columnist

Back to homepage

സ്കെച്ച് – സുരേന്ദ്രൻ മങ്ങാട്ട്

കഥ     ഹോട്ടലിലെ ഒന്നാം നിലയിൽനിന്ന് പുറംകാഴ്ചകൾ കാണാവുന്നരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിനടുത്തുള്ള കസേരകളിൽ ഒന്നിൽ തന്നെയങ്ങോട്ട് ക്ഷണിച്ച ആളെയും കാത്തിരിക്കുകയായിരുന്നു അയാൾ. താഴെ ഹോട്ടലിന്റെ വിശാലമായ കാർ പാർക്കിംഗ് ഏരിയായും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടവും പ്രവേശനകവാടംവരെ നീളുന്ന കൃത്യമായ അകലത്തിൽ വളർന്നുനില്ക്കുന്ന അലങ്കാര പനകളും അവിടെനിന്നു ദൃശ്യമാണ്. സന്ധ്യാസമയം ആയിരിക്കുന്നു. തന്റെ മൊബൈൽ ഫോണിലേക്ക് വന്ന

Read More

ഇ.പി.രാജഗോപാലൻ – ഇരട്ടകൾ

ചേർച്ച അമ്മു എന്നാണ് മകളുടെ പേര്. അവൾ ഇരട്ടക്കുട്ടികളുടെ അമ്മയായ നിമിഷത്തിൽ ഞാൻ മാണിയാട്ടെ വീട്ടിലായിരുന്നു. ഒന്നര-രണ്ട്  മണിക്കൂറിനുള്ളിൽ കാസർഗോട്ടെ ആശുപത്രിയിൽ എത്തി.  അമ്മു പ്രസവമുറിയിൽനിന്ന് പുറത്തെത്തിയിരുന്നില്ല. അവളുടെ അമ്മമ്മ നേഴ്സിനോട് ഞങ്ങൾ ആരാണെന്ന് പറഞ്ഞപ്പോൾ  കുട്ടികളെ കാണിക്കാൻ   തയാറായി. രണ്ടാളെയും ഒരുമിച്ച് കൊണ്ടുവരുമെന്നാണ് വിചാരിച്ചത്. ഇരട്ടക്കാഴ്ചക്കായി കാത്തുനിന്നു. വാതിൽ തുറന്നു.  ഒരു കുട്ടിയുമായി നേഴ്സ്

Read More

കഥകളിപ്പെണ്ണിന്റെ തട്ടം. – സുധീഷ്‌ നമ്പൂതിരി.

കഥകളിയിലെ മിനുക്ക്‌ (സ്ത്രീ) വേഷങ്ങൾക്ക്‌ ശിരോലങ്കാരമായ തട്ടം (ഉറുമാൽ എന്നും പറയും) എങ്ങനെ കിട്ടി? ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ വരെ ഹൈന്ദവികവും അതിന്റെ ഭാവപരിസരങ്ങളും പ്രമേയമായി വരുന്ന കഥകളിലെ നായികമാർക്ക്‌ കേരളീയ മുസ്ലിം വനിതകൾ ഉപയോഗിച്ചിരുന്ന തലയിൽ തട്ടം എങ്ങനെയാണു ആഹാര്യമായി നടപ്പിലായത്‌? നാളിതുവരെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞ കഥകളിക്കാരോട്‌, പ്രത്യേകിച്ച്‌ ചമയവിദഗ്ദരോട്‌ ഈ ചോദ്യം

Read More

മിത്തും സയന്റിഫിക് ടെമ്പറും – ബിനോയ്‌ പിച്ചളക്കാട്ട്

രണ്ടു ആനുകാലികസംഭവങ്ങളാണ് ഈ ലേഖനത്തിന് ആധാരം; ഒന്നാമത്, കേരളത്തിൽ ഇപ്പോൾ നടക്കുന്ന മിത്ത് വിവാദം. രണ്ടാമത്, ചന്ദ്രയാൻ-3 റോക്കറ്റ് വിക്ഷേപണത്തിനു മുന്നോടിയായി ജൂലായ് 13-ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ് തിരുപ്പതിക്ഷേത്രത്തിലെത്തി പ്രാർഥിച്ചതിന്റെ പേരിലുണ്ടായ വിവാദം. ശാസ്ത്രജ്ഞർക്ക് യുക്തിബോധം നഷ്ടപ്പെടുന്നോ എന്നതാണ് ചോദ്യം. ശാസ്ത്രവും മതവും ശത്രുക്കളെന്ന് കരുതുന്നവരും ഇവ രണ്ടും ഒരിക്കലും പൊരുത്തപ്പെട്ടുപോകില്ലെന്ന ധാരണയുള്ളവരും ഏറെയുണ്ടിന്ന്.

Read More

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം അപകടത്തിൽ – കെ.പി.ശങ്കരൻ

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആനുകാലിക ഭൂമിക, ഫാസിസത്തിന്റെ ഘടകങ്ങളെ പ്രതിബിംബിക്കുന്ന ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളുടെയെല്ലാം സങ്കീർണമായൊരു ശൃംഖലയാണ്. ദീർഘദർശിയായിരുന്ന മഹാത്മാഗാന്ധി ഇത്തരമൊരു സാഹചര്യം 1909-ൽത്തന്നെ വിഭാവനം ചെയ്തിരുന്നു. തന്റെ രാഷ്ട്രീയതത്ത്വസംഹിതയുടെ ആദിരൂപമായ ‘ഹിന്ദ്‌സ്വരാജി’ൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തന്റെ ഈ ഗ്രന്ഥത്തിൽ പാർലമെന്ററി ജനാധിപത്യസംവിധാനത്തെ സമഗ്രമായ വിമർശനത്തിനും വിലയിരുത്തലിനും അദ്ദേഹം വിധേയമാക്കുന്നുണ്ട്. സുപ്രധാനമായ ആ സന്ധിയിൽ, അദ്ദേഹത്തിന്റെ വാദമുഖങ്ങൾ ജനാധിപത്യഭരണസംവിധാനത്തിന്റെ

Read More