columnist
Back to homepageകഥകളിപ്പെണ്ണിന്റെ തട്ടം. – സുധീഷ് നമ്പൂതിരി.
കഥകളിയിലെ മിനുക്ക് (സ്ത്രീ) വേഷങ്ങൾക്ക് ശിരോലങ്കാരമായ തട്ടം (ഉറുമാൽ എന്നും പറയും) എങ്ങനെ കിട്ടി? ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ വരെ ഹൈന്ദവികവും അതിന്റെ ഭാവപരിസരങ്ങളും പ്രമേയമായി വരുന്ന കഥകളിലെ നായികമാർക്ക് കേരളീയ മുസ്ലിം വനിതകൾ ഉപയോഗിച്ചിരുന്ന തലയിൽ തട്ടം എങ്ങനെയാണു ആഹാര്യമായി നടപ്പിലായത്? നാളിതുവരെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞ കഥകളിക്കാരോട്, പ്രത്യേകിച്ച് ചമയവിദഗ്ദരോട് ഈ ചോദ്യം
Read Moreമിത്തും സയന്റിഫിക് ടെമ്പറും – ബിനോയ് പിച്ചളക്കാട്ട്
രണ്ടു ആനുകാലികസംഭവങ്ങളാണ് ഈ ലേഖനത്തിന് ആധാരം; ഒന്നാമത്, കേരളത്തിൽ ഇപ്പോൾ നടക്കുന്ന മിത്ത് വിവാദം. രണ്ടാമത്, ചന്ദ്രയാൻ-3 റോക്കറ്റ് വിക്ഷേപണത്തിനു മുന്നോടിയായി ജൂലായ് 13-ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ് തിരുപ്പതിക്ഷേത്രത്തിലെത്തി പ്രാർഥിച്ചതിന്റെ പേരിലുണ്ടായ വിവാദം. ശാസ്ത്രജ്ഞർക്ക് യുക്തിബോധം നഷ്ടപ്പെടുന്നോ എന്നതാണ് ചോദ്യം. ശാസ്ത്രവും മതവും ശത്രുക്കളെന്ന് കരുതുന്നവരും ഇവ രണ്ടും ഒരിക്കലും പൊരുത്തപ്പെട്ടുപോകില്ലെന്ന ധാരണയുള്ളവരും ഏറെയുണ്ടിന്ന്.
Read Moreഇന്ത്യൻ പാർലമെന്ററി ജനാധിപത്യം അപകടത്തിൽ – കെ.പി.ശങ്കരൻ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആനുകാലിക ഭൂമിക, ഫാസിസത്തിന്റെ ഘടകങ്ങളെ പ്രതിബിംബിക്കുന്ന ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളുടെയെല്ലാം സങ്കീർണമായൊരു ശൃംഖലയാണ്. ദീർഘദർശിയായിരുന്ന മഹാത്മാഗാന്ധി ഇത്തരമൊരു സാഹചര്യം 1909-ൽത്തന്നെ വിഭാവനം ചെയ്തിരുന്നു. തന്റെ രാഷ്ട്രീയതത്ത്വസംഹിതയുടെ ആദിരൂപമായ ‘ഹിന്ദ്‌സ്വരാജി’ൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തന്റെ ഈ ഗ്രന്ഥത്തിൽ പാർലമെന്ററി ജനാധിപത്യസംവിധാനത്തെ സമഗ്രമായ വിമർശനത്തിനും വിലയിരുത്തലിനും അദ്ദേഹം വിധേയമാക്കുന്നുണ്ട്. സുപ്രധാനമായ ആ സന്ധിയിൽ, അദ്ദേഹത്തിന്റെ വാദമുഖങ്ങൾ ജനാധിപത്യഭരണസംവിധാനത്തിന്റെ
Read Moreആള്‍ക്കൂട്ടത്തിന്റെ വക്താവ് – സി. നാരായണന്‍
അധികാരത്തിലോ പൊതുരംഗത്തോ ജ്വലിച്ചു നില്ക്കുമ്പോൾ പൊടുന്നനെ മറഞ്ഞുപോകുന്ന ഒരു ജനകീയ നേതാവിന് ലഭിക്കാവുന്നത്ര അഭൂതപൂർവമായ ആള്‍ക്കൂട്ട ആദരാഞ്ജലി ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഓര്‍മയിലേക്ക് മടങ്ങിയത്. ഏറെ വര്‍ഷങ്ങളായി അധികാരത്തിന്റെ അരികിലേ ഇല്ലാത്ത, എന്തിന് ഏറെ നാളായി പൊതുരംഗത്തുനിന്നുതന്നെ പിന്‍മടങ്ങിയിരുന്ന ഒരു നേതാവിന് എങ്ങിനെയാണ് ഇത്രയധികം ആള്‍ക്കൂട്ടം നിറഞ്ഞ ഒരു അന്ത്യയാത്ര ലഭിച്ചത് എന്നത്
Read Moreമായാത്ത വരകൾ – ഭാഗ്യനാഥ് സി.
ചിത്രകാരൻ നമ്പൂതിരിയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഫൈനാർട്‌സ് കോളെജിൽ എന്റെ സീനിയറായി പഠിച്ചിരുന്ന ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിൽ നമ്പൂതിരി ചിത്രങ്ങൾ കയറിവന്നു. ആ ചിത്രങ്ങളെകുറിച്ച് ചില വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ചിത്രകലയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നങ്ങളെയും ഇല്ലസ്‌ട്രേഷൻസ് അഭിമുഖീകരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിമർശനം. താങ്കളുടെ ബാല്യ-കൗമാര കാലങ്ങളിൽ നമ്പൂതിരി ചിത്രങ്ങൾ പകർത്തി വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന്
Read More