columnist

Back to homepage

ഏകസിവിൽ കോഡ് – പുതിയ വിഭജനതന്ത്രം – കെ. ഫ്രാൻസിസ് ജോർജ്

മധ്യപ്രദേശിലെ ബി.ജെ.പി. പ്രവർത്തകയോഗത്തിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു എന്ന പ്രസ്താവന നടത്തി വലിയ വിവാദത്തിനും ആശയസംഘർഷത്തിനും തുടക്കം കുറിച്ചിരിക്കുന്നു. പാർലമെന്റിന്റെ ഉടൻ നടക്കാൻ പോകുന്ന വർഷകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവത7രിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നാണ് സർക്കാർവൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഇങ്ങനെ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ

Read More

 നിർമിതബുദ്ധി ജയിക്കുന്നു, പക്ഷേ, മാനുഷികതയോ? – എതിരൻ കതിരവൻ

സമൂഹത്തിന്റെ ദൈനംദിന വ്യാപാരങ്ങളിൽ അഭൂതപൂർവമായ വളർച്ചയാണ് സാങ്കേതികതയാൽ സംജാതമായിട്ടുള്ളത്. ഇന്റെർനെറ്റ്, നിർമിതബുദ്ധി, ഓൺലൈൻ എന്നിവയുടെ ഒക്കെ പ്രയോഗക്ഷമതയും പ്രയുക്തമാക്കലും എല്ലാ തുറകളിലും അതിവേഗത സൃഷ്ടിച്ചിരിക്കുന്നു, ഇന്നുവരെ സാധ്യമല്ലാതിരുന്നത് സാധ്യമാവുന്നു. സാങ്കേതികത സൃഷ്ടിക്കുന്ന സത്യവും അസത്യവും ഇടകലർന്ന മായാവിഭ്രമത്തിൽ മനുഷ്യൻ നിർബന്ധിതനായി പെട്ടുപോവേണ്ടി വന്നിരിക്കുന്നു. മനുഷ്യകുലത്തിനു സമ്മാനിച്ചിരിക്കുന്ന സംഭാവനകൾ അതുല്യ ശക്തിയാർന്നതും കൃത്യതയുള്ളതും പ്രായോഗികതയിൽ മുന്നേറ്റങ്ങൾ സാധിച്ചെടുത്തതുമാണ്

Read More

നിർമിത ബുദ്ധി നിർമിത മൗഢ്യമാകുമോ? – കെ. ബാബുജോസഫ്

എന്റെ ഒരു സുഹൃത്ത് ചാറ്റ് ജി.പി.ടി ഉപയോഗിച്ച് മൂന്നാറിനെപ്പറ്റി ഇംഗ്ലീഷിലെഴുതിയ ഒരു കവിത വായിച്ച് പുളകംകൊണ്ട അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്ത്, ”ഇത് ഗംഭീരമാണല്ലോ” എന്നു പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ചു. രചനാരഹസ്യം കവിതന്നെ എന്നോട് വെളിപ്പെടുത്തിയിരുന്നതിനാൽ എനിക്ക് ആശ്ചര്യം തോന്നിയില്ല. എന്നാൽ, എന്റെ ഒരു ബന്ധു മൂന്ന് ഇംഗ്ലീഷ് കവിതകൾ രണ്ടാഴ്ചയ്ക്കിടയിൽ എഴുതി ഞങ്ങളുടെ കുടുംബഗ്രൂപ്പിൽ പോസ്റ്റ്

Read More

ഇടിമുഴങ്ങുന്ന ജോൺവഴികൾ – ഡോ.  ആർ. സുരേഷ്

വാക്കുകളിലും വാക്യവിന്യാസക്രമങ്ങളിലും മിഴാവിന്റെ മുഴക്കമുള്ള തനിമലയാളകാവ്യഭാവനാലോകമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റേത്.  മലയാളഭാഷയെ അനന്തരൂപമുള്ള അലകടലെന്നപോലെ നിർന്നിമേഷം നോക്കിനിന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയിൽനിന്ന്‍ പൂർണസ്വാതന്ത്ര്യം കിട്ടാത്തമട്ടിൽ തന്നെയായിരുന്നു ഈ കവിയുടെ രംഗപ്രവേശം. അപ്പോഴും കടൽത്തീരത്ത് വഴിതെറ്റിപാഞ്ഞുപോകുന്ന ആഴമേറുമൊരു അഗ്നിരൂപന്റെ ഭാവനാസ്വാതന്ത്ര്യങ്ങളായി ബാലചന്ദ്രന്റെ കവിതകൾ ജ്വലിച്ചുനില്ക്കുന്നുമുണ്ട്. സൂക്ഷ്മജീവിതത്തിന്റെ അഗാധമായ അടിവേരുകളിലേക്ക് കുതറിത്തെറിക്കാനും വഴുതിവീഴാനും പാകമായ കാവ്യബിംബങ്ങളുടെ കലാവിരുതിൽ കിടന്നത് തിളയ്ക്കുന്നു. ഒരു

Read More

ശാസ്ത്രവുമായി ഒളിച്ചുകളി – കെ. ബാബു ജോസഫ്

സ്വാതന്ത്ര്യപ്രാപ്തിയുടെ വജ്രജൂബിലി സമ്മാനിച്ച ‘ആലസ്യ’ത്തിൽനിന്ന് നമ്മൾ മുക്തരായിട്ടില്ലല്ലോ. നാട്ടുകാരുടെ കരങ്ങളിലേക്ക്, 1947-ൽ, ഭരണാധികാരം കൈമാറിയെങ്കിലും, പാശ്ചാത്യചിന്തയിൽനിന്നോ, ശാസ്ത്രത്തിൽനിന്നോ വിടുതൽ നേടണമെന്ന് സാമാന്യബോധമുള്ളവരാരും കരുതിയിട്ടുണ്ടാവില്ല. ആഗോളതലത്തിൽ തത്ത്വചിന്തയും ശാസ്ത്രവും, എന്നുവേണ്ട സാഹിത്യവും മനുഷ്യരാശിയുടെ പൊതുസ്വത്തായിത്തീർന്നിരിക്കുകയാണ്. പൗരാണിക ഇന്ത്യൻസമൂഹം ഗണിതം, ജ്യോതിശ്ശാസ്ത്രം, ഭാഷാശാസ്ത്രം, രസതന്ത്രം. ലോഹതന്ത്രം, ആയുർവേദം തുടങ്ങിയ മേഖലകളിൽ ഇതര സമകാലീനജനതകളെ അപേക്ഷിച്ച്, ഉന്നതനിലവാരമുള്ള സംഭാവനകൾ നടത്തിയിട്ടുണ്ട്.

Read More