columnist

Back to homepage

മുൻവാക്ക്

കെട്ടുകാഴ്ചക്കാലം – സി. രാധാകൃഷ്ണൻ ഇതു വേഷങ്ങളുടെ കാലം. പരിഷ്കൃതർ എന്നു സ്വയം വിളിക്കാൻ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കുമുണ്ട് ഓരോ വേഷം. വേഷങ്ങൾ രണ്ടുതരം: സമൂഹം കല്പിക്കുന്നത്, സ്വയം നിര്‍മിക്കുന്നത്. പട്ടാളത്തിനും പോലീസിനും വക്കീലിനും ഒക്കെ ഉള്ളത് ആദ്യത്തെ ഇനം, സ്വയം മാർക്കറ്റ് ചെയ്യാൻ സൃഷ്ടിക്കുന്നത് രണ്ടാമത്തേതും. പഴയകാലങ്ങളിൽ വേഷങ്ങൾ കുറവായിരുന്നു. അരങ്ങുകളിലോ അനുഷ്ഠാനങ്ങളിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Read More

പെണ്ണുടൽ വെന്ത ചിത – ബിന്ദു നന്ദന

കഥ            ഉച്ചയൂണും കഴിഞ്ഞ് പതിവുള്ള ഉറക്കത്തിനാണ് നീലിമ  അറയ്ക്കുള്ളിലേക്ക് കടന്നത്. ഉറക്കം അപ്പോഴും അറയ്ക്ക് ഉള്ളിലേക്ക് കടക്കാൻ മടിച്ച് പതിവില്ലാത്ത ദുശാഠ്യത്തിലും.  പുരുഷപ്രജകൾ ആദ്യവും സ്ത്രീ പ്രജകൾ പിന്നീടുമായി രാവിലെ മുതൽ ചവച്ചു തുപ്പിയ ന്യൂസ് പേപ്പറിന്റെ ക്രമംതെറ്റിയ താളുകൾ വാരിവലിച്ച് അറയിലേക്ക് കൊണ്ടുവന്നതിലേയ്ക്ക് നീലിമ വീണ്ടും അലസമായി

Read More

കോശങ്ങളിൽ കവിതനിറച്ച റോബർട്ടോ ബൊലാനോ – മധുസൂദൻ വി.

വിശ്വവിഖ്യാതനായ കവി, നോബൽ ജേതാവ് പാബ്ലോനെരൂദ മലയാളിക്കു സുപരിചിതനാണ്. വിവർത്തനങ്ങളായി നെരൂദ മലയാളത്തിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. കോശങ്ങളിൽ കവിതനിറച്ച, അകാലത്തിൽ പൊലിഞ്ഞ മറ്റൊരു ചിലിയൻ കവിയുണ്ട്, റോബർട്ടോ ബൊലാനോ. ഒരോ നൂറു അടിയിലും ലോകം മാറുന്നു എന്നു കുറിച്ചിട്ടു കടന്നുപോയ റോബർട്ടോ ബൊലാനോ. വാക്കുകളുടെ ധാര്‍മികബാധ്യത മാത്രമല്ല, നമുക്കു മൗനത്തിന്റെ ധാര്‍മികബാധ്യതകൂടിയുണ്ടെന്നു ലോകത്തെ ഓര്‍മിപ്പിച്ച കവി. സത്യമായും

Read More

രാഷ്ട്രീയത്തിലെ ബിംബവത്കരണത്തിനെതിരെ ഒരു വാദം – കരുണാകരൻ

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ‘നവ കേരള യാത്ര’യുടെ അംഗീകരിക്കപ്പെട്ട ഒരു രീതി അദ്ദേഹവും മന്ത്രിമാരും എത്തുന്ന വാഹനത്തിന് (അതൊരു ആഡംബര ബസ്സായിരുന്നു, ഇനി ആ ബസ്സ്‌ മ്യൂസിയത്തിലേക്ക് മാറ്റും, പിന്നീട്  ആഡംബരയാത്രകള്‍ക്കും ആഡംബര വിരുന്നുകള്‍ക്കും ആഡംബരവാടകയ്ക്ക് ഇതേ ബസ്സ്‌ എടുക്കാനുമാകും.) പ്രവേശിക്കാൻ സമ്മേളനനഗരിയിലെ മതിലുകൾ പൊളിക്കുക എന്നായിരുന്നു. അതിൽ

Read More

ആര്‍ക്കെന്ത് ? – സക്കറിയ

പുരാതനകാലംമുതൽ വിഗ്രഹങ്ങൾ മതാധികാരത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉപകരണങ്ങളായിരുന്നു. ആർഭാടഭരിതമായ ആരാധനാലയങ്ങളിൽ കുടിയിരുത്തിയ ദൈവവിഗ്രഹങ്ങളെ ഉപയോഗിച്ച് ഒരുകൂട്ടർ സാമൂഹികാധികാരം സ്ഥാപിച്ചു. ജനങ്ങൾ ദൈവവിഗ്രഹങ്ങളെ ഭയപ്പെടുകയും തന്മൂലം പൂജിക്കുകയും ചെയ്തു. ഭരണാധികാരികൾ തങ്ങളുടെ കൂറ്റൻ പ്രതിമകൾ – ഫലത്തിൽ വിഗ്രഹങ്ങൾ – പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച് തങ്ങളുടെ അധികാരം സർവവ്യാപിയാണെന്ന പ്രതീതിയുളവാക്കി. നിരായുധരും നിസ്സഹായരുമായ ജനങ്ങൾ ഭയഭക്തി ബഹുമാനങ്ങളോടെ അവയെ വണങ്ങി.

Read More