columnist
Back to homepageപുതുനൂറ്റാണ്ടിലെ പ്രതിനിധിനോവലുകളിലൂടെ ഒരു “പ്രസന്ന” പര്യടനം – ദൃശ്യ പത്മനാഭൻ
നോവൽ എന്ന സാഹിത്യരൂപത്തെ നമുക്കൊരിക്കലും പൂർണമായി നിര്‍വചിക്കാൻ കഴിയില്ല. കാരണം, എല്ലാ നിര്‍വചനങ്ങളെയും പൊളിച്ചെഴുതുകയാണ് ഓരോ നോവലും. അതിനാല്‍ത്തന്നെ ദിനംപ്രതിയെന്നോണം നവീകരിക്കപ്പെടുന്ന സാഹിത്യരൂപമായേ നോവലിനെ കണക്കാക്കാനാവൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നോവലുകളെ തന്റേതായ നിരീക്ഷണങ്ങളിലൂടെ സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കുന്ന പുസ്തകമാണ് പ്രശസ്ത നിരൂപകനായ പ്രസന്നരാജന്റെ “മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ”. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പത്തൊന്‍പത് നോവലുകളിലെ നെല്ലുംപതിരും
Read Moreനാരായണ ഗുരുവിന്റെ മനുഷ്യമതം. – ഡോ.ഖദീജാമുംതാസ്.
യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പാശ്ചാത്യ ലോകരാഷ്ട്രങ്ങളിൽ പലതിലും സാവധാനമായെങ്കിലും ഒരുതരം വലതുപക്ഷവത്കരണം സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം ഇത്തിരി അത്ഭുതത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. മതസ്വാധീനം ഭരണകൂടങ്ങളെ വീണ്ടും നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. മതസ്വാധീനത്തിന്റെ ദീർഘകാല ചങ്ങലങ്ങൾ പൊട്ടിച്ചെറിഞ്ഞ് മനുഷ്യനെന്ന ബോധത്തിലേക്കും വ്യക്തിപര അവകാശങ്ങളിലേയ്ക്കും അതുവഴി വലിയ മാനവികവികസനത്തിലേക്കും സെക്യുലറിസത്തിലേക്കും എത്തിച്ചേർന്നുവെന്നഭിമാനിക്കുന്ന രാജ്യങ്ങളാണവ. മതമില്ലാത്തതിനാൽ സമാധാനവും പുരോഗതിയും നേടാനായ, കുറ്റകൃത്യങ്ങൾ കുറഞ്ഞിരിക്കുന്ന, ഹാപ്പിനസ് ഇൻഡക്സിൽ
Read Moreദിനവൃത്താന്തം – എം.വി.ബെന്നി
മഹാരാജാസ് കോളെജിൽ ബംഗാളി അധ്യാപികയായിരുന്ന നിലീന അബ്രഹാം അവിഭക്തഭാരതത്തിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ബംഗാളിയായ നിലീനയും മലയാളിയായ അബ്രഹാമും കല്ക്കട്ടയിൽ ഒരേ കോളെജിൽ ഒരുമിച്ചുപഠിച്ചതാണ്. സ്വാതന്ത്ര്യസമരം ഇരമ്പുന്നകാലം. രണ്ടുപേരും സ്വാതന്ത്ര്യസമര തീച്ചൂടിലേക്ക് എടുത്തുചാടി. സമരത്തോടൊപ്പം അവരുടെ പ്രണയവും വളർന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം രണ്ടായി, ഇന്ത്യയും പാക്കിസ്ഥാനും. കാമുകനായ അബ്രഹാമിനൊപ്പം ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് നിലീന ഇന്ത്യ തെരഞ്ഞെടുത്തു.
Read Moreഅർണോസ് പാതിരിയുടെ സൗന്ദര്യശാസ്ത്രം – റോയ് എം. തോട്ടം
അർണോസ് പാതിരിയുടെ ജീവിതത്തിന്റെ താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്ത വശമായ കലയ്ക്കും സൗന്ദര്യശാസ്ത്രത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ പരിശോധിക്കുകയാണ് ഈ ലേഖനം. ഭാഷയിലും സംസ്‌കാരത്തിലും അദ്ദേഹത്തിന്റെ ബഹുമുഖ സംഭാവനകൾ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും സർഗാത്മകമേഖലകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അധികം അന്വേഷണവിധേയമായിട്ടില്ല. അർണോസ് പാതിരിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന സാംസ്‌കാരിക ഘടകങ്ങൾ പരിശോധിച്ചുകൊണ്ട് കലയോടും സൗന്ദര്യശാസ്ത്രത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തെ മനസ്സിലാകാന്‍
Read Moreറോബന്‍ദ്വീപിലെ ‘ജയിൽ യൂണിവേഴ്‌സിറ്റി’ – ജി. ഷഹീദ്
നെൽസൺ മണ്ടേലയും അനുയായികളും തടവുകാരായി കിടന്ന റോബൻദ്വീപ് ജയിൽ കാലംകഴിഞ്ഞപ്പോൾ ഒരു യൂണിവേഴ്‌സിറ്റിയുടെ തലത്തിലേക്ക് ഉയർന്നു. അവിശ്വസനീയമായിത്തോന്നാം. ഭരണകൂടഭീകരതയുടെ പ്രതീകമായ, ഭയാനകമായ ജയിലിൽക്കിടന്നവർ മനസ്സിലെ മുറിപ്പാടുകൾ തുടച്ചുനീക്കി പുസ്തകങ്ങൾ വായിച്ച് പരീക്ഷ എഴുതി ജയിച്ച കാലം. യൂണിവേഴ്‌സിറ്റി അവർക്കെല്ലാം ഡിഗ്രി സർട്ടിഫിക്കറ്റും ഡിപ്ലോമ രേഖകളും മറ്റും നല്കി ചരിത്രം സൃഷ്ടിച്ചു. നിരക്ഷരരായ നിരവധി തടവുകാരും ജീവിതത്തിൽ
Read More