focus articles

Back to homepage

പേശാമടന്തയുടെ അത്ഭുതലോകങ്ങള്‍ – എസ്. ശാരദക്കുട്ടി

‘തന്നെ സ്വാധീനിച്ച, അനുഭവങ്ങളുടെ വന്‍കരകളായ, ജീവിതത്തെ സമര്‍ത്ഥമായി നേരിട്ട് ജീവിച്ച് കാണിച്ചുതന്ന സ്ത്രീകളെ തന്റെ ബാല്യകാല ഓര്‍മ്മകളില്‍ വരച്ചിടുകയാണ് ശാരദക്കുട്ടി’… ധാരാളം സ്ത്രീകളുള്ള കുടുംബത്തില്‍ ജനിച്ചു വളരുന്ന ഒരു പെണ്‍കുട്ടിക്ക് അനുഭവങ്ങള്‍ തേടി പുറത്തേക്കെങ്ങും പോകേണ്ടി വരില്ല. വീടിനും ചുറ്റുവട്ടത്തുമുള്ള ഓരോ സ്ത്രീയും അവളെ വ്യത്യസ്തമായ അനുഭവങ്ങളുടെ ഓരോ വലിയ ഭൂഖണ്ഡങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകും. അനുഭവങ്ങളെ

Read More

വലിയ കുട്ടി ചെറിയ കുട്ടികളോട് പറയുന്നത് -മനോജ് മേനോന്‍

കൈലാഷ് സത്യാര്‍ഥിയുടെ സ്വപ്നമെന്താണ് എന്നായിരുന്നു അഭിമുഖത്തിലെ അവസാന ചോദ്യം.” കുട്ടികള്‍ കുട്ടികളായിരിക്കുന്ന ഒരു ലോകം. എല്ലാവരും കുട്ടികളായിരിക്കുന്ന ലോകം. എല്ലാവരിലും ഓരോ കുട്ടിയുണ്ട്. കൗതുകം പേറുമ്പോള്‍,ചോദ്യം ചോദിക്കുമ്പോള്‍,ആകാംക്ഷപ്പെടുമ്പോള്‍.. അപ്പോഴൊക്കെ ഈ കുട്ടിയാണ് ഉണര്‍ന്നിരിക്കുന്നത്.”-നൊബേല്‍ സമ്മാന ജേതാവിന്റെ പരിവേഷങ്ങളില്ലാതെ കുട്ടികളെപ്പോലെ ഉറക്കെ ചിരിക്കുകയും ആകാംക്ഷയോടെ ചോദ്യങ്ങള്‍ കേള്‍ക്കുകയും വിദ്യാര്‍ഥിയെ പോലെ ഉത്തരം നല്‍കുകയും ചെയ്ത് കൈലാഷ് സത്യാര്‍ഥി

Read More

ബാല്യസങ്കീര്‍ത്തനം -പെരുമ്പടവം ശ്രീധരന്‍

അനാഥവും ഏകാന്തവുമായ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. ഭൂമിയൊക്കെ ഉണ്ടായ കാലത്തുള്ള ഒരു ഗ്രാമമെന്നാണ് പെരുമ്പടവം ഗ്രാമത്തെക്കുറിച്ചുള്ള എന്റെ വിശ്വാസം. അതങ്ങനെതന്നെയാണ്. ഭൂമിയുടെ ഹൃദയംപോലെയുള്ള ഒരു ഗ്രാമം എന്നാണ് ഞാനതിനെ വിളിക്കാറ്. അവിടത്തെ ഒരു പാവപ്പെട്ട വീട്ടിലാണ് എന്റെ ജനനം. എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അന്ന് മരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു.

Read More

കളിപ്പാട്ടങ്ങളുടെ കൂട്ടുകാരന്‍- അര്‍വിന്ദ് ഗുപ്ത

”തണുപ്പുകാലമടുത്തപ്പോള്‍ ബുദ്ധന്റെ ശിഷ്യന്‍മാരിലൊരാള്‍ ഒരു പുതപ്പു വേണം എന്നാവശ്യപ്പെട്ടുവത്രെ. പഴയ പുതപ്പിനെന്തുപറ്റി എന്ന് തഥാഗതന്‍ അന്വേഷിച്ചു. പഴയതു കീറിയതുകൊണ്ട് കിടക്ക വിരിയായി ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ പഴയ കിടക്ക വിരിയോ? അത് തലയിണ ഉറയാക്കി. എന്നാല്‍ പിന്നെ പഴയ തലയിണയുറ എന്തു ചെയ്തു? അതാണ് ഇപ്പോള്‍ ചവിട്ടിയായി ഉപയോഗിക്കുന്നത്. പഴയ ചവിട്ടിയോ? അത് നിത്യോപയോഗം കാരണം

Read More

അക്ഷരബാല്യം -ജെര്‍ളി

വിരുദ്ധപ്രകൃതികളായ ഒരപ്പനുമമ്മയ്ക്കും ഇടയില്‍ നിരന്തരം വിഭജിക്കപ്പെട്ടു പോയ ഒന്നായിരുന്നുഎന്റെ ബാല്യം. സൗമ്യ പ്രകൃതിയായ അപ്പനും, ഏറെ തീക്ഷ്ണ പ്രകൃതിയായ അമ്മയും. എന്നുവേണമെങ്കിലും മുങ്ങിപ്പോകാവുന്ന ഒരു പെട്ടകമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കുടുംബം എന്നത്. ഏറ്റവും ചെറിയ ഉലച്ചിലില്‍ പോലും അതുമുങ്ങിപ്പോവുമെന്നറിഞ്ഞ്, സ്ഥിരമായ് ശ്വാസം പിടിച്ചാണ് ഞാനെന്റെ ബാല്യം പിന്നിട്ടത്. ഏതൊരസൗകര്യവും പോലെ അത് പിന്നീടൊരു ശീലവുമായി. ഓര്‍മ്മ

Read More