focus articles
Back to homepageകൃഷ്ണകുമാർ ഇന്ന് ജീവിച്ചിരുന്നെകിൽ ജെഫ് കൂൻസിനെ നിഷ്പ്രഭനാക്കുമായിരുന്നു -ജോണി എം എൽ
കെ.പി.കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ അറുപത്തിമൂന്ന് വയസ്സാകുമായിരുന്നു. നരേന്ദ്രപ്രസാദ് ജീവിച്ചിരുന്നെങ്കിൽ എഴുപത്തിയഞ്ച് വയസ്സാകുമായിരുന്നു എന്നു പറയുന്നതുപോലെയാണത്. കീറ്റ്സിനെ ഓര്‍മ വരും. ഒരു ഗ്രീക്ക് ഭസ്മകലശത്തെ നോക്കി അദ്ദേഹം പറഞ്ഞു: “അല്ലയോ കാമുകാ നീ എക്കാലവും ഇത്രയും സുന്ദരനായി നില്ക്കും, നിന്റെ ചുംബനം ഒരിക്കലും ലക്‌ഷ്യം കാണില്ലെങ്കിലും നിന്റെ പ്രണയഭാജനം നിത്യസുന്ദരിയായി തുടരുകയും നീ അവളെ പ്രണയിക്കുന്നുവെന്ന പ്രവൃത്തിയിൽ ക്ലമലേശമന്യേ
Read Moreകേരളം വികസന മുരടിപ്പിലേക്കോ? – ഡോ. മേരി ജോർജ്
കേരളം വികസന മുരടിപ്പിന്റെയും കടക്കെണിയുടെയും പുതിയ മോഡൽ സൃഷ്ടിക്കുകയാണോ എന്ന ആശങ്കയിൽ ആണ് ഇന്നത്തെ ദിശതെറ്റിയ കുതിപ്പു കാണുന്നവർ. ആഗോളതലത്തിൽ മനുഷ്യവികസന സൂചിക തയാറാക്കാൻ തുടങ്ങിയ കാലംമുതൽ ഇന്ത്യയുടെ റാങ്ക് 130-ന് മുകളിൽ ആണ് (196- രാജ്യപട്ടികയിൽ). 2021-22-ൽ സൂചിക 132-ആണ്. എന്നാൽ, ഇതിൽത്തന്നെ ഇന്ത്യൻ സംസ്ഥാനങ്ങളെ തരംതിരിക്കുമ്പോൾ എന്നും കേരളം ഒന്നാം സ്ഥാനത്താണ്. തന്നെയുമല്ല
Read Moreകേരളത്തിന്റെ വികസനവും, ഭരണവും : പുനർവിചിന്തനം അനിവാര്യം. – കെ. ഫ്രാൻസിസ് ജോർജ്.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനമുന്നേറ്റം വിലയിരുത്തുമ്പോൾ പൊതുവിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചതായാണ് കരുതപ്പെടുത്തുന്നത്. “കേരള മോഡൽ ഓഫ് ഡെവലപ്മെന്റ്” എന്ന രീതിയിൽ വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ വികസനയാത്ര എത്രത്തോളം നമ്മെ മുന്നോട്ട് നയിച്ചു, ഉദ്ദേശിച്ച അല്ലെങ്കിൽ സാധ്യമായ തലത്തിലേക്ക് നമുക്ക് ഉയരുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സത്യസന്ധമായി, വസ്തുതാപരമായി നമ്മൾ വിലയിരുത്തേണ്ടിയിരിക്കുന്നു. പൊതുവിൽ എല്ലാവരും അംഗീകരിക്കുന്ന ഒരു
Read Moreജ്യോതിസ്സിനെ കവി വീടാക്കിയ ഫാ. അടപ്പൂർ – എം.കെ.ശശീന്ദ്രൻ
നമ്മുടെ വൈജ്ഞാനികസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനായിരുന്നു ഈയിടെ വിടവാങ്ങിയ ഫാദർ ഡോ.എ.അടപ്പൂർ. ദൈവശാസ്ത്രവും ഫിലോസഫിയും മനഃശാസ്ത്രവും ആഴത്തിൽ പഠിച്ചതിന്റെ വലിയ പശ്ചാത്തലം അദ്ദേഹത്തിന്റെ ഉന്മിഷത്തായ ചിന്തകൾക്കുണ്ട്. ആ കരുത്തിന്റെ പിൻബലത്തിലാണ് എഴുത്തിലും പ്രസംഗങ്ങളിലും ചർച്ചകളിലും തിളങ്ങിനിന്ന്, അവഗണിക്കാനാവാത്ത വ്യക്തിയെന്ന നിലയിൽ പൊതുസമൂഹത്തിൽ ഇടം നേടുന്നതിന് കഴിഞ്ഞത്. മാനവികതയെ ഉയർത്തി പിടിക്കുന്നതിനുള്ള സംസ്കരിക്കപ്പെട്ട വിചാരധാരയിൽ സ്ഫുടംചെയ്ത ചിന്തകളാണ് അദ്ദേഹം
Read Moreജസ്റ്റീസ് (റിട്ട) സിറിയക്ക് ജോസഫ് -ധന്യൻ, ഫാദർ അടപ്പൂർ
ഈശോസഭയ്ക്കു മാത്രമല്ല, കത്തോലിക്കാസഭയ്ക്കും, മലയാള സാഹിത്യലോകത്തിനും സാംസ്‌കാരികരംഗത്തിനും വലിയ നഷ്ടം ആയിരുന്നു ഫാദർ എബ്രാഹം അടപ്പൂരിന്റെ നിര്യാണം. മരണാനന്തരം ഒരു മനുഷ്യനു നല്കാവുന്ന ഏറ്റവും നല്ല വിശേഷണം, അയാൾ ഒരു ധന്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു എന്നതാണ്. എല്ലാ അർത്ഥത്തിലും ധന്യമായ ജീവിതത്തിനുടമയായിരുന്നു ഫാദർ അടപ്പൂർ. 54 വർഷത്തെ പരിചയത്തില്‍നിന്നും സൗഹൃദത്തില്‍നിന്നും ലഭിച്ച ബോധ്യത്തില്‍നിന്നാണു ഞാൻ
Read More

