focus articles
Back to homepageഅധികാരവും മാധ്യമങ്ങളും – എം.വി.ബെന്നി
ദിനവൃത്താന്തം ഉള്ളടക്കം മുഖചിത്രംകൊണ്ട് വ്യാഖ്യാനിക്കുന്ന കലയിൽ പൊതുവിൽ നമ്മുടെ കലാകാരന്മാർ വേണ്ടത്ര നിഷ്ഠ പുലര്‍ത്താറില്ല. രണ്ടും വിപരീതദിശകളിൽ സഞ്ചരിച്ചതിന് സാക്ഷ്യം പറയുന്നുണ്ട് നമ്മുടെ മിക്കവാറും പുസ്തകങ്ങൾ. അപൂർവം ചിലർ ഉള്ളടക്കത്തിന് അനുയോജ്യമായ കവർ ഡിസൈൻ ചെയ്ത് കാര്യങ്ങൾ ധ്വനിസാന്ദ്രമാക്കാറുണ്ട്. എങ്കിലും അത്തരം അനുഭവങ്ങൾ വളരെ കുറവാണ്. ഒരു ചെറിയ ഉദാഹരണം കുറിക്കാം. ‘ഓറിയന്റലിസം’ എന്ന പുസ്തകംകൊണ്ട്
Read Moreദലിത് ക്രൈസ്തവരുടെ സങ്കടങ്ങൾ – ഷർമിന
പരിണാമവും പരിവർത്തനവും മനുഷ്യചരിത്രത്തിനോളം പഴക്കമുള്ളതാണ്. ആശയങ്ങളിൽനിന്നും ഭൗതിക പരിസരങ്ങളിൽനിന്നും സംഭവിക്കുന്ന മാറ്റം മനുഷ്യസഹജമാണ്. നിലനില്പിന്റെ ഭാഗമായി മതങ്ങളിൽനിന്നു മതങ്ങളിലേക്ക് മനുഷ്യർ മാറിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ച മതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ സംഘംചേർന്നുള്ള നിലനില്പിന്റെ അടിസ്ഥാനഘടകം മതങ്ങൾ ആയിരുന്നെന്ന് ചുരുക്കം. ബ്രാഹ്മണ്യാധിപത്യത്തിന്റെ ഭാഗമായ മതം പിന്നീട് ശ്രേണീവ്യവസ്ഥയിലേക്ക് പരിണമിച്ചു. കേവലം ഒരു ഘടനയിലേക്ക് മാറി എന്നതിനേക്കാൾ,
Read Moreരാഷ്ട്രീയകേരളം എങ്ങോട്ട് – എൻ.എം.പിയേഴ്‌സൺ
1981-ൽ ഞാൻ ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിരുന്നു. വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാന കാലമായിരുന്നു അത്. അന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പലരുമായും സംസാരിക്കുമായിരുന്നു. അതിൽ ചിലരെല്ലാം എന്നോട് കേരളത്തിൽനിന്നാണ് എന്ന് പറയുമ്പോൾ ചോദിച്ചിരുന്നത് നിങ്ങൾ രാഷ്ട്രീയത്തിൽ ഉണ്ടോ എന്നായിരുന്നു. ഉടനെ അടുത്ത ചോദ്യം വരുമായിരുന്നു. നിങ്ങൾ കമ്മ്യൂണിസ്റ്റാണോ? അതെ എന്ന് പറയുമ്പോൾ എനിക്ക് ചെറിയൊരു അഭിമാനമുണ്ടായിരുന്നു. ഞാൻ അന്ന്
Read Moreസമകാലിക ഇന്ത്യൻ രാഷ്ട്രീയം: എങ്ങോട്ടാണീ പോക്ക്? – രാം പുനിയാനി
2023 ഓഗസ്റ്റ് 15-ാം തീയതി ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എങ്ങോട്ടാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ ചിന്തിക്കുക ഉചിതമാണ്. എഴുപത്താറ് വർഷം മുമ്പ് ഡൽഹിയിലെ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നുകൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചെയ്ത വിധിയുമായുള്ള ഒരു സമാഗമം എന്ന ചരിത്രപ്രസിദ്ധവും അവിസ്മരണീയവുമായ പ്രസംഗം ലോകം ശ്രവിച്ചു. വിഭജനത്തിന്റെയും തുടർന്നുള്ള ഹിംസയുടേയും വേദന സഹിക്കുകയായിരുന്നു ഇന്ത്യ. രാജ്യത്തെ
Read Moreരാഷ്ട്രീയത്തിന്റെ ഭാവി – ശിവ് വിശ്വനാഥൻ
പഴയൊരു കഥയുണ്ട്. അതൊരു കഥ പറയുന്നവന്റെ കഥകൂടിയാണ്. ഹരികഥാകാരനാണയാൾ. ഒരിക്കൽ അയാൾ ക്ഷണിക്കപ്പെട്ടത്, ഓഗസ്റ്റ് 15-ാം തീയതിയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനാണ്. ചുക്കിച്ചുളിഞ്ഞ ഒരു ഷാൾ മാത്രം പുതച്ചിരുന്ന അയാൾ ഏറക്കുറെ നഗ്നനായിരുന്നു. ജനക്കൂട്ടത്തെ നമസ്‌കരിച്ചശേഷം അദ്ദേഹം നൃത്തച്ചുവടുകളോടെ ഫ്ലാഗ്‌പോസ്റ്റിന്റെ ചുവട്ടിലെത്തി. കൊടിമരത്തിന്റെ മുകളിൽനിന്ന് അല്പം താഴെയായി അയാൾ പതാക ഉയർത്തിക്കെട്ടി. അയാൾ പറഞ്ഞത്.
Read More