POEM & FICTION

Back to homepage

ദശാവതാരം

പെണ്ണേ, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ആഴങ്ങളിലേക്ക്‌ നീ വലിച്ചെറിഞ്ഞ പ്രജ്ഞയെ വീണ്ടെടുക്കാന്‍ ഒരു മത്സ്യാവതാരം ഇനി വരില്ല ഉള്ളത്‌ കറിയായി ചട്ടിയില്‍ കടന്ന്‌ തിളയ്‌ക്കുന്നതിന്‌ നീ സാക്ഷിയാണല്ലോ. നീ ഇരുളിലേക്കുപേക്ഷിച്ച സന്തോഷത്തിന്റെ താക്കോല്‍ കണ്ടെടുത്തു തരാന്‍ ഒരാമയില്ല കിണറുകളും കുളങ്ങളും അരുവികളും വറ്റിപ്പോയി. മണ്ണില്‍പ്പതഞ്ഞ നിന്റെ സ്വത്വം തേറ്റയില്‍ കോര്‍ത്തു തിരിയെത്തരാന്‍ തയ്യാറായ വരാഹമില്ല ഗോമാംസം

Read More

ചൂണ്ടച്ചുണ്ടില്‍

വരമ്പില്‍ തപസ്സുചെയ്യുന്ന വെള്ളക്കൊക്കാണ്‌ ക്ഷമയും വഴിയും കാണിച്ചുതന്നത്‌ തോട്ടിറമ്പില്‍ ചൂണ്ടയുമായി ധ്യാനിക്കുകയായിരുന്നു അപ്പനപ്പൂപ്പന്മാരായി ഞങ്ങള്‍ തോട്ടിറമ്പില്‍ തപസ്സനുഷ്‌ഠിക്കുന്നു… ആള്‍ക്കൂട്ടത്തെ അപ്പാടെ കെണിയിലാക്കുന്ന വലക്കണ്ണികള്‍ ഇല്ലായിരുന്നു ഒറ്റയാന്മാരെ കുടുക്കുന്നു ഒറ്റാലുകളും… ഒരു പാവം ചൂണ്ടയുടെ ചുണ്ടിലെ കാരുണ്യത്തില്‍ വിരിയുന്ന പൂമീനുകള്‍ക്കറിയില്ല ചൂണ്ടക്കൊളുത്തില്‍ ഹൃദയം ചേര്‍ത്തുവച്ചാല്‍ മതി സ്വര്‍ഗ്ഗത്തിലേക്കുള്ള നൂലേണിയില്‍ ചിറകിട്ടടിച്ച്‌ ഉന്നതിയിലേക്കാണന്ന്‌ ചീകിയൊതുക്കു, മുളകും മഞ്ഞളും തേച്ച്‌

Read More

തിരകള്‍ എഴുതുന്ന നാള്‍വഴികള്‍

വര്‍ഗീസ് അങ്കമാലി ഫ്രാന്‍സീസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന കൃതിയെക്കുറിച്ച് തീരദേശ സംസ്‌കൃതിയുടെ തീവ്രമായ യാതനകളുടെ അടയാളപ്പെടുത്തലാണ് ഫ്രാന്‍സീസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന നോവല്‍. വിരലിലെണ്ണാവുന്ന ചെറുകഥകളിലൂടെ സാഹിത്യമണ്ഡലത്തിന്റെ മുന്‍ നിരയിലെത്തിയ ഫ്രാന്‍സീസ് നൊറോണയുടെ കഥാഭൂമിക കടല്‍ത്തീര ക്രിസ്ത്യന്‍ സമൂഹത്തിന്റെ സങ്കേതങ്ങളിലൊന്നായ അര്‍ത്തുങ്കലിന് ചുറ്റുമുള്ള കടല്‍ത്തീര ഗ്രാമങ്ങളാണ്. കടല്‍ ജീവിതത്തില്‍ ഇഴചേര്‍ക്കപ്പെട്ട കഥയില്‍ ദാരിദ്ര്യവും

Read More

കവിത ക്രിസ്തുമസ് ദ്വീപ്

ബൈജു വര്‍ഗീസ് കടല്‍ കയറിവന്നത് ഡിസംബര്‍ 26ന് ആയിരുന്നു 24-ല്‍ കടല്‍ ഇറങ്ങിപോയിരുന്നു വയലുപോലെ ചെളിനിറഞ്ഞ വെളിച്ചം കാണാത്ത രഹസ്യത്തില്‍ ഭൂമിയോളം പഴക്കമുള്ളവ സമുദ്രത്തോളം പ്രായമുള്ളത് അത്ഭുതത്തിന്റെ പരമ്പരയില്‍ ചെങ്കടല്‍ പകുത്ത നടവഴികള്‍ 25-ന് പാതിരാക്കുര്‍ബാനയ്ക്ക് പള്ളിയില്‍പോയി ഉണ്ണിയേശു വിനെ വണങ്ങി പുല്‍ക്കൂട് പൂര്‍ത്തിയാക്കി കരോള്‍ ഗാനം പാടി തിമിര്‍ത്ത് ഭാര്യയും കുഞ്ഞു ങ്ങളുമായി വരുമ്പോള്‍

Read More

ദൈവവും എഴുത്തുകാരനും തമ്മില്‍ തോമസ് ജോസഫ്

തോമസ് ജോസഫ് ഏതായാലും ദൈവം നായകനായ ഒരു കഥകൂടി എഴുതാമെന്ന് തോന്നുന്നു. വിശപ്പും ദാഹവും അലട്ടുന്ന ഒരു മനുഷ്യന്‍ തന്നെയാണ് ഈ കഥയിലെ ദൈവത്തേയും പ്രതിനിധീകരിക്കുന്നത്; മാത്രമല്ല, അയാള്‍ പെണ്‍കുട്ടികളുടെ മുമ്പില്‍ എളുപ്പത്തില്‍ തരളിതനായിത്തീരുന്ന ഒരു ദുര്‍ബ്ബല ചിത്തന്‍ കൂടിയാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുമാവില്ല. എങ്കിലും മാംസനിബദ്ധമല്ലാത്ത ഒരു പ്രണയമാണ് ആ മനസ്സില്‍ ഒരു മഞ്ഞപ്പനിനീര്‍പ്പൂവുപോലെ

Read More