columnist

Back to homepage

ലോകം ഇന്ന്, നാളെ – കെ. ബാബു ജോസഫ്

ഇന്നത്തെ സ്ഥിതി മോശമാണെങ്കിൽ, ലോകം നാളെ എങ്ങനെ ആയിരിക്കുമെന്നു പരിശോധിക്കുന്നത് എത്രമാത്രം വിശ്വസനീയമായിരിക്കുമെന്നു പറഞ്ഞുകൂടാ. അതിന്റെ പ്രസക്തി വരുംവർഷങ്ങളിൽ ലോകരാഷ്ട്രീയം എങ്ങനെ പരിണമിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. മൊത്തത്തിൽ നോക്കിയാൽ ലോകം ഇന്ന് പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങളിലെത്തി വിഹരിക്കുകയാണെന്നു തോന്നും. സാങ്കേതികപുരോഗതി അനന്തതയിലേക്ക് കുതിക്കുന്നുവെന്ന് റെയ് കുർസ്‌വെയ്‌ലി (Ray Kurzweil) നെപ്പോലെ ചിന്തിക്കുന്നവരുണ്ട്. 19 വർഷം മുൻപ് ‘ദി

Read More

അഭദ്രം കെണിക്കാലം – ഡോ. ആർ. സുരേഷ്

നിത്യമായ ഉറക്കം സ്വപ്നാത്മകമായൊരു മറികടക്കലാണ്. സ്ഥലകാലങ്ങളിലാകെ പടർന്നുപിടിച്ചിട്ടുള്ള മഹാസങ്കടമാണ് കവിതയിലാകമാനം  നനഞ്ഞൊലിക്കുന്നത്.  അസംബന്ധവും യുക്തിരഹിതവുമായിപ്പോവുന്ന അവസ്ഥയിലും വ്യവസ്ഥയിലും അന്തർലീനമായിരിക്കുന്ന വൈരുധ്യങ്ങളെയും ചരിത്രവാസ്തവങ്ങളെയുമെല്ലാം എടുത്തുപുറത്തേക്കിടുന്നു.  ഇവയെ മഴഭീഷണിയെന്ന പ്രമേയപരിസരത്തിനകത്ത് പ്രവേശിപ്പിച്ച് രൂപകാത്മകമാക്കുകയാണ്  അൻവറിന്റെ ഈ ഭുജംഗപ്രയാതകാവ്യം. ശീലുകൾ കേട്ടാൽ അതിലങ്ങു മുഴുകുകയും  തുളച്ചുകയറുംപോലെ   അവ ഉള്ളിലെത്തുകയുംചെയ്യുന്ന  കുട്ടിക്കാലത്തെക്കുറിച്ച് അൻവർ ഓർമിക്കുന്നുണ്ട്.  പാടുകയും കവിത മൂളുകയുംചെയ്യുന്ന ബാപ്പ നാലിലോ

Read More

ഹെന്റമ്മോ – സി. രാധാകൃഷ്ണൻ

മുൻവാക്ക്  ‘എന്റമ്മോ, എനിക്ക് വയ്യേ!’ എന്നാണ് ഏതു ഗജകേസരിയും അവശനാകുമ്പോൾ കരയാറ്. ഇങ്ങനെ ചെയ്യുന്നത് മരുമക്കത്തായക്കാർ മാത്രം ഒന്നുമല്ലതാനും. എന്തുകൊണ്ടാണ് ഇങ്ങനെ എന്നു ഞാൻ ഈയിടെ ഏറെ ആലോചിച്ചു. അമ്മമാരുടെ ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് ആയിരുന്നു പ്രചോദനം. റിപ്പോർട്ടിൽ പറയുന്നതായി കേട്ട കാര്യങ്ങൾ ആർക്കും ഭൂഷണമോ സന്തോഷകരമോ അല്ലെന്ന് ഏതു ചാലിലൂടെ ഒഴുകിവരുന്ന ഏതിലും തെളിഞ്ഞു

Read More

കുങ്കി – കഥ/ജെ.ആര്‍.അനി

 എങ്ങും വല്ലാത്ത തിക്കുംതിരക്കുമാണ്. അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന ജനസഞ്ചയത്തെ വകഞ്ഞുവേണം മുന്നോട്ട് നടക്കേണ്ടത്. അങ്ങടുത്തെത്തി ദേഹമുരഞ്ഞു വീഴുമെന്ന് തോന്നുമ്പോഴാണ് അവരൊന്നു മാറിത്തരുന്നതുതന്നെ. ഇത്തരം കോലാഹലങ്ങളിലൂടെ സഞ്ചരിച്ച് പഴക്കമുള്ളവരാണ് ഞങ്ങളെങ്കിലും പലപ്പോഴും വല്ലാതെ അലോസരമുണ്ടാക്കുന്നതാണത്. ഞങ്ങളെത്തുമ്പോൾ കാക്കി വേഷധാരികളായ കുറെ ആളുകൾ ബാക്കിയുള്ളവരോട് കയർക്കുന്നതും അവരെ തള്ളിമാറ്റുന്നതും ഒക്കെ കാണാം. എന്നിരുന്നാലും മനസ്സില്ലാമനസ്സോടെയാണ് അവരൊന്നു നീങ്ങിനിൽക്കുന്നതുതന്നെ.  സൂര്യനുദിച്ച് നാഴികകൾ

Read More

വെനീസിലെ മരണവും ചില സാഹിത്യചിന്തകളും

എഴുത്തുകാരന്റെ സന്തോഷം എന്നത് പൂര്‍ണ്ണമായും വികാരമായി മാറാൻ കഴിയുന്ന ചിന്തയിലും ചിന്തയായി മാറാൻ കഴിയുന്ന വികാരത്തിലുമാണ് എന്ന ഒരു വാചകം സത്യത്തിന്റെ ശോഭയോടെ വായനക്കാരനെ എഴുത്തിന്റെ ലോകത്തേക്ക് അടുപ്പിക്കുന്നു. ഗൂസ്റ്റാഫ് അഷൻബാഹിന് പെട്ടന്നൊരുനാൾ ഒരു യാത്രപോകണമെന്ന അഭിലാഷമുണ്ടായി. അയാൾ വലിയൊരു എഴുത്തുകാരനായിരുന്നു. അയാൾക്ക് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ഭാര്യ മരിച്ചതോടെ അയാൾ ദിവസത്തിന്റെ പകുതിയും കിടന്നുറങ്ങും. അങ്ങനെയിരിക്കുമ്പോഴാണ്

Read More