columnist

Back to homepage

എന്തൊരു സ്പീഡ് ! ഒച്ചുകാലവും മനുഷ്യഭാവിയും – ഫാ.ഡോ.കെ.എം.ജോര്‍ജ്

അടൂരിന്റെ ‘കൊടിയേറ്റം’ സിനിമയിൽ (1978) അവിസ്മരണീയ കഥാപാത്രമാണല്ലോ ശങ്കരൻകുട്ടി (ഭരത് ഗോപി). ലോകവ്യവഹാരത്തിലും അതിന്റെ അനുഷ്ഠാനക്രമങ്ങളിലും താത്പര്യമില്ലാത്ത സ്വപ്നജീവിയായ ശങ്കരൻകുട്ടി അലസനും കാര്യപ്രാപ്തിയില്ലാത്തവനുമാണെന്ന് എല്ലാവരും വിധിയെഴുതി. ഒരുദിവസം അയാളെ നിർബന്ധിച്ച് പുതിയ ഷർട്ടും മുണ്ടും ധരിപ്പിച്ച്, ബന്ധുവീട്ടിൽ കല്യാണസദ്യക്ക് ഭാര്യ കൂട്ടിക്കൊണ്ടുപോകുന്നു. ചെളിയും വെള്ളവുമുള്ള മൺറോഡിലൂടെ നടക്കുമ്പോൾ ഒരു ലോറി പാഞ്ഞുവന്ന്, അയാളുടെ പുതിയ ഉടുപ്പും

Read More

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഗാന്ധിജിയുടെ പ്രസക്തി – കെ.പി. ശങ്കരൻ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് രണ്ടുമാസം മുൻപാണ് ഞാൻ ജനിച്ചത്. എന്റെ തലമുറയിലെ ഇതര പൗരന്മാരെപ്പോലെ, ഞാനും വളർന്നത് ഗാന്ധിജി വിഭാവനം ചെയ്തിട്ടില്ലാത്ത ഒരു ഇന്ത്യയിലാണ്. എന്നിരുന്നാലും, പൗരന്മാരെല്ലാവരും മതമേതായിരുന്നാലും തുല്യരായി പരിഗണിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണം മൂലം സ്വാതന്ത്ര്യത്തിനുശേഷവും ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലതരത്തിലുള്ള ദാരിദ്ര്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാറിമാറിവന്ന സർക്കാരുകൾക്ക് ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം

Read More

വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതിയുടെ ചരിത്ര-വര്‍ത്തമാന യാഥാര്‍ഥ്യങ്ങളും

അഭയാര്‍ഥികളാകുന്ന കേരള കടലോര ജനതയും ഡോ. ജോണ്‍സൻ ജമെന്റ്‌ ഡോ. ലിസ്ബ യേശുദാസ്‌ പിറന്ന മണ്ണിൽ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നത്‌ മിക്കപ്പോഴും അരികു ജീവിതങ്ങളായിരിക്കും. തങ്ങളുടെ വാസയിടങ്ങളിൽ നിന്ന്‌, പാര്‍പ്പിടങ്ങളിൽ നിന്ന്‌ നിര്‍ബന്ധത്താലോ പ്രകൃതിക്ഷോഭത്താലോ കറുടിയൊഴിപ്പിക്കപ്പെട്ട്‌ താന്താങ്ങളൂടെ രാജ്യാതിര്‍ത്തികള്‍ക്കുളളില്‍ത്തന്നെ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നവരാണ്‌ ആഭ്യന്തര അഭയാര്‍ത്ഥികൾ. അത്തരത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം കാരണം സ്വന്തം ഇടങ്ങളിൽനിന്ന്‌ പലായനം

Read More

അങ്ങയുടെ സർഗാത്മക ജീവിതത്തെ കൗമാര-യൗവനകാലം  എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

സാഹിത്യപ്പെരുമ ഒട്ടും അവകാശപ്പെടാനില്ലാത്ത തൊടുപുഴയ്ക്കടുത്ത നെയ്യശ്ശേരിയെന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളര്‍ന്നത്. ധാരാളം വായിക്കുമായിരുന്നു. നാട്ടിലെ രണ്ട്  വായനശാലകളിലെയും യങ്ങ് കേരള ആര്‍ട്സ് ക്ലബ് എന്ന കലാസമിതിയുടെയും വാര്‍ഷികങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കുക  പതിവായിരുന്നു. സ്കൂളിലും കോളെജിലും നാടകങ്ങളിൽ പങ്കെടുത്തിരുന്നു.  ഒരു നടനാവണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല. കഥയെഴുതണം നോവലെഴുതണം എന്നതിലായിരുന്നു ആദ്യകാലത്തെ കമ്പം. വാരാന്തപ്പതിപ്പിലൊക്കെ കഥകൾ അച്ചടിച്ച്

Read More

താങ്കളുടെ വ്യക്തിജീവിതത്തെയും പ്രഫഷനൽ ജീവിതത്തെയും കുറിച്ച് ഒരു ലഘുവിവരണം നല്കാമോ? – Shashikumar

എന്റെ പ്രഫഷനൽ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ ആരംഭിക്കുന്നത് കോളെജ് കാലം മുതലാണ്. പ്രഥമമായ ജീവിതലക്ഷ്യം ഒരു ഫിലിം ഡയറക്ടർ ആവുക എന്നതായിരുന്നു. ‘ദ ഹിന്ദു‘ പത്രത്തിനുവേണ്ടി ഒരു ഫിലിം ക്രിട്ടിക് ആയിക്കൊണ്ടാണ് എന്റെ പ്രഫഷനൽ ജീവിതം ആരംഭിക്കുന്നത്. സിനിമകളെക്കുറിച്ച് വിമർശനപരമായ വിശകലനം നടത്തുന്നതോടൊപ്പം സിനിമയിലെ പ്രതിപാദ്യവിഷയത്തിന്റെ ഉടച്ചുവാർക്കലിനെക്കുറിച്ചും മറ്റും ഞാൻ എഴുതിയിരുന്നു. യൂറോപ്യൻ മാസ്റ്റേഴ്‌സ്, ലാറ്റിനമേരിക്കൻ സിനിമ, പൂർവേഷ്യൻ സിനിമ, സത്യജിത്‌റേയുടെ സിനിമ

Read More