columnist
Back to homepageവത്സലയുടെ ഭാവനയും കാഴ്ചയുടെ അശാന്തിയും – പി. വത്സല (1938- 2023)
മൊഴിയാഴം. ഡിസംബർ രണ്ടര പതിറ്റാണ്ടു മുമ്പ് ‘ജയന്തൻ നമ്പൂതിരിയുടെ സായന്തനങ്ങൾ’ എന്നൊരു കഥ വായിച്ചുകൊണ്ടാണ് ഞാൻ പി.വത്സലയുടെ എഴുത്തുലോകത്തേക്ക് പ്രവേശിച്ചത്. ഒരു വ്യക്തിയുടെ യൗവനത്തിന്റെയും വാർധക്യത്തിന്റെയും ലോകത്തെ കാണിച്ചുതരുന്ന നല്ലൊരു കഥയായിരുന്നു അത്. യൗവനവും വാർധക്യവും തമ്മിൽ നല്ലൊരു ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തി തന്ന മികച്ചൊരു കഥ. പി.വത്സലയുടെ മരണവാർത്ത കേട്ടപ്പോൾ ഞാനോർത്തത് പഴയ ആ കഥാനുഭവത്തെയാണ്.
Read Moreനമ്മുടെ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും… – കെ. അരവിന്ദാക്ഷൻ
1938 നവംബർ 20-ന് സേവാഗ്രാമിൽവച്ച് എഴുതി 26.11.1938ലെ ‘ഹരിജനി’ല്‍ പ്രസിദ്ധീകരിച്ച ഏകദേശം അഞ്ച് പുറങ്ങളുള്ള ‘ജൂതന്മാർ’ (The Jews – ഗാന്ധിയുടെ സമാഹൃതകൃതികൾ വാള്യം 69, പുറം – 137-141) ജീവിതാന്ത്യം വരെ അഹിംസയിൽ അടിയുറച്ച് പ്രവർത്തിച്ച ഒരു സത്യാന്വേഷിയുടെ അറബ്-ജൂത-പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള ആധികാരികരേഖയായി കണക്കാക്കാം. മുപ്പുതുകളിലെ ജർമനിയിലെ ജൂതർ കൃസ്ത്യാനിറ്റിയുടെ അസ്പർശ്യരാണ്, ഇന്ത്യയിലെ ഹിന്ദുയിസത്തിന്റെ
Read Moreഎല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ് – വിനോദ് നാരായണ്‍
നോട്ടം എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. ചില ഭരണകൂടങ്ങൾ ശരിയല്ല, ചില രാജ്യങ്ങൾ ശരിയല്ല, ചില മനുഷ്യർ ശരിയല്ല. നമ്മൾ പറയുന്നതാണ് അതിർത്തികൾ. ശരികളുടെ മുഴുവൻ ശരിയും നമ്മുടെ പക്ഷത്താണ്. ഒഫൻസ് അല്ല ഡിഫൻസ് മാത്രമാണ് ഞങ്ങളുടേത്. ആയുധങ്ങളാണ്, കച്ചവടമാണ്. ഇത് മനുഷ്യൻ അവന്റേതെന്ന് എന്തിനെയെങ്കിലും കരുതി തുടങ്ങിയ കാലംതൊട്ട് നടക്കുന്നതാണ്. യുദ്ധങ്ങൾ ഉണ്ടാവുകയാണ്. അല്ല ഉണ്ടാക്കുകയാണ്.
Read Moreതടവറയിലെ ഇടിമുഴക്കം – നീന ജോസഫ്
നർഗീസ് മുഹമ്മദി എന്ന അസർബൈജാൻ വേരുകളുള്ള ഇറാൻകാരിയാണ് 2023-ലെ സമാധാന നൊബേൽപുരസ്‌കാര ജേതാവ്. നീതിക്കുവേണ്ടിയുള്ള നിതാന്തമായ പോരാട്ടമാണ്, ഈ 51 കാരിയുടെ മുഖമുദ്ര. പുരസ്‌കാര പ്രഖ്യാപനസമയം, ഇനിയും എട്ടു വർഷംകൂടി ബാക്കിയുള്ള, 15 വർഷ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു നർഗീസ്. നർഗീസിനെ വിവിധ കേസുകളിലായി ഇറാനിയന്‍ സർക്കാർ 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും
Read Moreനിഴൽരൂപങ്ങളുടെ ഗ്രാഫിക്സ് – എൻ.ബി.സുരേഷ്
ഓര്‍മകളുടെ ഇടവഴികളിൽ ഇരുട്ടും വെളിച്ചവും സന്ധിചെയ്യുന്ന സന്ധ്യയിൽ ഒരു കാലൊച്ചയ്ക്ക് പിന്നിൽ നേർത്ത നിഴലായ് പതിയെ നടന്നുനീങ്ങുമ്പോൾ മുമ്പേ നടക്കുന്നൊരൊച്ചയുടെ രൂപഭാവങ്ങളറിയാതെ ഇടയ്ക്കിടെ കുഴങ്ങുന്നു. അതിന്റെ വേഗവും താളവും ഏറിയുമിറങ്ങിയും പോവതേതുദിക്കിലേക്കെന്ന് ഉള്ളിലൊരു കലമ്പൽ കിലുങ്ങുന്നു. പൊടുന്നനെ കാലൊച്ച നിലയ്ക്കുന്നത് പിന്തിരിഞ്ഞു നോക്കാനോ മറ്റൊരു വഴിയിലേക്ക് തിരിയാനോ? കാലം കനക്കവേ വഴി മറയവേ ഏതോ മരച്ചോട്ടിൽവച്ചു
Read More