columnist
Back to homepageപീസ് കോര്‍ണർ/കെ.പി.ഫാബിയാന്‍
സമൂഹമൈത്രി മാനുഷികതയുടെ വിളക്ക് യോജിപ്പിനുപകരം പലപ്പോഴും സംഘർഷം വളർത്തുന്ന ധ്രൂവീകരണത്തിന്റെ ആഗോള സംഭവങ്ങൾക്കു വിരുദ്ധമായി, രാഷ്ട്രീയത്തിന് സംസ്‌കാരത്തോടും പരസ്പര ആദരവോടുംകൂടി എങ്ങനെ വികസിക്കാമെന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലായി ഇംഗ്ലണ്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പര്യവസാനിച്ചു. യാതൊരു അഭിപ്രായഭിന്നതയുമില്ലാതെ തിരഞ്ഞെടുപ്പ് ഫലം വേഗത്തിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളിലെ ഫലമറിയാൻ രാഷ്ട്രീയഭേദമെന്യേ സ്ഥാനാർഥികൾ ഒത്തുചേർന്നു. ജയിച്ചവർ എതിരാളികളെ ഹസ്തദാനം
Read Moreപ്രതിസന്ധി നേരിടുന്ന അടിസ്ഥാനജന വിദ്യാഭ്യാസം – ഷാജു വി. ജോസഫ്,
അടിസ്ഥാനജനത (പട്ടികജാതി, പട്ടികവർഗ, പട്ടികജാതി ക്രൈസ്തവ) വിദ്യാഭ്യാസപുരോഗതിയിൽ എല്ലാക്കാലവും വളരെ പിന്നാക്കമായിരുന്നു. ആധുനിക (പാശ്ചാത്യ) വിദ്യാഭ്യാസത്തിനു തുടക്കംകുറിച്ച ബ്രിട്ടീഷ് കൊളോണിയലിസത്തിനു മുൻപ് അവർക്കു വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. കൊളോണിയൽ കാലത്തു തുടർന്ന അവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സ്വാതന്ത്ര്യാനന്തര കാലത്തും മാറ്റമില്ലാതെ തുടരുന്നു. പ്രവേശനംമുതൽ പരീക്ഷകളിലെ വിജയംവരെ ഈ പിന്നാക്കാവസ്ഥ നീണ്ടുപോകുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്താണ് ഈ സ്ഥിതി കൂടുതൽ
Read Moreരാഹുൽ ഗാന്ധിയിലെ ധാർമിക ഭാവം; നമ്മിലെയും- കെ.അരവിന്ദാക്ഷൻ
1924 ഏപ്രിൽ 24 ന് “യങ്” ഇന്ത്യയിൽ ഗാന്ധി എഴുതി: “ഹിന്ദുയിസത്തിന് ഓദ്യോഗിക പ്രമാണം (Official Creed) ഇല്ലയെന്നത് അതിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആകാം. അതിനാൽ എനിക്ക് നേരെയുണ്ടാകാവുന്ന തെറ്റുദ്ധാരണയില്‍നിന്ന് എന്നെ സംരക്ഷിക്കുവാൻ, ഞാൻ പറയുന്നു അതിന്റെ പ്രമാണം (Creed) സത്യവും അഹിംസയുമാണ്. എന്നോട് ഹിന്ദുപ്രമാണം എന്തെന്ന് നിർവചിക്കുവാൻ ആവശ്യപ്പെടുകയാണെങ്കിൽ, ഞാനിങ്ങനെ ലളിതമായി പറയും: അഹിംസാമാർഗങ്ങളിലൂടെ
Read Moreവിയോജിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഇന്ത്യ – ബാലചന്ദ്രൻ വടക്കേടത്ത്
ഒരു പഴയ പദമാണ് സ്വാതന്ത്ര്യം. പഴക്കമുള്ളതുകൊണ്ട് ഒരു വാക്കിന് അതിന്റെ അര്‍ഥവും മൂല്യവും നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ വരണമെങ്കിൽ, തത്തുല്യമായ അര്‍ഥവും ചോദനയും പ്രദാനം ചെയ്യുന്ന മറ്റൊരു പദം ആകൃതിപ്പെടണം. സ്വാതന്ത്ര്യത്തിനുപകരം ഇതുവരെ വേറൊരു വാക്ക് രൂപപ്പെട്ടിട്ടില്ല എന്നതല്ലേ നേര്. ആ പദം ഡിക്ഷണറിയിൽ ഒതുങ്ങിപ്പോയിട്ടുമില്ല. ഈ പദം വ്യവഹാരത്തിലുള്ളതുകൊണ്ട് ഓരോ കാലത്തും വിപുലമായ
Read Moreപഞ്ചകന്യകളുടെ പരിണാമദശകൾ – ശ്രീവൽസൻ തിയ്യാടി
വിധിയുടെ തിരശ്ശീലക്കു പിന്നിലേക്കു മറഞ്ഞിരുന്ന അഞ്ചു പുരാണനായികമാർ നാലുനൂറ്റാണ്ടിനുശേഷം ഒരേ മഹോത്സവത്തിൽ മുഖംകാട്ടി കഥയാടി. കൂടിയാട്ടം-നങ്ങ്യാർകൂത്ത് വേദിക്ക് നവ്യാനുഭവമായി. നാരീശക്തി കേന്ദ്രപ്രമേയമായുള്ള ആഘോഷാചരണങ്ങളിലാണ് എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം തുടങ്ങി ഭാരതം. ഇതിനു വ്യാഴവട്ടംമുമ്പ് സ്ത്രീപക്ഷരചനകളുടെ ഒരു സവിശേഷനിരയ്ക്ക് അരങ്ങിൽ തിലകക്കുറി ചാർത്താൻ കേരളത്തിലെ ഒരു പുരാതനകലയിൽ നീക്കങ്ങൾ മുറുകിയിരുന്നു. രംഗാവതരണത്തിൽ ലോകത്തുതന്നെ നിലനില്ക്കുന്ന ഏറ്റവും പഴക്കംചെന്ന
Read More