focus articles
Back to homepageഎൺപതിന്റെ നിറവിൽ ഒരു ഭൗതികശാസ്ത്രജ്ഞൻ – പ്രൊഫ. കെ. ബാബു ജോസഫ്
ഇൗ മുഖാമുഖം തയ്യാറാക്കിയത്: ഡോ. അമ്പാട്ട് വിജയകുമാർ, എമരിറ്റസ് പ്രൊഫസർ, ഗണിതശാസ്ത്രവകുപ്പ്, കൊച്ചി സർവകലാശാല കൊച്ചി സർവകലാശാലയിലെ ഭൗതികവിഭാഗത്തിൽ അധ്യാപകനായി, പിന്നീട് അവിടുത്തെ വൈസ് ചാൻസലറായി വിരമിച്ച, പുറപ്പുഴ വയറ്റാട്ടിൽ കുഴിക്കാട്ടുകുന്നേൽ ഡോ. ബാബു ജോസഫിന് ഇൗയിടെ എൺപത് വയസ്സ് പൂർത്തിയായി. സൈദ്ധാന്തക ഭൗതികത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഗവേഷകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ശാസ്ത്രപ്രചാരകൻ എന്നീ
Read Moreചിരിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുക! – അഗസ്റ്റിൻ പാംപ്ളാനി
അബദ്ധജഡിലമായ തീരുമാനങ്ങളുടെകൂടി പരമ്പരയാണ് ചരിത്രം. പല വിഡ്ഢിത്തങ്ങളും ആവർത്തനസ്വഭാവം കൊണ്ടും ബഹുജനസമ്മതി കൊണ്ടും തെറ്റിദ്ധരിക്കപ്പെട്ട് മത്സരക്കളത്തിലെ പുതിയ ആദർശങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പൊന്നുപൊതിഞ്ഞ പുതിയ കളിപ്പാട്ടങ്ങൾക്ക് വേണ്ടി മനുഷ്യർ അഹോരാത്രം അദ്ധ്വാനിക്കുന്നു. മഹായുദ്ധങ്ങൾ നടത്തി പിടിച്ചെടുത്ത പമ്പരങ്ങളുടെയും പീപ്പികളുടെയും മുകളിലിരുന്ന് ഗർവ്വ് വിളമ്പുന്നു. നട്ടുച്ചക്ക് വിളക്കും കത്തിച്ച് പിറകോട്ടുനടന്ന ഡയോജിനസിനെ കണ്ട് ചിരിക്കുന്നവരെ നോക്കി ഡയോജിനസ് ചിരിച്ച
Read Moreവീടും നാടും കെട്ടുപാടുകൾ ഇല്ലാത്ത സമൂഹവും – ഡോ.ജെ.പ്രഭാഷ്
കാലത്തേയും കാര്യത്തേയും നിശ്ചലമാക്കി നിർത്തുക എന്നതാണ് മഹാമാരികളുടെ പൊതുവേയുള്ള ഏർപ്പാട്.തൊഴിൽ ശാലകളെല്ലാം അടച്ചും പ്രവൃത്തികളെല്ലാം നിർത്തിവച്ചും അവ മനുഷ്യനെ വീടുകളിലേക്ക് ആട്ടിതെളിക്കുന്നു. “അതിവേഗത്തിൽ ഭൂതകാലമായി തിരോഭവിക്കുന്ന വർത്തമാന നിമിഷങ്ങൾ / നിരന്തരമായി മുന്നോട്ടു മാത്രം നീങ്ങിക്കൊണ്ടിരിക്കുന്ന കാലം’ എന്ന് മഹാകവി പി. പറഞ്ഞത് മാരിക്കാലത്തിന് ബാധകമാവുന്നില്ല. മനുഷ്യൻ നിശ്ചലനായി നിൽക്കുമ്പോൾ കാലത്തിനെങ്ങനെ മുന്നോട്ട് പോകാനാവും? റഷ്യൻ
Read Moreമാറുന്ന വിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ മുഖം – രാജേശ്വരി. പി.ആര്‍
നിലനില്‍പ്പിന്റെ ഉപാധിയായി ഇന്ന് സാങ്കേതികവിദ്യ മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തും ഇത് വേരൂന്നിക്കഴിഞ്ഞു. അപ്രതീക്ഷിതമായി തടസപ്പെട്ട അധ്യയന ദിനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല ലോകത്തിനു മുന്നില്‍ തന്നെ വലിയൊരു ചോദ്യചിഹ്നമാകുന്നു. പഠനം എങ്ങനെ ഓണ്‍ലൈന്‍ വഴി സാധ്യമാക്കാം എന്നതിനെക്കുറിച്ച് യാതൊരു ധാരണയും മുന്നൊരുക്കവും നമുക്കുണ്ടായിരുന്നില്ല. കേരളത്തില്‍ ഡിജിറ്റല്‍ അസമത്വം കാര്യമായ പ്രശ്നം തന്നെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക്
Read Moreനിര്‍ഭാഗ്യം വൈറസിനെ സൃഷ്ടിച്ചു; മുതലാളിത്തം മഹാവ്യാധിയെയും! – അഗസ്റ്റിന്‍ പാംപ്ലാനി
മനുഷ്യജീവിതത്തിന്റെ ഭാസുരങ്ങളായ അവസ്ഥകളെക്കാള്‍ ദുരന്തങ്ങള്‍ക്കാണ് കൂടുതല്‍ ‘നീതിബോധം’ ഉള്ളത് എന്നു തോന്നുന്നു. ‘മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വന്‍ചിതനടുവില്‍’ എന്ന് കവി പാടുമ്പോള്‍ അത് വലിയ ‘ദുരന്ത’മായ മരണത്തിന്റെ തുല്യനീതിക്കുള്ള മംഗളപത്രമാകുന്നു. ധാരാവിയിലെ ചേരിനിവാസികളെയും ആഡംബരക്കപ്പലിലെ ടൂറിസ്റ്റുകളെയും ഒരുപോലെ കോവിഡ് പിടികൂടുമ്പോള്‍ അത് രോഗത്തിന്റെ വൈരുദ്ധ്യാത്മക നീതിബോധത്തെക്കൂടിയാവാം സൂചിപ്പിക്കുന്നത്. ആഫ്രിക്കയെ ഞെരുക്കിയ എബോളയുടെ താണ്ഡവങ്ങള്‍ ആഗോളരംഗത്ത് തമസ്‌കരിക്കപ്പെട്ടപ്പോള്‍
Read More