focus articles

Back to homepage

നിര്‍മിതബുദ്ധിയും  – സമൂഹ, മത ഭാവിയും

“മാറ്റത്തിന്റെ കാറ്റ് വീശുമ്പോൾ, ചിലർ മതിലുകൾ പണിയുന്നു, മറ്റുള്ളവർ കാറ്റാടി മില്ലുകൾ നിർമിക്കുന്നു.” എന്ന ചൈനീസ് പഴമൊഴി, ഇന്നത്തെ ലോകത്തെ സംബന്ധിച്ചിടത്തോളം ഏറക്കുറെ സത്യമാണ്. നൂറ്റാണ്ടുകളുടെ പരിണാമവും കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും വിപ്ലവങ്ങളും മനുഷ്യവംശത്തിന് നല്കിയ സംഭാവനകളും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമയത്തിന് മുമ്പായി സഞ്ചരിക്കുക എന്നത്  എന്നും മനുഷ്യര്‍ക്ക് ഒരു മുൻഗണനയാണ്. പലരും തങ്ങൾ വിശ്വസിച്ച കാര്യങ്ങളെക്കുറിച്ചുള്ള

Read More

ഉന്നതവിദ്യാഭ്യാസരംഗത്തെ കാതലായ മാറ്റങ്ങൾ

ഉന്നത വിദ്യാഭ്യാസരംഗത്ത്‌ Equity, Access, Inclusion എന്നീ തത്ത്വങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാർ/എയ്ഡഡ്‌ കോളെജുകളിൽ റൂസാ പദ്ധതി വഴി അടിസ്ഥാന സൗകര്യ വികസനത്തിനു വലിയ രീതിയിൽ ധനസഹായം നല്കിക്കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റൂസാ വിഹിതമായ 40% ഇത്രയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നല്‍കാൻ കഴിഞ്ഞുവെന്നുള്ളത്‌

Read More

യഥാർത്ഥ ആത്മീയതയും  യഥാർത്ഥ രാഷ്ട്രീയവും വീണ്ടെടുക്കുക. – എം. വി. ബെന്നി

ഭാഷാശാസ്ത്രം പഠിക്കാൻ ശ്രമിച്ചിട്ടുള്ളവർക്കറിയാം, തിന്മയെ കുറിക്കുന്ന പദങ്ങൾ ഒരു ഭാഷയിൽ ഇല്ലെങ്കിൽ ആ ഭാഷാസമൂഹത്തിന് തിന്മനിറഞ്ഞ അനുഭവങ്ങളും ഇല്ല എന്നാണർത്ഥം. തിന്മകളെ കുറിക്കുന്ന വാക്കുകൾ ഭാഷയിൽ കൂടുതൽ ഉണ്ടെങ്കിൽ ആ ഭാഷാസമൂഹത്തിന് തിന്മനിറഞ്ഞ അനുഭവങ്ങളും കൂടുതലാണ്. സമൂഹത്തിൽ നിറയുന്ന നന്മകളും തിന്മകളും തന്നെയാണ് അവർ സംസാരിക്കുന്ന ഭാഷയിലും രൂപപ്പെടുന്നത്. നന്മ തിന്മകൾ നിറയാത്ത ഒരുഭാഷയും ഇന്നു

Read More

മൊഴിയാഴം – എൻ.ഇ. സുധീർ  ഹറുകി മുറകാമിയും  നോവലെഴുത്തും. 

നോവലെഴുത്തിന്റെ രസതന്ത്രം പല നോവലിസ്റ്റുകളും അവരുടേതായ നിലയിൽ വിശദീകരിച്ചുകണ്ടിട്ടുണ്ട്. ലോകത്തിന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട  നോവലിസ്റ്റ് ഹറുകി മുറകാമിയും അത്തരത്തിലൊരു ശ്രമമാണ് ‘Novelist As A Vocation’ എന്ന പുതിയ കൃതിയിലൂടെ നടത്തുന്നത്. എഴുത്തുമായി ബന്ധപ്പെട്ട പതിനൊന്നു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. 2010 മുതൽ 2015 വരെയെഴുതിയ ലേഖനങ്ങളാണ് ഇതിലുള്ളത്.  2015-ൽ ഇത് ജപ്പാനിൽ പ്രസിദ്ധീകരിച്ചു.

Read More

കലയാണ് മനുഷ്യന്റെ ആദ്യഭാഷ പിന്നീടേ മാതൃഭാഷപോലും വരുന്നുള്ളൂ അഭിമുഖം – കാനായി കുഞ്ഞിരാമൻ/ ഘനശ്യാം

മലയാളിയുടെ പ്രധാന വിശ്രമയിടങ്ങളിലെല്ലാം കാനായി കുഞ്ഞിരാമനുണ്ട്. യക്ഷിയിൽ തുടങ്ങുന്നു അദ്ദേഹത്തിന്റെ ശില്പയാത്ര തെക്ക് ശംഖുമുഖത്തും വേളിഗ്രാമത്തിലും, വടക്ക് പയ്യാമ്പലത്തും ഉയർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ ശില്പങ്ങളിലൂടെയായിരിക്കാം ശതാബ്ദങ്ങൾക്കുശേഷം മലയാളിയിടം അടയാളപ്പെടുക. തെക്കിന്റെയും വടക്കിന്റെയും അതിർത്തികളിൽ കാനായി കുഞ്ഞിരാമന്റെ പെൺമക്കൾ ഉയർന്നുനിൽക്കുന്നുണ്ട്. ജനുവരിയിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിന് ഒരു മകൾകൂടി പിറക്കുന്നു. ? വൈവിധ്യങ്ങളുടെ നാടാണ് കാസർഗോഡ്. ഭിന്നസംസ്‌കാരങ്ങളുടേയും സപ്തഭാഷകളുടേയും

Read More