columnist

Back to homepage

ഒരു സിനിമാക്കാലത്തിന്റെ ഓര്‍മക്കാഴ്ചകള്‍

സോക്രട്ടീസ് കെ. വാലത്ത് ഓസ്‌കാര്‍ ബഹുമതിയുടെ പടിവാതില്‍ക്കല്‍ 'ജല്ലിക്കെട്ടി'ന് എത്താന്‍ കഴിഞ്ഞ  ഇന്നത്തെ മലയാള സിനിമാ സംസ്‌കൃതിയില്‍ നിന്ന് ഏതാണ്ട് അര നൂറ്റാണ്ടു പിന്നിലെ മലയാള സിനിമാലോകത്തേക്കു നോക്കുമ്പോള്‍ അക്കാലത്ത് ചില ചലച്ചിത്രകാരന്മാര്‍  നടത്തിയ ധീരമായ വഴിമാറി നടത്തങ്ങള്‍ക്കു മുന്നില്‍ മനസ്സാ നമിച്ചു പോകുന്നു. രാമദാസിന്റെ  ''ന്യൂസ് പേപ്പര്‍ ബോയ്'' കൊളുത്തിയ തിരിവെട്ടം എഴുപതുകളില്‍ ഒരു Read More

പാട്ടറിഞ്ഞുകൂടാത്തവര്‍ എസ്.പി.ബിയെ ഓര്‍ക്കുന്നു

ഡോ. യു. നന്ദകുമാര്‍ എസ്.പി.ബിയുടെ മരണവാര്‍ത്ത ഇന്ത്യയിലെ സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി. പാട്ടിന്റെ വഴികളില്‍കൂടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കയറിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ മുതല്‍ സംഗീതത്തില്‍ നൈപുണ്യമുള്ളവര്‍ വരെ അദ്ദേഹത്തെ വാഴ്ത്തുന്നു. അദ്ദേഹം സംഗീതജ്ഞരെപോലെ ആയിരുന്നില്ലല്ലോ. ഗുരുമുഖത്തുനിന്നും പാട്ടുകേട്ട് പഠിച്ചയാളല്ല; സിദ്ധികൊണ്ട് വിദഗ്ദ്ധര്‍ക്കൊപ്പവും ഗാനംകൊണ്ട് സാധാരണക്കാര്‍ക്കൊപ്പവും ആയിരുന്നു, അദ്ദേഹം തന്റെ ഇടം ഉറപ്പിച്ചത്. 54 വര്‍ഷംകൊണ്ട് Read More

ന്യൂസ് സ്റ്റോറിയിലെ സ്റ്റോറി കെട്ടുകഥയാകുമ്പോള്‍ – ടി.കെ സന്തോഷ്‌കുമാര്‍

മലയാളത്തില്‍ വാര്‍ത്ത എന്നാണ് പറയാറുള്ളതെങ്കിലും ഇംഗ്ലീഷില്‍ ന്യൂസിനെ ന്യൂസ് സ്റ്റോറി എന്നാണ് വ്യവഹരിക്കുന്നത്. സ്റ്റോറിയുടെ സാമാന്യാര്‍ത്ഥം കഥ എന്നാണ്. കഥയ്ക്ക് മേഹല എന്നും പറയുന്നുണ്ടല്ലോ. മേഹലഎന്നതിന് ചില മലയാള സന്ദര്‍ഭങ്ങളില്‍ ‘കടങ്കഥ’ എന്നും പ്രയോഗിക്കാറുണ്ട്. ഷേക്‌സ്പിയറിന്റെ ഒരു കഥാപാത്രം പറയുന്ന വിഖ്യാതമായ സംഭാഷണം ഉണ്ടല്ലോ – ‘ഡലേശെമ മേഹല ീേഹറ യ്യ ശി ശറശീ’േ ഇത്

Read More

പുതിയ കര്‍ഷകനിയമങ്ങളുടെ വരുംവരായ്കകള്‍ – അഡ്വ. ജോഷി ജേക്കബ്

മൂന്നു പുതിയ നിയമങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനവും അതിനോട് അനുബന്ധിച്ച അടച്ചുപൂട്ടലും നടക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ വലിയ ഒരു അത്യാവശ്യം എന്ന പോലെ കാര്‍ഷികമേഖലയെ സംബന്ധിച്ച് മൂന്നു ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. പിന്നീട് അതേ ഓര്‍ഡിനന്‍സുകള്‍, പാര്‍ലമെന്റ് അത്യാവശ്യമായി വിളിച്ചുകൂട്ടി അവതരിപ്പിച്ചു. ലോക്‌സഭയില്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ വളരെ എളുപ്പത്തില്‍ സെപ്റ്റംബര്‍

Read More

അമാവാസിക്കാലത്തിന്റെ കവിതകള്‍ക്ക് നാല്പത് വയസ്സ് – വി.ജെ. തമ്പി

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകളുടെ പിറവിക്കരച്ചിലിനെക്കുറിച്ച് ഒരു സ്മരണം. 1980 ഡിസംബര്‍ 14 ഞായറാഴ്ച. കേരള സാഹിത്യ അക്കാദമി ഹാള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കന്നിപ്പുസ്തകം സ്വയം പ്രകാശിതമായ ദിവസം. ഒന്നും മറച്ചുവെയ്ക്കാനില്ലാതെ അലഞ്ഞുനടന്ന ആ കരിഞ്ഞുമെലിഞ്ഞ ചെറുപ്പക്കാരനെ ചരിത്രം വിവസ്ത്രനാക്കിയത് അന്നാണ്. പത്തൊമ്പത് വയസ്സിനും ഇരുപത്തിമൂന്ന് വയസ്സിനുമിടയില്‍ അയാള്‍ എഴുതിയ കുറേ കവിതകളില്‍ നിന്നും പതിനെട്ടു

Read More