columnist
Back to homepageഡോ. വി. രാജകൃഷ്ണനുമായി അഭിമുഖം – പി.എസ്. പ്രദീപ്
രോഗത്തിന്റെ ഭീതി നഗരത്തെ വീണ്ടും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒരു ഇരുണ്ട സന്ധ്യയിലാണ്. ”രോഗത്തിന്റെ പൂക്കൾ” (1979) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായി സംഭാഷണത്തിലേർപ്പെട്ടത്. ”ചെറുകഥയുടെ ഛന്ദസ്സ്”, ”മൗനം തേടുന്നവാക്ക്”, ”നഗ്നയാമിനികൾ”, “കാഴ്ചയുടെ അശാന്തി”, ”ചെറുകഥയുടെ രാഗതാളങ്ങൾ” തുടങ്ങിയ കൃതികളിലൂടെ മലയാള സാഹിത്യത്തിലും ചലച്ചിത്ര സാഹിത്യത്തിലും വ്യത്യസ്തവും നവീനവുമായ സൗന്ദര്യ സങ്കൽപം സൃഷ്ടിച്ച വിമർശകനാണ് ഡോ.വി. രാജകൃഷ്ണൻ. അദ്ദേഹം സർഗാത്മക ജീവിതത്തിന്റെ
Read Moreനെരൂദയുടെ കവിതക്കപ്പല്‍ – മാങ്ങാട് രത്‌നാകരന്‍
കടലിന്റെ നീണ്ട ദളമുള്ള കേരളത്തിലിരുന്ന്, സ്‌പെയിന്‍കാരുടെ ചിലിയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള കഥ വായിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാങ്ങാട് രത്‌നാകരന്‍. എ ലോങ് പെറ്റല്‍ ഓഫ് ദ് സീ നോവല്‍ ഇസബെല്‍ അയന്ദെ ബ്ലൂംസ്ബറി പബ്ലിഷിംഗ്, ലണ്ടന്‍, 2020 വില: ഞ.െ 550 ഇസബെല്‍ അയെന്ദെയുടെ നോവല്‍, കടലിന്റെ ഒരു നീണ്ട ദളം (അ ഘീിഴ ജലമേഹ ീള
Read Moreഇരുള്‍ ജീവിതങ്ങള്‍ തണല്‍ തേടുമ്പോള്‍ – രാജേശ്വരി പി.ആര്‍
വികസനലോകത്തെ കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത പാര്‍ശ്വവത്കൃതരായ ഒരു ജനതകൂടി ഇവിടെയുണ്ട്. കാടിന്റെ ഇരുട്ടിലും ഒറ്റപ്പെടലിലും ഒതുങ്ങുന്ന മനുഷ്യര്‍. പാലക്കാട് കഞ്ചിക്കോട് അത്തരത്തില്‍ ഇരുളടഞ്ഞ ജീവിതവുമായി ആറു കുട്ടികളെ അടക്കിപ്പിടിച്ച് കഴിയുന്ന ഈ ഇരുള വിഭാഗത്തെ കേരള ജനത അറിയണം. വികസനച്ചിറകില്‍ പറന്നുയരാന്‍ വെമ്പുന്ന കേരളം. മെട്രോ നഗരങ്ങള്‍, കെ റെയില്‍, കെ ഫോണ്‍ തുടങ്ങി അഭിമാനിക്കാന്‍ തക്കവിധം
Read Moreസില്‍വര്‍ ലൈനാണോ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടത്? – അംബികാസുതന്‍ മാങ്ങാട്
ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളിലൊന്നായ ജപ്പാനിലൂടെ ബസ്സിലും ബുള്ളറ്റ് ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ വരരുചിക്കഥ ഒന്നിലേറെത്തവണ ഓര്‍മിക്കാനിടയായി. പന്ത്രണ്ട് മക്കളുടെ കഥയല്ല. വരരുചി ചോറുണ്ടതിന്റെ കഥയാണ്. മലയാളികള്‍ പൊതുവേ ഭക്ഷണം മുമ്പിലെത്തിയാല്‍ നിതാന്ത ശത്രുവിനുമേല്‍ ചാടിവീഴുന്നതുപോലെ അക്രമാസക്തരാകും. ഭക്ഷണമേശ യുദ്ധംകഴിഞ്ഞ പടനിലംപോലെയാകും. എന്നാല്‍ ജപ്പാനികള്‍ തിന്നുന്നത് ഒരു പ്രാര്‍ത്ഥനപോലെയാണ്. ചന്തമുണ്ട് കണ്ടിരിക്കാന്‍. മാത്രമല്ല ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍
Read Moreഊത് – മനോജ് വെങ്ങോല
പ്രൊഫസര്‍ തര്യന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ്, ആളുകളെല്ലാം പിരിഞ്ഞിട്ടും അല്‍പനേരം കൂടി ഞാന്‍ സെമിത്തേരിയില്‍ തങ്ങി. അദ്ദേഹത്തിന്റെ മകന്‍ ചാര്‍ളിയും ചില ബന്ധുക്കളും പാരിഷ് ഹാളിന് മുന്നില്‍, വികാരിയോടും ട്രസ്റ്റിമാരോടും ഒപ്പം സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവര്‍ എന്റെ നേരെ നോക്കി. ‘ആരാണയാള്‍… പ്രൊഫസറുമായി എന്തുബന്ധം..?’ എന്നൊരു ചോദ്യം ഒരുപക്ഷേ, അവര്‍ പരസ്പരം ചോദിക്കുന്നുണ്ടാകണം. ചാര്‍ളിയതിന് മറുപടിയും പറയുന്നുണ്ടാകണം.
Read More