focus articles

Back to homepage

ടെക്നോളജിയിൽ കേരളം എവിടെ എത്തി നില്ക്കുന്നു?

മറ്റു രാജ്യങ്ങളെപ്പോലെത്തന്നെ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ കേരളം മുന്നിൽത്തന്നെയാണ്. കമ്പ്യൂട്ടർ കടന്നുവരുന്ന ഘട്ടത്തിൽ നമ്മൾ കേരളീയർ സാങ്കേതികവിദ്യയോട് ഒരു അകൽച്ച കാണിച്ചിരുന്നു. പക്ഷേ,  ഇന്ന് ലോകത്ത് എവിടെയും ഉപയോഗിക്കുന്ന ടെക്നോളജികൾ നമ്മൾ ഇവിടെയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗവൺമെന്റ് അനുബന്ധ പ്രവർത്തനങ്ങളിൽ നമ്മൾ ഇപ്പോഴും പിറകിലാണെന്ന് പറയാം. ഗവൺമെന്റുമായി ബന്ധപ്പെട്ട ചില വകുപ്പുകളിൽ സാങ്കേതികത പൂർണമായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

Read More

അവഗണന ഊര്‍ജമാക്കിയവൾ – P T Usha

അത്‍ലറ്റിക് മേഖലയിൽ ചുവടുറപ്പിച്ച് രാജ്യ-രാജ്യാന്തര മെഡലുകൾ നേടിയ കേരളത്തിന്റെ പി.ടി.ഉഷ ഇന്ന് എം.പി. സ്ഥാനത്ത് എത്തിനില്ക്കുകയാണ്. നൂറ്റിമൂന്ന് ഇന്റർനാഷണൽ അവാർഡും ദേശിയ തലത്തിൽ തൊള്ളായിരത്തിലധികം മെഡലുകളും ആറ് യൂണിവേഴ്സിറ്റികളിൽ നിന്നായി ഡിലിറ്റും (ഡോക്ടറേറ്റ്) സ്വായത്തമാക്കിയത് അത്‍ലറ്റിക് ട്രാക്കിൽ കാലുറപ്പിച്ചുകൊണ്ടായിരുന്നു. പന്ത്രണ്ടാംവയസ്സിൽ ഓടിത്തുടങ്ങിയ ഉഷ ഇന്ന് അമ്പത്തെട്ടിലും പുലർച്ചെ നാലുമണിമുതലുള്ള പരിശീലനം തുടരുകയാണ്. അത്‌ലറ്റായും കോച്ചായും ജീവിച്ച

Read More

കോവിഡും കവിതയും – കൽപ്പറ്റ നാരായണൻ

കോവിഡ് കാലത്താണ് ഓർഹാൻ പാമുഖിനെയും ജയമോഹനനെയുമൊക്കെപ്പോലെ ഞാനുമൊരു മുഴുസ്സമയ എഴുത്തുകാരനായത്. യാത്രയിൽ നിന്നും പ്രസംഗത്തിൽ നിന്നും ബന്ധുവീടുകളിൽ നിന്നും ആശുപത്രി സന്ദർശനങ്ങളിൽ നിന്നും കല്യാണച്ചടങ്ങുകളിൽ നിന്നും മരണങ്ങളിൽ നിന്നും സുഹൃത്തുകളിൽ നിന്നും നഗരരസങ്ങളിൽ നിന്നും പോകാതെ പറ്റുമായിരുന്നില്ലാത്ത ഏതാണ്ടെല്ലാ ഇടങ്ങളിൽ നിന്നും ഞാൻ മോചിതനായി. വായനയിലും ആലോചനയിലും എഴുത്തിലും മാത്രമായി ഞാൻ. നടത്തംപോലും അടുത്ത ലേഖനത്തിലേക്കോ

Read More

പ്രാതിനിധ്യം അതാണ് ജനായത്തം – എം ബി മനോജ്

പ്രതിനിധാനം തന്നെയാണ് ജനാധിപത്യം. അതിനെ ഇന്ത്യാക്കാർ സംവരണം എന്നു വിളിക്കുന്നു. ആധുനിക ഇന്ത്യയിൽ മാത്രമല്ല ബൗദ്ധസാഹിത്യവും തിരുക്കുറൾ ഉൾപ്പെടുന്ന സംഘസാഹിത്യവും മധ്യകാല സന്ദ് സാഹിത്യവും മാനവികതയെക്കുറിച്ചാണ് പറഞ്ഞത്. ഈ മാനവികതയെ മനസ്സിലാക്കുന്നതിൽ പലർക്കും വീഴ്ചപറ്റിയിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ സംവരണം പാലിക്കണം എന്നു പറയുന്നത്, മാനവികതയുടെ ഭാഗമായിട്ടാണ്. സംഘടിത വിഭാഗങ്ങളുടെ കടന്നുകയറ്റത്താൽ ശ്വാസംമുട്ടിപ്പോയ സമൂഹങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.

Read More

അപമാനം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ – ഡോ. മാർട്ടിൻ പുതുശ്ശേരി

ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഏറെ അപമാനവും മനഃക്ലേശവും നേരിടുന്നുണ്ട്. ഭാഷയും സംസ്‌കാരവും വ്യത്യസ്തമായതിനാൽ അവർ ഏറെ സംശയത്തിനും വിശ്വാസരാഹിത്യത്തിനും വിധേയരാകുന്നു. അപരിചിതരോടുള്ള ഭയാശങ്കകളും പീഡനങ്ങളും തുടങ്ങി പലവിധത്തിലുള്ള അകറ്റിനിറുത്തലുകൾക്കും മുറിവേല്പിക്കപ്പെടലിനും അവർ ഇരയാക്കപ്പെടുന്നു. വിഷാദം, ആകാംക്ഷ, മാസികസമ്മർദം എന്നിവയാൽ രോഗാതുരമാണവർ. ഇവയെല്ലാം അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുമുണ്ടത്രേ. ഈ അകറ്റിനിറുത്തലും മാനസികരോഗാതുരതയും അവരുടെ ജീവിതത്തെ നിർണായകമായ

Read More