columnist

Back to homepage

ചൈത്രനിലാവിന്റെ പൊന്‍പീലികള്‍ – കൈതപ്രം ദാമോദരന്‍ നമ്പൂതിരി / മിനീഷ് മുഴപ്പിലങ്ങാട്

ശ്രോതാക്കളുടെ കാതുകളില്‍ പുതുമഴപോലെ പെയ്തിറങ്ങുന്ന മധുമയമായ പാട്ടുകളും പൊന്നില്‍ കുളിച്ചുനില്‍ക്കുന്ന ചന്ദ്രികാവസന്തം തീര്‍ത്ത പ്രതിഭാധനനായ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ചൈത്രനിലാവിന്റെ പൊന്‍പീലികളായി മാറിയ ആ ഗാനങ്ങള്‍ മഴവില്ലിന്‍ നിറമേഴും ചാലിച്ച് ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായി തിളങ്ങി നില്‍ക്കുന്നവയാണ്. പൊന്‍മുരളി ഊതും കാറ്റിന്‍ ഈണമലിയും പോലെ അവ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ അലിഞ്ഞുചേര്‍ന്ന് അവരുടെ

Read More

ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള യുദ്ധമാണ് ജീവിതം – ഡോ. ആനന്ദ്കുമാര്‍/ അഗസ്റ്റിന്‍ പാംപ്ലാനി

നാല്‍പ്പതുവര്‍ഷത്തിലധികമായി മസ്തിഷ്‌കം എന്ന പ്രതിഭാസവുമായി അനുദിനം ഇടപഴകുന്ന വ്യക്തിത്വമാണ് അങ്ങയുടേത്. അത്യന്തം സങ്കീര്‍ണമായ മസ്തിഷ്‌കം ദീര്‍ഘനാളത്തെ ഈ സപര്യയില്‍ അങ്ങയെ എപ്രകാരമാണ് വിസ്മയിപ്പിക്കുന്നത് ? ഒരു അളവുകോല്‍കൊണ്ടാണ് നമ്മള്‍ പലതും അളക്കുന്നത്. ഉദാഹരണത്തിന് നാഴി ഉപയോഗിച്ച് അരിയും മറ്റു ധാന്യങ്ങളും അളക്കുന്നു. ഹൃദയത്തെ കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. മസ്തിഷ്‌കത്തെകുറിച്ചും പഠിക്കാന്‍ ഉപയോഗിക്കുന്നതും അതേ

Read More

കേരളീയ ശില്പകലയുടെ പരിസരവും പാരമ്പര്യവും – ജ്യോതിലാല്‍ ടി.ജി.

മനുഷ്യസംസ്‌കൃതിയുടെ തുടക്കം മുതല്‍ ശില്പനിര്‍മാണത്തിന് പ്രാധാന്യമുണ്ട്. അതിപ്രാചീനകാലത്ത് അത് ഉപയോഗമൂല്യത്തെമാത്രം കേന്ദ്രീകരിച്ചാണ് ഉണ്ടായത്. ഓരോ ഉപയോഗത്തിനും അനുസൃതമായി രൂപപ്പെടുത്തുക എന്ന പ്രവൃത്തി നടത്തുന്നതിനാല്‍ രൂപപ്പെടുത്തല്‍കല എന്ന അര്‍ത്ഥം വരുന്ന പ്ലാസ്റ്റിക് ആര്‍ട്ട് (Plastic Art) എന്ന് ശില്പകലയെ വിളിക്കുന്നു. ഒരു സ്ഥലത്തില്‍ നിലകൊളളുന്നതിനാല്‍ സ്ഥലകല (Spatial Art) എന്നും പറയാറുണ്ട്. സാമൂഹ്യമണ്ഡലത്തിലുള്ള ശില്പകലയുടെ വളര്‍ച്ച പ്രാചീനസമൂഹത്തിന്റെ

Read More

ദുരിതം കൊത്തിയെടുത്ത കഥകള്‍ – ജോര്‍ജ് ജോസഫ് കെ.

ജീവിതത്തിന്റെ ഉപ്പും ചോരയും കണ്ണീരുംകൊണ്ട് കഥകളെഴുതിയ ഒരു കാലം എനിക്കുണ്ടായിരുന്നു. എറണാകുളത്തിന്റെ തെരുവില്‍, കെട്ടിടത്തൊഴിലാളികള്‍ക്കിടയില്‍, കൊച്ചിന്‍കോര്‍പ്പറേഷന്റെ എച്ചില്‍ക്കൂനയില്‍, ചെരിപ്പുകടയില്‍, സൈക്കിള്‍കടയില്‍, ബ്ലെയിഡുകമ്പനിയില്‍, ചിട്ടിപ്പിരിവുകാരന്റെ റോളില്‍, സിനിമയില്‍ എവിടെയൊക്കെയാണ് ഞാനെന്റെ ജീവിതവണ്ടിയും വലിച്ചുകൊണ്ടു നടന്നത്? എനിക്കുതന്നെ അറിയില്ല, എത്രമാത്രം ജോലിചെയ്തിട്ടുണ്ടെന്ന്. ഈ പറഞ്ഞയിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടും ജോര്‍ജ് ജോസഫിന് ദാരിദ്ര്യമല്ലാതെ അന്ന് നേട്ടമായി ഒന്നും ലഭിച്ചില്ല. അക്കാലങ്ങളില്‍

Read More

അക്കിത്തം : കവിബിംബപരമ്പരയിലെ അവസാനകണ്ണി – ഡോ.സിബു മോടയില്‍

ഭാവുകത്വവ്യതിയാനത്തിന്റെ ഒരു ഘട്ടത്തിലൂടെയെങ്കിലും കടന്നു പോകാത്ത എഴുത്തുകാര്‍ മലയാളത്തില്‍ വിരളമാണ്. മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയായ കവിതയുടെ ചരിത്രംതന്നെ ഭാവുകത്വവ്യതിയാനത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍കൊണ്ടേ രൂപപ്പെടുത്താനാവൂ. ഇതില്‍പ്പെടാത്തവര്‍ ചരിത്രത്തിലെ ഏകശിലാപ്രതിഷ്ഠകളായിരിക്കും. അവര്‍ക്ക് ഒരിക്കലും ജനപ്രിയവഴിയിലേക്ക് പ്രവേശനമുണ്ടാവില്ല. കവികളാണെങ്കില്‍ പരാമര്‍ശമൂല്യമുള്ള ഒരു വരിപോലും അവരില്‍നിന്നുണ്ടാവില്ല. ഒരു കവിയെ സംബന്ധിച്ചിടത്തോളം പരാമര്‍ശസാധ്യതകളാണ് ക്ലാസിക് ഇമേജ് നല്‍കുന്നത്. മലയാളത്തിലെ ഏറ്റവും പരാമര്‍ശമൂല്യമുള്ള വരികളിലൊന്നാണ്.”വെളിച്ചം

Read More