columnist

Back to homepage

നീയും ഞാനും ഒന്നായ നമ്മളും എന്ന സമവാക്യം – ബിഷപ് അലക്‌സ് വടക്കുംതല

ബോധി ജാതി മത വര്‍ണ വര്‍ഗ ചേരിതിരിവുകളുടെ അപകടസാധ്യത നമ്മുടെ ഭവനങ്ങളുടെ പടിപ്പുരകളില്‍ വരെ വന്നെത്തിയിരിക്കുന്നുവോ? സമഭാവനയോടെ ചിന്തിക്കാനും സൗഹാര്‍ദതയോടെ ഇടപഴകാനും ഒരുമയോടെ നീങ്ങാനുമായില്ലെങ്കില്‍ പിന്നെ എന്തു വിദ്യാഭ്യാസ മേന്മ? എന്തു വിശ്വാസ പൈതൃകം? ‘നാമാരൊക്കെയെന്തൊക്കെ നാത്തൂനേ’ എന്ന ചോദ്യത്തിന് കവി മുരുകന്‍ കാട്ടാക്കടയുടെ ‘ഒരു നാത്തൂന്‍പാട്ട്’ എന്ന കവിതയിലെ മറുപടി ഇപ്രകാരമാണ്. ‘ആയിരം ജാതികളായിരം

Read More

പൊണൊഗ്രാഫിയും ബോഡിസ്‌കേപ്പുകളും

ദൃശ്യങ്ങളെ ‘പൊണൊഗ്രാഫിക്’ ആക്കി മാറ്റുന്നത് നോട്ടം അല്ലെങ്കില്‍ നോട്ടത്തിന്റെ സ്വഭാവം ആണ്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ ഇരുപതുവയസ്സുകാരിയായ മകള്‍ ആലിയ ഷാഗീവ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തതു കണ്ട് ഒട്ടേറെ സദാചാരവാദികള്‍ എതിര്‍പ്പുന്നയിച്ചു. അതിന് അവര്‍ നല്‍കിയ മറുപടി ”ഇതില്‍ സെക്‌സ് കണ്ട നിങ്ങളുടെ കണ്ണിനാണ് കുഴപ്പം” എന്നായിരുന്നു. മുലയൂട്ടുന്ന അമ്മയുടെ അനാവൃത മാറിടത്തെ

Read More

ലൈംഗിക പോര്‍ട്രെയ്റ്റുകളുടെ ഫ്‌ളോറയും ഫോനയും

ടി. കെ. സന്തോഷ്‌കുമാര്‍ ദൃശ്യങ്ങളും ദൃശ്യമാധ്യമങ്ങളും കണ്ടുകണ്ടങ്ങിരിക്കാന്‍ കാണികളെ പ്രേരിപ്പിക്കണം. നോട്ടത്തെ തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന വശ്യത അവയ്ക്കുണ്ടാകണം. അത് ജനപ്രിയ മാധ്യമസംസ്‌കാരത്തിന്റെ അലകും പിടിയും ആണ്. അതിന്റെ മൂര്‍ത്തമായ ചിഹ്നങ്ങളാണ് ദൃശ്യങ്ങള്‍. ചാരക്കേസില്‍ കുറ്റാരോപിതയായ മറിയം റഷീദയുടെ ”യൗവനത്വം” നിറഞ്ഞ ഒരൊറ്റ പൂര്‍ണകായചിത്രം അച്ചടിച്ച ദിവസം, അതുവരെയില്ലാത്ത എണ്ണം ആവശ്യക്കാര്‍ മലയാള മനോരമ പത്രത്തിന് ഉണ്ടായി

Read More

പ്രാന്തവല്‍ക്കരണവും അധികാരവും

ഡോ. കെ.എസ് മാധവന്‍ പ്രാന്തവല്‍ക്കരണവും അധികാരവും പ്രാചീനകാലം മുതല്‍ സാമൂഹ്യാധിപത്യം നേടിയെടുത്ത വ്യത്യസ്ത ഗോത്രകുല സമൂഹങ്ങളും ത്രൈവര്‍ണിക കുലങ്ങളും ക്രമേണ ജാതികളായി പരിവര്‍ത്തിച്ച് ജാതിവര്‍ണ സമൂഹമായി തീര്‍ന്നതാണ് ഇന്ത്യയുടെ  സാമൂഹിക ചരിത്രത്തിലെ പ്രധാന പ്രമേയം. ത്രൈവര്‍ണികര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ പാരമ്പര്യ തൊഴിലും അന്തര്‍കുല വിവാഹവും നിലനിര്‍ത്തി സാമൂഹ്യാധിപത്യം  നേടിയെടുത്ത വ്യവസ്ഥ കൂടിയായിരുന്നു ഇത്. മേല്‍-കീഴായി

Read More

അര്‍ണോസ് പാതിരിയെന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍

ഏതു മനസ്സിലും കാവ്യാനുഭൂതി നിറയ്ക്കുന്ന നാമമാണ് അര്‍ണോസ് പാതിരിയുടേത്. ഫാ. അടപ്പൂര്‍ എസ്.ജെ. രചിച്ച ‘അര്‍ണോസായിത്തീര്‍ന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍ – നിസ്തുല പ്രതിഭയായ ഭാഷാശാസ്ത്രജ്ഞന്‍’ എന്ന കൃതി വായിച്ചപ്പോള്‍ അതൊരനുഭവമായിത്തീര്‍ന്നു. ഇംഗ്ലീഷില്‍ വിരചിതമായ കൃതി മലയാളത്തിലേക്ക് അതിമനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഡോ. കെ.എം. മാത്യുവാണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ പ്രതിഭാശാലിയുമായ ഡോ.

Read More