columnist

Back to homepage

വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതിയുടെ ചരിത്ര-വര്‍ത്തമാന യാഥാര്‍ഥ്യങ്ങളും

അഭയാര്‍ഥികളാകുന്ന കേരള കടലോര ജനതയും ഡോ. ജോണ്‍സൻ ജമെന്റ്‌ ഡോ. ലിസ്ബ യേശുദാസ്‌ പിറന്ന മണ്ണിൽ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നത്‌ മിക്കപ്പോഴും അരികു ജീവിതങ്ങളായിരിക്കും. തങ്ങളുടെ വാസയിടങ്ങളിൽ നിന്ന്‌, പാര്‍പ്പിടങ്ങളിൽ നിന്ന്‌ നിര്‍ബന്ധത്താലോ പ്രകൃതിക്ഷോഭത്താലോ കറുടിയൊഴിപ്പിക്കപ്പെട്ട്‌ താന്താങ്ങളൂടെ രാജ്യാതിര്‍ത്തികള്‍ക്കുളളില്‍ത്തന്നെ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നവരാണ്‌ ആഭ്യന്തര അഭയാര്‍ത്ഥികൾ. അത്തരത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം കാരണം സ്വന്തം ഇടങ്ങളിൽനിന്ന്‌ പലായനം

Read More

അങ്ങയുടെ സർഗാത്മക ജീവിതത്തെ കൗമാര-യൗവനകാലം  എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

സാഹിത്യപ്പെരുമ ഒട്ടും അവകാശപ്പെടാനില്ലാത്ത തൊടുപുഴയ്ക്കടുത്ത നെയ്യശ്ശേരിയെന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളര്‍ന്നത്. ധാരാളം വായിക്കുമായിരുന്നു. നാട്ടിലെ രണ്ട്  വായനശാലകളിലെയും യങ്ങ് കേരള ആര്‍ട്സ് ക്ലബ് എന്ന കലാസമിതിയുടെയും വാര്‍ഷികങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കുക  പതിവായിരുന്നു. സ്കൂളിലും കോളെജിലും നാടകങ്ങളിൽ പങ്കെടുത്തിരുന്നു.  ഒരു നടനാവണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല. കഥയെഴുതണം നോവലെഴുതണം എന്നതിലായിരുന്നു ആദ്യകാലത്തെ കമ്പം. വാരാന്തപ്പതിപ്പിലൊക്കെ കഥകൾ അച്ചടിച്ച്

Read More

താങ്കളുടെ വ്യക്തിജീവിതത്തെയും പ്രഫഷനൽ ജീവിതത്തെയും കുറിച്ച് ഒരു ലഘുവിവരണം നല്കാമോ? – Shashikumar

എന്റെ പ്രഫഷനൽ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ ആരംഭിക്കുന്നത് കോളെജ് കാലം മുതലാണ്. പ്രഥമമായ ജീവിതലക്ഷ്യം ഒരു ഫിലിം ഡയറക്ടർ ആവുക എന്നതായിരുന്നു. ‘ദ ഹിന്ദു‘ പത്രത്തിനുവേണ്ടി ഒരു ഫിലിം ക്രിട്ടിക് ആയിക്കൊണ്ടാണ് എന്റെ പ്രഫഷനൽ ജീവിതം ആരംഭിക്കുന്നത്. സിനിമകളെക്കുറിച്ച് വിമർശനപരമായ വിശകലനം നടത്തുന്നതോടൊപ്പം സിനിമയിലെ പ്രതിപാദ്യവിഷയത്തിന്റെ ഉടച്ചുവാർക്കലിനെക്കുറിച്ചും മറ്റും ഞാൻ എഴുതിയിരുന്നു. യൂറോപ്യൻ മാസ്റ്റേഴ്‌സ്, ലാറ്റിനമേരിക്കൻ സിനിമ, പൂർവേഷ്യൻ സിനിമ, സത്യജിത്‌റേയുടെ സിനിമ

Read More

സ്വാതന്ത്ര്യത്തിന്റെ മനുഷ്യാനുഭവങ്ങൾ – കെ.വേണു/കെ.ജെ. ജോണി

കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ ദശകങ്ങളായി ഗൗരവമേറിയ അന്വേഷണങ്ങളാലും രാഷ്ട്രീയ സത്യസന്ധതയാലും വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് കെ. വേണു. കമ്മ്യൂണിസ്റ്റ് വിമോചനസ്വപ്നങ്ങളുമായി, ജനാധിപത്യവാദിയായി, മനുഷ്യാവകാശപ്രവർത്തകനായി സഞ്ചരിച്ച ഒരു സത്യാന്വേഷകന്റെ മനുഷ്യാനുഭവത്തിന്റെ വിവിധ തലങ്ങളുടെ അഭിമുഖത്തിന്റെ തുടര്‍ച്ച കെ.വേണുവിന്റെ ധൈഷണിക ജീവിതം കൂടുതൽ തെളിച്ചത്തോടെ യാത്ര തുടരുകയാണ്. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പുതിയ ഉൾവെളിച്ചവുമായി അദ്ദേഹം പ്രകാശിക്കുകയാണ്. ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച ആളാണ് കെ.വി. അതിന്റെ

Read More

Bobby Achan

ആലാത്തിന് വേണ്ടിയാണ് കുട്ടികൾ അന്ന് കാത്തിരുന്നത്. കർക്കടകപ്പെയ്ത്ത് കഴിഞ്ഞ് മാനം തെളിഞ്ഞു വരുന്നതേയുള്ളൂ.അത്തംവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. ഒരു പത്തുവീടുകൾക്കിടയിൽ സാമാന്യം വലുപ്പമുള്ള  തുറസ്സിടങ്ങൾ ഉണ്ടായിരുന്നു. വെളിയെന്നാണ് വിളിച്ചിരുന്നത്. ഒരു ചെറിയ കളിക്കളം. പട്ടം പറത്താനും കുട്ടിയും കോലും കളിക്കാനുമൊക്കെയുള്ള ഇടമാണത്. എല്ലാടത്തും ഇപ്പോൾ വീടായി. കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളത് കൊട്ടക വെളിയാണ്. റിക്കോർഡ് ഡാൻസുമൊക്കെയായി നാടോടി

Read More