columnist
Back to homepageപുസ്തകങ്ങളുടെ മാലാഖമാർ – ഇ.പി.രാജഗോപാലൻ
ചേർച്ച ഒരാളുടെ ആത്മകഥ (ജീവചരിത്രവും) അയാൾ വായിച്ച പുസ്തകങ്ങളുടെ കഥ കൂടിയാണ്. ആ ആഖ്യാനത്തിൽ പുസ്തകവിതരണക്കാരായ ഒറ്റപ്പെട്ട മനുഷ്യർക്കും സ്ഥലം ഉണ്ട്. പുസ്തകങ്ങൾ ഓർക്കപ്പെടുകയും അവയിൽ പലതും കൊണ്ടുവന്ന ആൾക്കാർ ഓർക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നത് ഒരുപക്ഷേ, ക്രൂരമായ അനിവാര്യതയാണ്. കത്തുകളിലല്ലാതെ തപാൽക്കാരിൽ ആർക്കാണ് താല്പര്യം എന്നൊക്കെ ചോദിക്കാം.ആ മറവി മര്യാദകേടാണെന്ന് മാത്രം. പുസ്തകവിതരണക്കാരൻകൂടിയായ വള്ളത്തോളിനെ ഓർക്കുന്നവർ
Read MoreESZ വിധി കാര്യക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ..? – സി.ആർ. നീലകണ്ഠൻ
ദേശീയോദ്യാനങ്ങളുടെയും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളുടെയും (സംരക്ഷിതവനങ്ങളുടെ) ചുറ്റും വേണ്ട പരിസ്ഥിതി സംവേദകമേഖല (ESZ) സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി പതിനായിരക്കണക്കിന് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമെന്ന നിലയ്ക്ക് അതിനുള്ള പരിഹാരങ്ങൾ അന്വേഷിക്കുമ്പോൾ ചില മർമപ്രധാന വിഷയങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമാണ്. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നതിനാൽ കേവലം സമരങ്ങളോ ഹർത്താലുകളോ നേതാക്കളുടെയും മന്ത്രിമാരുടെയും പൊള്ളയായ പ്രസ്താവനകളോകൊണ്ട് ഒരു കാര്യവുമില്ല.
Read Moreഎഴുത്തും കലയും – എം രാമചന്ദ്രൻ
ഭാഷയും ചിന്തയുമായി വേർപിരിക്കുക ആലോചിക്കാനാവാത്തതു കൊണ്ടു ഭാഷാധിഷ്ഠിതമല്ലാത്ത കലാസൃഷ്ടികളെക്കുറിച്ചുള്ള എഴുത്ത് അവയ്ക്കുമേലുള്ള ഒരു സാംസ്‌കാരിക ഇടപെടൽ ആകുന്നു. എങ്കിലും, കലാരചന നിര്‍വഹിക്കുന്നത്തിനുവേണ്ടി ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുടെ, മാധ്യമങ്ങളുടെ സ്വഭാവങ്ങളും സവിശേഷതകളും ഭാഷയിലേക്കു പരിഭാഷപ്പെടുത്തുക അതീവ ശ്രമകരവുമാണ്. അതുകൊണ്ടു തന്നെ ദൃശ്യസംവേദനം ഭാഷയിലൂടെ പകർന്നുനല്കുകയോ ഭാഷയിലൂടെ ദൃശ്യസംവേദനത്തിനു ശ്രമിക്കുകയോ സാധ്യവുമല്ല. ഈ വൈരുധ്യത്തെ ദൃശ്യാത്മകമായി അവതരിപ്പിച്ച ബെൽജിയൻ
Read Moreഓടക്കുഴൽ വിളിക്ക് കാതോർത്ത്… – എം.കെ.സാനു
അന്ന് ഞാൻ ചെറുപ്പമായിരുന്നു. (ഒരിക്കൽ ഞാനും ചെറുപ്പമായിരുന്നു!)ഒരു ഹൈസ്‌കൂളിൽ പ്രസംഗിക്കാൻ പോയി. ഹെഡ്മിസ്ട്രസ്സിനു യാത്രയയപ്പ് നല്കുന്ന സമ്മേളനത്തിലാണ് പ്രസംഗിക്കേണ്ടത്. ആ ഹെഡ്മിസ്ട്രസ്സിനെ അറിയുന്നയാളെന്ന നിലയ്ക്ക് മുഖ്യപ്രഭാഷണം എന്ന ചുമതല എന്നെ ഏല്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന സദസ്സ് വലുതായിരുന്നു. (അക്കാലത്ത് സമൂഹം പ്രസംഗങ്ങൾക്ക് വില കല്പിച്ചിരുന്നു.) പിരിഞ്ഞുപോകുന്ന ഹെഡ്മിസ്ട്രസ്സിന്റെ ഗുണവിശേഷങ്ങൾ വിസ്തരിക്കുക എന്ന ചുമതല, കഴിവനുസരിച്ച്
Read Moreനമുക്ക് വേണ്ടത് ലിബറൽ മതം – ഹമീദ് ചേന്നമംഗലൂർ
‘ഡിജിറ്റൽ മോഡേണിറ്റി’യുടെ കാലത്താണ് നാം ജീവിക്കുന്നത്. മറ്റു പലതുമെന്നപോലെ ഡിജിറ്റൽ ആധുനികതയും ആദ്യമായി കടന്നുവന്നത് വികസിതരാഷ്ട്രങ്ങളിലാണ്. താരതമ്യേന പതുക്കെയാണെങ്കിലും ഇന്ത്യയിലേക്കും അതിന്റെ ഭാഗമായ കേരളത്തിലേക്കും അത് നടന്നെത്തി. ഇന്ത്യയിൽ ഡിജിറ്റൽ മോഡേണിറ്റിയുടെ കാര്യത്തിൽ മുൻനിരയിൽ നില്ക്കുന്ന സംസ്ഥാനം ഒരുപക്ഷേ, കേരളമത്രേ. സാക്ഷരതയിലും വൈദേശിക തൊഴിൽസാധ്യതകൾ വഴി സമ്പന്നതയിലും മുന്നേറിയ നമ്മുടെ സംസ്ഥാനം ഡിജിറ്റൽ സംസ്‌കാരത്തിൽ മേൽകൈ
Read More