columnist
Back to homepageരാഷ്ട്രീയത്തിലെ ബിംബവത്കരണത്തിനെതിരെ ഒരു വാദം – കരുണാകരൻ
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ‘നവ കേരള യാത്ര’യുടെ അംഗീകരിക്കപ്പെട്ട ഒരു രീതി അദ്ദേഹവും മന്ത്രിമാരും എത്തുന്ന വാഹനത്തിന് (അതൊരു ആഡംബര ബസ്സായിരുന്നു, ഇനി ആ ബസ്സ് മ്യൂസിയത്തിലേക്ക് മാറ്റും, പിന്നീട് ആഡംബരയാത്രകള്‍ക്കും ആഡംബര വിരുന്നുകള്‍ക്കും ആഡംബരവാടകയ്ക്ക് ഇതേ ബസ്സ് എടുക്കാനുമാകും.) പ്രവേശിക്കാൻ സമ്മേളനനഗരിയിലെ മതിലുകൾ പൊളിക്കുക എന്നായിരുന്നു. അതിൽ
Read Moreആര്‍ക്കെന്ത് ? – സക്കറിയ
പുരാതനകാലംമുതൽ വിഗ്രഹങ്ങൾ മതാധികാരത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉപകരണങ്ങളായിരുന്നു. ആർഭാടഭരിതമായ ആരാധനാലയങ്ങളിൽ കുടിയിരുത്തിയ ദൈവവിഗ്രഹങ്ങളെ ഉപയോഗിച്ച് ഒരുകൂട്ടർ സാമൂഹികാധികാരം സ്ഥാപിച്ചു. ജനങ്ങൾ ദൈവവിഗ്രഹങ്ങളെ ഭയപ്പെടുകയും തന്മൂലം പൂജിക്കുകയും ചെയ്തു. ഭരണാധികാരികൾ തങ്ങളുടെ കൂറ്റൻ പ്രതിമകൾ – ഫലത്തിൽ വിഗ്രഹങ്ങൾ – പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച് തങ്ങളുടെ അധികാരം സർവവ്യാപിയാണെന്ന പ്രതീതിയുളവാക്കി. നിരായുധരും നിസ്സഹായരുമായ ജനങ്ങൾ ഭയഭക്തി ബഹുമാനങ്ങളോടെ അവയെ വണങ്ങി.
Read Moreഒരു ഗാന്ധിയൻ പ്രതിഷേധംപോലും സാധ്യമാണോ – കെ. അരവിന്ദാക്ഷൻ
ഇക്കഴിഞ്ഞ ഡിസംബർ 13, ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നു നമ്മുടെ പ്രധാനമന്ത്രി ആവർത്തിച്ചുപറയുന്ന ഇന്ത്യൻ പാർലമെന്റിനുനേരെ ഇസ്ലാമിക ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും നടത്തിയ പൈശാചികാക്രമണത്തിന്റെ (2001) ഇരുപത്തിരണ്ടാം വാർഷികദിനമായിരുന്നു. 2001-ൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇന്ത്യക്കാർ രക്തസാക്ഷികളായി. പാർലമെന്റിനു പുറത്തുവച്ചായിരുന്നു ഏറ്റുമുട്ടൽ. അകത്ത് ഉപരാഷ്ട്രപതി കൃഷ്ണകാന്തും ആഭ്യന്തരമന്ത്രി ലാൽകൃഷ്ണ അദ്വാനിയും
Read Moreതീവണ്ടിയാത്രയിലെ പുസ്തകവായന – എൻ. ഇ. സുധീർ
ഒരിക്കൽ കെ.ആർ.നാരായണൻ (മുൻ രാഷ്ട്രപതി) മദ്രാസിൽനിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയിൽ സോമർസെറ്റ് മോമിന്റെ ‘പെയിന്റഡ് വെയിൽ’ (Painted Veil) എന്ന നോവൽ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. കഥാനായികയുടെ ഒരു മാദകരൂപമാണ് പുസ്തകത്തിന്റെ കവർചിത്രമായി കൊടുത്തിരുന്നത്. അദ്ദേഹമതു വായിക്കാനെടുത്തു. ഇനി ആ തീവണ്ടിയാത്രയിൽ നടന്നത് അദ്ദേഹം വിവരിക്കുന്നത് വായിക്കാം. “ഞാൻ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങുന്നതിനു മുമ്പ്
Read Moreനവ ആത്മീയത നീതിയുടെ സൗന്ദര്യം – വി. ജി. തമ്പി
കടന്നുപോകുന്ന ഓരോ നിമിഷവും ഉള്ളിലുള്ള അനന്തതയുമായി പ്രണയത്തിലാകുമ്പോഴാണ് പുതിയ ആത്മീയത ഉറവ പൊട്ടുന്നത്. ശരീരമുരിഞ്ഞുകളയാതെ ആത്മാവ് ആഘോഷിക്കപ്പെടുന്നു. ഉടലിൽ അമർന്നിരുന്ന് ഉടലിനെ അതിലംഘിക്കുന്ന പ്രപഞ്ചത്തിലേക്ക് മുഴുവനായി വ്യാപിപ്പിക്കുന്ന അനുഭൂതിയാണത്. അറിവല്ല, അനുഭൂതികളാണ് വ്യക്തികളെ നിർണയിക്കുന്നത്. ആത്മീയത സ്വകാര്യതയുടെ ഒരു അടഞ്ഞമുറിയല്ല. എല്ലാതരം മനുഷ്യരെയും ഒരുമിപ്പിച്ചു നിറുത്തുന്ന, എല്ലാത്തരം വിഭജനങ്ങളെയും മായ്ക്കുന്ന അനുഭൂതി വിശേഷം. പുനരധനിവേശത്തിന്റെ കാലത്തും
Read More