focus articles

Back to homepage

കോവിഡും കവിതയും – കൽപ്പറ്റ നാരായണൻ

കോവിഡ് കാലത്താണ് ഓർഹാൻ പാമുഖിനെയും ജയമോഹനനെയുമൊക്കെപ്പോലെ ഞാനുമൊരു മുഴുസ്സമയ എഴുത്തുകാരനായത്. യാത്രയിൽ നിന്നും പ്രസംഗത്തിൽ നിന്നും ബന്ധുവീടുകളിൽ നിന്നും ആശുപത്രി സന്ദർശനങ്ങളിൽ നിന്നും കല്യാണച്ചടങ്ങുകളിൽ നിന്നും മരണങ്ങളിൽ നിന്നും സുഹൃത്തുകളിൽ നിന്നും നഗരരസങ്ങളിൽ നിന്നും പോകാതെ പറ്റുമായിരുന്നില്ലാത്ത ഏതാണ്ടെല്ലാ ഇടങ്ങളിൽ നിന്നും ഞാൻ മോചിതനായി. വായനയിലും ആലോചനയിലും എഴുത്തിലും മാത്രമായി ഞാൻ. നടത്തംപോലും അടുത്ത ലേഖനത്തിലേക്കോ

Read More

പ്രാതിനിധ്യം അതാണ് ജനായത്തം – എം ബി മനോജ്

പ്രതിനിധാനം തന്നെയാണ് ജനാധിപത്യം. അതിനെ ഇന്ത്യാക്കാർ സംവരണം എന്നു വിളിക്കുന്നു. ആധുനിക ഇന്ത്യയിൽ മാത്രമല്ല ബൗദ്ധസാഹിത്യവും തിരുക്കുറൾ ഉൾപ്പെടുന്ന സംഘസാഹിത്യവും മധ്യകാല സന്ദ് സാഹിത്യവും മാനവികതയെക്കുറിച്ചാണ് പറഞ്ഞത്. ഈ മാനവികതയെ മനസ്സിലാക്കുന്നതിൽ പലർക്കും വീഴ്ചപറ്റിയിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ സംവരണം പാലിക്കണം എന്നു പറയുന്നത്, മാനവികതയുടെ ഭാഗമായിട്ടാണ്. സംഘടിത വിഭാഗങ്ങളുടെ കടന്നുകയറ്റത്താൽ ശ്വാസംമുട്ടിപ്പോയ സമൂഹങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.

Read More

അപമാനം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ – ഡോ. മാർട്ടിൻ പുതുശ്ശേരി

ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഏറെ അപമാനവും മനഃക്ലേശവും നേരിടുന്നുണ്ട്. ഭാഷയും സംസ്‌കാരവും വ്യത്യസ്തമായതിനാൽ അവർ ഏറെ സംശയത്തിനും വിശ്വാസരാഹിത്യത്തിനും വിധേയരാകുന്നു. അപരിചിതരോടുള്ള ഭയാശങ്കകളും പീഡനങ്ങളും തുടങ്ങി പലവിധത്തിലുള്ള അകറ്റിനിറുത്തലുകൾക്കും മുറിവേല്പിക്കപ്പെടലിനും അവർ ഇരയാക്കപ്പെടുന്നു. വിഷാദം, ആകാംക്ഷ, മാസികസമ്മർദം എന്നിവയാൽ രോഗാതുരമാണവർ. ഇവയെല്ലാം അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുമുണ്ടത്രേ. ഈ അകറ്റിനിറുത്തലും മാനസികരോഗാതുരതയും അവരുടെ ജീവിതത്തെ നിർണായകമായ

Read More

ഉന്നത വിദ്യഭ്യാസം ചേമ്പിലയിലെ വെള്ളംപോലെ – ഡോ.അമൃത് ജി. കുമാര്‍

വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണിന്ന്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നമ്മുടെ നാട്ടിലെ 11 ലക്ഷത്തോളം വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. ഉന്നതമായ പഠന നിലവാരം, മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, പഠനശേഷം വിദേശത്ത് സ്ഥിര താമസത്തിനുള്ള (മൈഗ്രേഷൻ) സാധ്യത ഇവയൊക്കെ ലക്ഷ്യം വച്ചാണു പ്രധാനമായും വിദ്യാർത്ഥികൾ വിദേശ പഠനത്തിനു തയ്യാറെടുക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 15,000-20,000 വിദ്യാർത്ഥികൾ പ്രതിവര്‍ഷം വിദേശ സര്‍വ്വകലാശാലകളിലെത്തുന്നു. പ്ലസ്‌ടുവിന് ശേഷമുള്ള അണ്ടര്‍ഗ്രാജുവേറ്റ്, ബിരുദശേഷമുള്ള ഗ്രാജുവേറ്റ്, ഡോക്ടറൽ, ഡിപ്ലോമ, നൈപുണ്യ വികസന കോഴ്‌സുകള്‍ക്കാണ് വിദ്യാർത്ഥികൾ കൂടുതലായും വിദേശ രാജ്യങ്ങളിലെത്തുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, യു.കെ., ആസ്‌ട്രേലിയ, കാനഡ എന്നീ വികസ്വര രാജ്യങ്ങളെക്കൂടാതെ ചൈന, റഷ്യ, ഉക്രൈൻ, ജോര്‍ജിയ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, യൂറോപ്യൻ കൗണ്‍സിൽ രാജ്യങ്ങൾ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനയടക്കമുള്ള രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിനു മാത്രമായി പതിനായിരത്തിലധികം

Read More

മീഡിയോക്രിറ്റികൾ തിങ്ങിനിറയുന്ന കേരളം – സക്കറിയ

മലയാളി യുവതയുടെ പലായനവും അതിഥിത്തൊഴിലാളി കുടിയേറ്റവും   കേരളത്തോട് സംസാരിക്കുന്നത്? കേരളത്തിൽ നിന്ന് യുവതികളുടെയും യുവാക്കളുടെയും പലായനം തുടങ്ങിയിട്ട് ഏറ്റവും കുറഞ്ഞത് അരനൂറ്റാണ്ടായി. അതിന്റെ കാരണം ലളിതമാണ്. 1947-നുശേഷം കേരളം ഭരിച്ച ഭരണകൂടങ്ങൾ കേരളത്തിന്റെ പ്രകൃതിദത്തമായ സാധ്യതകൾക്കും മനുഷ്യവിഭവശേഷിക്കും പ്രത്യേക ആവശ്യങ്ങൾക്കുമിണങ്ങിയ ഒരു സാമ്പത്തിക വികസനപദ്ധതി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെ ആസ്ഥാനവൽക്കരിച്ചത് ആ പരാജയത്തെ

Read More