columnist
Back to homepageസ്വാതന്ത്ര്യത്തിന്റെ മനുഷ്യാനുഭവങ്ങൾ – കെ.വേണു/കെ.ജെ. ജോണി
കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ ദശകങ്ങളായി ഗൗരവമേറിയ അന്വേഷണങ്ങളാലും രാഷ്ട്രീയ സത്യസന്ധതയാലും വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് കെ. വേണു. കമ്മ്യൂണിസ്റ്റ് വിമോചനസ്വപ്നങ്ങളുമായി, ജനാധിപത്യവാദിയായി, മനുഷ്യാവകാശപ്രവർത്തകനായി സഞ്ചരിച്ച ഒരു സത്യാന്വേഷകന്റെ മനുഷ്യാനുഭവത്തിന്റെ വിവിധ തലങ്ങളുടെ അഭിമുഖത്തിന്റെ തുടര്‍ച്ച കെ.വേണുവിന്റെ ധൈഷണിക ജീവിതം കൂടുതൽ തെളിച്ചത്തോടെ യാത്ര തുടരുകയാണ്. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പുതിയ ഉൾവെളിച്ചവുമായി അദ്ദേഹം പ്രകാശിക്കുകയാണ്. ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച ആളാണ് കെ.വി. അതിന്റെ
Read MoreBobby Achan
ആലാത്തിന് വേണ്ടിയാണ് കുട്ടികൾ അന്ന് കാത്തിരുന്നത്. കർക്കടകപ്പെയ്ത്ത് കഴിഞ്ഞ് മാനം തെളിഞ്ഞു വരുന്നതേയുള്ളൂ.അത്തംവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. ഒരു പത്തുവീടുകൾക്കിടയിൽ സാമാന്യം വലുപ്പമുള്ള തുറസ്സിടങ്ങൾ ഉണ്ടായിരുന്നു. വെളിയെന്നാണ് വിളിച്ചിരുന്നത്. ഒരു ചെറിയ കളിക്കളം. പട്ടം പറത്താനും കുട്ടിയും കോലും കളിക്കാനുമൊക്കെയുള്ള ഇടമാണത്. എല്ലാടത്തും ഇപ്പോൾ വീടായി. കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളത് കൊട്ടക വെളിയാണ്. റിക്കോർഡ് ഡാൻസുമൊക്കെയായി നാടോടി
Read Moreസമാധാനംകെടുത്തുന്ന വികസനപദ്ധതികൾ – ഡോ. റ്റിറ്റോ ഡിക്രൂസ്
കേരളത്തിന്റെ വികസനപ്രക്രിയകളിൽനിന്നു പുറംതള്ളപ്പെട്ടവരാണ് തീരത്തെ മത്സ്യത്തൊഴിലാളികളും മലയോരത്തെ ആദിവാസികളും. സാമൂഹിക-സാമ്പത്തിക സൂചികയിൽ പിന്നാക്കം നില്ക്കുന്ന ഇവരെ കേരളത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനുതകുന്ന കർമപരിപാടികൾക്കു പകരം വികസന-തിമിരം ബാധിച്ച കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ രാഷ്ട്രീയഭേദമെന്യേ കൂടുതൽ പാർശ്വവത്കരിക്കുന്ന മെഗാ-പദ്ധതികളുമായിട്ടാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. സുസ്ഥിരവികസനത്തിന്റെ പേരിൽ തയാറാക്കിയ ഇന്ത്യുടെ ബ്ലൂ-ഇക്കോണമി നയം രാജ്യത്തിന്റെ ഉത്പാദനത്തിൽ സമുദ്രവിഭവങ്ങളുടെ പങ്ക് നിലവിലെ 1.1 ൽ
Read Moreഅവഗണന ഊര്‍ജമാക്കിയവൾ – P T Usha
അത്‍ലറ്റിക് മേഖലയിൽ ചുവടുറപ്പിച്ച് രാജ്യ-രാജ്യാന്തര മെഡലുകൾ നേടിയ കേരളത്തിന്റെ പി.ടി.ഉഷ ഇന്ന് എം.പി. സ്ഥാനത്ത് എത്തിനില്ക്കുകയാണ്. നൂറ്റിമൂന്ന് ഇന്റർനാഷണൽ അവാർഡും ദേശിയ തലത്തിൽ തൊള്ളായിരത്തിലധികം മെഡലുകളും ആറ് യൂണിവേഴ്സിറ്റികളിൽ നിന്നായി ഡിലിറ്റും (ഡോക്ടറേറ്റ്) സ്വായത്തമാക്കിയത് അത്‍ലറ്റിക് ട്രാക്കിൽ കാലുറപ്പിച്ചുകൊണ്ടായിരുന്നു. പന്ത്രണ്ടാംവയസ്സിൽ ഓടിത്തുടങ്ങിയ ഉഷ ഇന്ന് അമ്പത്തെട്ടിലും പുലർച്ചെ നാലുമണിമുതലുള്ള പരിശീലനം തുടരുകയാണ്. അത്‌ലറ്റായും കോച്ചായും ജീവിച്ച
Read Moreഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നത് അയാളുടെ നാടാണ്. താങ്കൾ ജനിച്ചുവളർന്ന നാടിനെക്കുറിച്ച് പറയാമോ?
ഞാൻ ജനിച്ചതും എന്റെ ശൈശവകാലവും കോട്ടൂരിലായിരുന്നു. അമ്മയുടെ നാടാണ് അത്. മൂന്നാം ക്ലാസ്സിലേക്ക് ചേരുന്ന സമയത്താണ് ഞാൻ പാലേരിയിലേക്ക് പോകുന്നത്. അച്ഛന്റെ നാടാണ് പാലേരി. കോട്ടൂരിൽ വലിയ സന്തോഷത്തോടെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. അവിടെയായിരുന്നപ്പോൾ ഞാൻ സ്‌കൂളിൽ പോയിരുന്നില്ല. ഒന്നും രണ്ടും ക്ലാസ്സുകളിൽ ഞാൻ പഠിച്ചിട്ടില്ല. എനിക്ക് അക്ഷരജ്ഞാനം തന്നത് പാലേരിയാണ്. വായിക്കാനും പഠിക്കാനും എണ്ണാനുമൊക്കെ തുടങ്ങുന്നത്
Read More