columnist
Back to homepageഅതിര്‍ത്തികൾ – സച്ചിദാനന്ദൻ
“എല്ലാറ്റിനും ഒരതിര്‍ത്തിയുണ്ട്.” പൊക്കം കൂടിയയാൾ തന്നോടു അങ്ങനെ പറഞ്ഞപ്പോഴാണ് ആ അഞ്ചരയടിക്കാരൻ ‘അതിര്‍ത്തി’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ആദ്യമായി ആലോചിക്കാൻ തുടങ്ങിയത്: ആ വാക്ക് ആദ്യമായി കേട്ടയാളെപ്പോലെ. അതിര്‍ത്തികളെക്കുറിച്ച് അയാൾ കുട്ടിക്കാലം മുതലേ കേട്ടിരുന്നു. അച്ഛൻ വേലി കെട്ടുമ്പോഴെല്ലാം അയല്‍ക്കാരനുമായി അതിര്‍ത്തിയെച്ചൊല്ലി വഴക്കിടുന്നതു മുതൽ രാജ്യങ്ങൾ തമ്മിൽ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം ചെയ്യുന്നതുവരെ. പക്ഷേ, ഇത് ആ
Read Moreഊരുവേട്ട – വർഗീസ് അങ്കമാലി
മൂപ്പന്മാർ പിരിഞ്ഞുപോയി. അവസാനത്തെ കാളരാത്രിക്ക് ഇനിയും നാഴികയേറുന്നു. മരോട്ടിയെണ്ണയുടെ മണംപരത്തി പുകയുന്ന പന്തത്തിന്റെ ഇത്തിരിവെട്ടത്തിൽ ഷഡ്ക്കർമാക്കളിൽ തലമൂത്ത വൃദ്ധൻ ഇരയെ പരിശോധിച്ചു. വെളിച്ചം മങ്ങിയപ്പോൾ കാട്ടുപന്നിയുടെ മേദസ്സിട്ട് നിലവിളക്കിന്റെ തിരിയുടെ നാളം പെരുക്കി. പല്ലുകളൊന്നും കൊഴിഞ്ഞുപോകാത്ത, എല്ലുവളവില്ലാത്ത, ചടപ്പില്ലാത്ത, തൊണ്ടക്കുഴിമുതൽ കീഴോട്ട് ജനനേന്ദ്രിയംവരെ മുറ്റിയ എണ്ണമെഴുക്കുള്ള രോമമുള്ള, ഉറച്ചപേശികളും, തുള്ളിത്തുളുമ്പാത്ത ഉണ്ണിക്കുടവയറും, വിരിഞ്ഞ തോളുകളും, ലക്ഷണമൊത്ത
Read Moreസ്റ്റാലിനിസ്റ്റ്ഭീകരതയോട് വിടപറഞ്ഞ എം.ആർ.സി. – റഷീദ് പാനൂർ
പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രഫ. എം.ആര്‍. ചന്ദ്രശേഖരന് സ്മരണാഞ്ജലി. കേരളത്തിലെ മാർക്‌സിയൻ ബുദ്ധിജീവികളുടെ മുൻനിരയിൽ സ്ഥാനംകിട്ടിയ എം.ആർ.സി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം.ആർ.ചന്ദ്രശേഖരൻ വിടപറഞ്ഞപ്പോൾ കേരളത്തിലെ മാർക്‌സിസ്റ്റ് കേന്ദ്രങ്ങളിൽ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായില്ല. ഇടതുപക്ഷ വീക്ഷണമുള്ള ബുദ്ധിജീവികള്‍പോലും പ്രതികരിച്ചില്ല. എഴുപതുകളിലും, എൺപതുകളിലും, സാഹിത്യത്തിലും, കലയിലും, സാമൂഹികപ്രതിബദ്ധത വേണം എന്നു വാദിച്ച ഇടതുപക്ഷസൈദ്ധാന്തികരുടെ മുൻനിരയിൽ
Read Moreസചേതനമായ കരുണ – കെ. അരവിന്ദാക്ഷൻ
മരണത്തെ ഭയമില്ലെന്നു പറയുന്നവർ പോലും, ക്ളേശവും യാതനയും വേദനയും കൂടാതെ മരിക്കാൻ ഇടയാക്കണേയെന്ന് ഉള്ളിന്റെയുള്ളിൽ വിലപിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യാറുണ്ട്. “മരിക്കുക എന്നാൽ എങ്ങനെയിരിക്കും? വേദനിപ്പിക്കുന്നതാണോ? മരണത്തിന്നപ്പുറം എന്ത്?” രോഗപീഡകളാൽ വേദനിക്കുന്നവരിൽ നിന്നുള്ള അനുഭവപാഠങ്ങളിലൂടെയുള്ള യാത്രയാണ് ഡോ.എം.ആർ.രാജഗോപാലിന്റേത്. യാതന, വേദന, സ്വാസ്ഥ്യം എന്നിവയിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തിൽ നവീകരണം സംഭവിക്കുന്നുണ്ട്. വൃത്യസ്ത രീതികളിൽ രോഗികളിലും. അഭയം, താങ്ങ്, തണൽ,
Read Moreഅനുഭവങ്ങളാണ് എഴുത്തിന്റെ ജീവന്‍
സംഭാഷണം – കെ.വി.മോഹൻകുമാർ/മനു അച്ചുതത്ത് മാധ്യമ പ്രവർത്തകൻ, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, സാഹിത്യകാരൻ – കെ.വി.മോഹൻകുമാർ മലയാളികൾക്കു പരിചിതനായിരിക്കുന്നത് ഇങ്ങനെയാണ്. താങ്കളുടെ എഴുത്തുയാത്ര എങ്ങനെയാണാരംഭിച്ചത്? എഴുത്തുയാത്ര. നല്ല പ്രയോഗമാണത്. എഴുത്ത് ഒരു യാത്ര തന്നെയാണ്. തുടക്കവും ഒടുക്കവും ഇടർച്ചകളുമുള്ള യാത്ര. എന്റെ ജീവിതയാത്രയുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണത്. നിറപ്പകിട്ടില്ലാത്ത ബാല്യകൗമാരങ്ങളായിരുന്നു എന്റേത്. ബർടോൾഡ് ബ്രഹ്ത്തിന്റെ ‘വിശക്കുന്ന മനുഷ്യാ,
Read More