അതിജീവനത്തിന്റെ ആത്മീയത: ചില കോവിഡാനന്തര ചിന്തകള്‍

”നിങ്ങള്‍ ലോകം മുഴുവന്‍ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് എന്ത് ഫലം?” (വി. മത്തായി 16:26). ”ആത്മാവില്ലാത്ത ലോകത്തെ ആത്മാവാണ് മതം” (കാള്‍ മാര്‍ക്‌സ്) ആത്മാവ് വ്യാപരിക്കു അവസ്ഥയാണ് ആത്മീയത. എല്ലാ മതങ്ങളുടെയും സത്ത ആത്മാവാണ്. എാല്‍ പലപ്പോഴും ഈ ആത്മാവിനെ നഷ്ടപ്പെടുത്തി കേവലം ചില ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസത്തെയും ആത്മീയതയെയും തളച്ചിടാനുള്ള ശ്രമങ്ങളാണ് മിക്കവാറും എല്ലാ മതങ്ങളും നടത്തിയി’ുള്ളത്. യഥാര്‍ത്ഥ ആത്മീയത പക്ഷേ കര്‍മ്മപൂജാദികള്‍ക്കപ്പുറത്താണ്; അത് ഈശ്വരീയതയും മാനവികതയും പ്രകൃതിപരതയും തമ്മിലുള്ള സമഞ്ജസ സമ്മേളനമാണ്. അതുകൊണ്ടുത െഅത് മതാതീതവും വിമോചനാത്മകവുമാണ്. കോവിഡ് കാലത്ത് ആചാരബദ്ധമാത്രമായ വിശ്വാസത്തിനും മതത്തിനും പ്രതിസന്ധി നേരി’ി’ുണ്ട്. എാല്‍ യഥാര്‍ത്ഥ ആത്മീയത കോവിഡ് എ പ്രതിസന്ധിയെയും അതിജീവിക്കും. കാരണം സംഗമായ ആത്മീയത അതിന്റെ ആഴത്തിലും വ്യാപ്തിയിലും അതിജീവനത്തിന്റെ ആത്മീയതയാണ്. കോവിഡ് നല്‍കു ആത്മീയപാഠങ്ങള്‍ കോവിഡ്-19 ലോകത്താകമാനം ഭീതിയും മരണവും വിതച്ച് സംഹാരതാണ്ഡവം ആടുമ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പ രാജ്യങ്ങള്‍പോലും ഉത്തരമില്ലാതെ ഒരു അദൃശ്യരോഗാണുവിന്റെ മുമ്പില്‍ പകച്ചുനില്‍ക്കുു. ലോകത്തിലെ ഏറ്റവും സമ്പ രാജ്യമായ അമേരിക്കയാണ് ഈ നിസ്സഹായാവസ്ഥയില്‍ ഏറ്റവും മുില്‍ എുള്ളതും ചില സത്യങ്ങള്‍ വിളിച്ചുപറയുുണ്ട്. യൂറോപ്പിലും സമാനമായ ദുരവസ്ഥയാണ്. തങ്ങള്‍ക്ക് സമ്പത്തും, ആയുധബലവും ഒക്കെ യഥേഷ്ടം ഉണ്ട്, അതുകൊണ്ട് തങ്ങള്‍ക്ക് ഒരു മു’ും ഉണ്ടാകുകയില്ല എും തങ്ങളെ കീഴടക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല എും അഹങ്കരിച്ചിരു ലോകശക്തികള്‍ ഒരു ചെറിയ വൈറസിനുമുില്‍ തലകുനിച്ച് പരാജയപ്പെടുു. ആഗോള മുതലാളിത്ത സമ്പദ്ക്രമത്തെ നിയന്ത്രിക്കു ലോകസാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിതി അതിഭയാനകമാണ് എതും യാദൃശ്ചികമല്ല. എവിടെയൊക്കെ അധികാരികള്‍ മനുഷ്യജീവനേക്കാള്‍ പ്രാധാന്യം വിപണിക്കും കച്ചവടത്തിനും ലാഭത്തിനും നല്‍കിയോ, അവിടെയെല്ലാം കോവിഡ് ദുരന്തം അതിദയനീയമായി. ലോകോത്തര സമ്പദ്‌സംവിധാനങ്ങളും ചികിത്സാ സമ്പ്രദായങ്ങളും എല്ലാം ഉള്ള അമേരിക്കയും യൂറോപ്പും ഒക്കെ  കോവിഡ്-19 എ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയാതെ നിലവിളിക്കുു. കൂ’ിവച്ച പണവും, കെ’ിപ്പൊക്കിയ സൗധങ്ങളും, സദാ തുറുവച്ച ഓഹരിവിപണികളും ഒും മതിയാകുില്ല. പ്രതിരോധത്തിന് വാക്‌സിന്‍ ഇതുവരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞി’ില്ല. ആകെയുള്ള വാക്‌സിന്‍ സോപ്പിലാണ്. അതെ പലപ്പോഴും നാം അവഗണിച്ച് മാറ്റിയ ഒരു വിലയും കല്പിക്കാതിരു സാധാരണ സോപ്പാണ് ഇ് രോഗത്തെ ചെറുക്കുത്, ജീവന്‍ സംരക്ഷിക്കുത്. സോപ്പിന്റെ ആത്മീയത; അതിജീവനത്തിന്റെയും കോവിഡ് കാലത്ത് സോപ്പ് ഒരു ശക്തമായ പ്രതീകം കൂടെയാകുു. അതിജീവനത്തില്‍ അടിസ്ഥാന സ്രോതസ്സാണ് ഇ് സോപ്പ്. സോപ്പ്, ഈ കാലത്തും എല്ലാ കാലത്തും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഓണ്. മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യന്‍ ആകുത് അടിസ്ഥാന ആവശ്യങ്ങളും അത്യാഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിച്ച് കാണുവാനും എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ (സോപ്പ്) നിറവേറ്റാന്‍ ന്യൂനപക്ഷമായ വരേണ്യവര്‍ഗത്തിന്റെ അത്യാഗ്രഹത്തെ ചെറുക്കുമ്പോഴാണ്. ദൈവപദ്ധതിയായി ഈ വേര്‍തിരിവ് ബൈബിളില്‍ ആദ്യംത െനാം കാണുുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ച്, അവര്‍ ആവശ്യമുള്ളത് എല്ലാം ഭൂമിയില്‍ (തോ’ത്തില്‍) നല്‍കി. എാല്‍ അടിസ്ഥാന ആവശ്യങ്ങളില്‍ നിും മാറി അത്യാഗ്രഹത്തിലേക്ക് വഴിമാറാതിരിക്കാന്‍ ‘നടുവിലെ വൃക്ഷഫലം തിരുത്; തിു നാളില്‍ നീ മരിക്കും’ (ഉല്പത്തി 2:19) എ നിബന്ധനയും നല്‍കി. എാല്‍ ഈ ധാര്‍മ്മിക വേര്‍തിരിവ് അതിലംഘിച്ച് മനുഷ്യര്‍ അത്യാഗ്രഹത്തിന്റെ, ലാഭക്കൊതിയുടെ, സമ്പത്തിന്റെ കൂ’ിവയ്ക്കലിന്റെ, ആഢംബരതയുടെ, പ്രകൃതിചൂഷണത്തിന്റെ പാത തെരഞ്ഞെടുത്തതിന്റെ ഫലമാണ് (ഞീഴമലേ ങവെമിമ അഭിപ്രായപ്പെടുതുപോലെ ദാരിദ്രരേഖ ഉള്ളതുപോലെ ഒരു അത്യാര്‍ത്തിരേഖ (ഴൃലലറ ഹശില) വരക്കേണ്ടിയിരിക്കുു) കോവിഡ്-19 പോലെയുള്ള ദുരന്തങ്ങള്‍. സോപ്പിന്റെ ആത്മീയതയിലേക്ക് തിരിയുക എാല്‍ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയവ എല്ലാവര്‍ക്കും ഉറപ്പുവരുത്തു ജീവിത/സാമൂഹിക/ധാര്‍മ്മിക ക്രമത്തിനായി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എതാണ്. കേരളം ഉള്‍പ്പെടെ ക്യൂബയും വിയറ്റ്‌നാമും ചൈനയും ഒക്കെ ഫലപ്രദമായി കോവിഡ്-19നെ പ്രതിരോധിച്ചതിന്റെ പിില്‍ ഈ നാടുകളില്‍ അത്യാഗ്രഹത്തിന്റെ സാമ്പത്തികക്രമമായ മുതലാളിത്ത വ്യവസ്ഥിതിക്ക് ബദലായ അടിസ്ഥാന ആവശ്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക-സാമ്പത്തികക്രമം ഉണ്ട് എതാണ്. ആദിമ ക്രൈസ്തവ സഭയുടെ ആത്മീയത അതിജീവനത്തിന്റെയും പങ്കിടലിന്റെയും ഓയിരുു. ”വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരു് സകലതും പൊതുവക എെണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും ചെയ്തു.” (അപ്പോ. പ്രവൃത്തികള്‍ 2:43). സോഷ്യലിസം എ ആശയത്തിന്റെ മൂലം ഈ വേരുഭാഗത്താണ് അടങ്ങിയിരിക്കുത്. എല്ലാവരുടെയും ആവശ്യങ്ങള്‍ അനുസരിച്ചാണ് പങ്കിടല്‍ നടത്; മറിച്ച് അത്യാഗ്രഹം അനുസരിച്ചായിരുില്ല. ബഹുഭൂരിപക്ഷം വരു ജനങ്ങള്‍ പ’ിണിയിലും ചൂഷണത്തിലും കഷ്ടപ്പെടുമ്പോള്‍ ന്യൂനപക്ഷത്തിന്റെ അത്യാര്‍ത്തിയും ആഢംബരവും ധൂര്‍ത്തും സഭാജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ സഭയ്ക്ക് നഷ്ടപ്പെടുത് അതിന്റെ ആത്മാവാണ്; ആത്മീയതയാണ്. സമ്പത്തിന്റെ ദുര്‍മേദസ്സുള്ള വ്യവസ്ഥാപിതസഭ ക്രിസ്തുശരീരമാകു യഥാര്‍ത്ഥ സഭയുടെ നേര്‍വിപരീതമാണ്. എാല്‍ ഈ വാസന വേദപുസ്തകത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും. മനുഷ്യന് ജീവിക്കാന്‍ ആവശ്യമുള്ള ജീവിതസാഹചര്യം (ഛകഗഛട)  വീട് – ചുറ്റുപാട് – ഏദന്‍തോ’ത്തില്‍ ഉണ്ടായിരുു. എാല്‍ ആവശ്യത്തിന്റെ തലത്തില്‍നി് അത്യാര്‍ത്തിയുടെ തലത്തിലേക്ക് മനുഷ്യന്‍ വഴിമാറി സഞ്ചരിച്ചതിന്റെ ഫലമായിരുു ബാബേല്‍ ഗോപുര നിര്‍മാണപദ്ധതി. ”നമുക്ക് ചിതറിപ്പോകാതിരിക്കാന്‍ ഒരു പ’ണവും ആകാശത്തോളം എത്തു ഒരു ഗോപുരവും പണിയുക” എ് മനുഷ്യന്‍ നിരൂപിച്ചു (ഉല്പത്തി 11:2). ‘വികസനം’ എ പേരില്‍ ഇറിയപ്പെടു അത്യാര്‍ത്തിയുടെയും സാമ്രാജ്യത്വത്തിന്റെയും സംസ്‌കാരമായിരുു ബാബേല്‍ ഗോപുര പ്രോജക്റ്റിന് പിില്‍. അതിന്റെ ദുരന്തത്തില്‍നിും പക്ഷേ മനുഷ്യന്‍ പാഠം ഉള്‍ക്കൊള്ളാതെ മനുഷ്യനെയും പ്രകൃതിയെയും ക്രൂരമായി ചൂഷണം ചെയ്ത് പടുത്തുയര്‍ത്തിയ ഇത്തെ ബാബേല്‍ ഗോപുര വികസനമാതൃകകള്‍ എല്ലാം കോവിഡിനു മുില്‍ നിസ്സഹായരായി തലകുനിച്ചു നില്‍ക്കുു. സാധാരണക്കാരുടെ ജനമുേറ്റമായിരു ആദിമസഭയുടെ ലാളിത്യവും, സമത്വവും, പങ്കിടലും എല്ലാം വി’ുകളഞ്ഞ് സഭകളും ബാബേല്‍ ഗോപുര മാതൃക സ്വീകരിച്ച് മുേറുമ്പോഴാണ് കോവിഡ്-19 സ്ഥാപനവല്‍ക്കരിക്കപ്പെ’, കച്ചവടവല്‍ക്കരിക്കപ്പെ’ സഭ ഉള്‍പ്പെടെയുള്ള മതസംവിധാനങ്ങള്‍ക്ക് കനത്ത പ്രഹരവും പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുത്. ഈ ലോകത്തിന്റെ പ്രോ’ോകോളുകളുടെ ലംഘനമായിരു (ജിബ്രാന്‍) മനുഷ്യാവതാരത്തിന്റെ തുടര്‍ച്ചയായ സഭകള്‍ പ്രോ’ോകോളുകളുടെ തടവറയായിരിക്കുു. ഈ പ്രോ’ോകോളുകള്‍ക്ക് വിരാമം ഇ’ുകൊണ്ട് മതനേതാക്കള്‍ ഇ് ലോക്ഡൗ തടവറയിലായിരിക്കുു. ഇടമില്ലാത്തവനായി ഇടംനിഷേധിക്കപ്പെ’വരുടെ പ്രതിനിധിയായി മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവിന്റെ ശരീരമായ സഭ ഭവനരഹിതരെ കാണാതെ കൊ’ാരസദൃശ്യങ്ങളായ കത്തീഡ്രലുകളും പള്ളികളും സ്ഥാപിച്ച് ക്രിസ്തുഗാത്രത്തെ വികലമാക്കി. അവയെല്ലാം ഇ് ആരാധന മുടങ്ങി മാറാല പിടിച്ച് ശൂന്യമായി കിടക്കുു; നിന്ദിതരുടെയും പതിതരുടെയും പ്രതിനിധിയായ യേശുക്രിസ്തു സഞ്ചരിക്കാന്‍ സാധാരണക്കാരുടെ കഴുതയെ വാഹനമാക്കിയപ്പോള്‍ ആ ക്രിസ്തുവിന്റെ ഈകാലത്തെ അഭിഷിക്തര്‍ ഏറ്റവും മുന്തിയ ആഢംബര വാഹനങ്ങളില്‍ സഞ്ചരിച്ച് ക്രിസ്തുവിന്റെ ആത്മാവിനെ സമൂഹത്തില്‍ എതിര്‍സാക്ഷ്യത്തിന് വി’ുകൊടുക്കുു. ഒരുകാലത്ത് പാവപ്പെ’വരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ആരംഭിച്ച വിദ്യാലയങ്ങളും ആശുപത്രികളും ഇ് സമ്പര്‍ക്ക് മാത്രം പ്രാപ്യമായ ലാഭക്കച്ചവട ചന്തകളായും കോഴപ്പണത്തിന്റെയും അഴിമതിയുടെയും കേദാരങ്ങളായും മാറി. ”പൊും വെള്ളിയും ഞങ്ങള്‍ക്കില്ല; കര്‍ത്താവിന്റെ നാമത്തില്‍ എഴുറ്റേു നടക്കുക” (അപ്പോ. പ്രവൃത്തികള്‍ 3:6) എു പറഞ്ഞ ക്രിസ്തുശിഷ്യരുടെ ആത്മാവ് നഷ്ടപ്പെടുത്തി സഭാനേതാക്കളും, പള്ളികളും വിശ്വാസികളും ഒക്കെ പൊിന്റെയും വെള്ളിയുടെയും ഉപാസകരായി മാറിയിരിക്കുു. ഇവിടെയെല്ലാം നാം കാണുത്, ”ലോകം മുഴുവന്‍ നേടുവാനുള്ള” ഓ’ത്തില്‍ ആത്മാവിനെ നഷ്ടപ്പെടുത്തു സഭകളുടെയും സഭാനേതാക്കളുടെയും വികലവും ക്രിസ്‌തേതരുവുമായ ഭൗതികത്വരയുടെ ആത്മീയതയാണ്. ഹെമിംഗ്‌വേയുടെ ”കിഴവനും കടലും” എ കൃതിയിലെ കിഴവന്റെയും ബാലന്റെയും അവസ്ഥയാണ് ഇ് സ്ഥാപിത സഭകളുടേത്; അത്യധ്വാനം ചെയ്ത് വലയിലാക്കിയ കൂറ്റന്‍ മത്സ്യം പക്ഷേ കരയ്ക്കടുപ്പിച്ചപ്പോള്‍ എല്ലുംകൂടുമാത്രം. ആത്മാവ് നഷ്ടപ്പെടുത്തിയ സഭകളുടെ ദുരവസ്ഥയാണിത്. കോവിഡ്കാലത്തെ പ്രവാസം കഴിയുമ്പോഴെങ്കിലും സഭ ഒരു പുനര്‍ജനിക്കും നവീകരണത്തിനും വിധേയമാകണം. സ്ഥാപനവല്‍ക്കരിക്കപ്പെ’ സഭ കച്ചവടത്തിന്റെ ആത്മീയത കൈവെടിഞ്ഞ് വിമോചനത്തിന്റെയും മാനവികതയുടെയും ആത്മാവിനെ തിരിച്ചുപിടിക്കണം. വെളിപാട് 21:22ല്‍ യോഹാന്‍ കാണു പുതിയ സഭയെക്കുറിച്ചുള്ള (പുതിയ ആകാശവും പുതിയ ഭൂമിയും) ദര്‍ശനത്തില്‍ ”മന്ദിരം” ഇല്ലായിരുു; സഭ എാല്‍ മണിമന്ദിരങ്ങള്‍ അല്ല, മറിച്ച് ദൈവം വസിക്കു ”കൂടാരങ്ങള്‍” അത്രേ എതാണ് പുതിയ ആത്മീയതയുടെ അടിസ്ഥാനം. മനുഷ്യനിര്‍മ്മിതമായ രമ്യഹര്‍മ്മങ്ങളിലും അവയില്‍ നടക്കു ആത്മാവ് ഇല്ലാത്ത മനുഷ്യത്വം ഇല്ലാത്ത – ആചാരാനുഷ്ഠാനങ്ങളില്‍ അല്ല ഇനി സഭയെയും ആത്മീയതയെയും അന്വേഷിക്കേണ്ടതും, കണ്ടെത്തേണ്ടതും, എ് ഈ കോവിഡ് ദുരന്തകാലത്തെ പ്രവാസജീവിതം നമ്മെ പഠിപ്പിക്കുു. പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും, ശവസംസ്‌കാരത്തിനുള്ള അനുവാദം സംബന്ധിച്ചും ആചാരങ്ങളുടെ ശരിതെറ്റുകള്‍ സംബന്ധിച്ചും ഒക്കെ കഴിഞ്ഞ കാലങ്ങളില്‍ നട കലഹങ്ങളും ശണ്ഠകളും ഒക്കെ ”ആത്മാവ്” നഷ്ടപ്പെടുത്തിയ പ്രതിസാക്ഷ്യങ്ങളായിരുു എ് അവയ്ക്ക് ഇടവേള നല്‍കിയ കോവിഡ്കാലം നമ്മെ പഠിപ്പിക്കുു. മറ്റു മതങ്ങളില്‍ എപോലെ ക്രിസ്തുമതത്തിലും പുരോഹിതര്‍ വേദത്തെ യാഗത്തിന്റെ (ആചാരം) കണ്ണാടിയില്‍കൂടി മാത്രം വായിക്കുകയും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തപ്പോള്‍ പൗരോഹിത്യം അതിന്റെ സമഗ്രാധിപത്യം ഉറപ്പിച്ചു. സുകുമാര്‍ അഴീക്കോട് ‘തത്വമസി’യില്‍ അഭിപ്രായപ്പെടുതുപോലെ ”എറ്റവും മനോഹരമായ ആദി കവിതകള്‍ പെ’െ് ക്ഷുദ്രമായ കര്‍മ്മാചാരങ്ങളുടെ നിരര്‍ത്ഥകമായ ആരവമായിമാറി.” വേദങ്ങള്‍ അര്‍ത്ഥശൂന്യമായ ആചാരങ്ങളായും പുരോഹിതര്‍ കേവലം പൂജാരികളുമായി ചുരുങ്ങി. പഴയനിയമത്തില്‍ ഈ പ്രവണത നാം കാണുുണ്ട്. യാഗങ്ങളും ബലികളും അര്‍ത്ഥരഹിതമായ വിധത്തില്‍ പുരോഹിതവൃന്ദം സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ ദൈവം പ്രവാചകന്മാരെ എഴുല്‍േപ്പിച്ചു. പ്രത്യേകിച്ച് ബി.സി എ’ാം നൂറ്റാണ്ടില്‍ ഏശായ, ആമോസ് തുടങ്ങിയ പ്രവാചകന്മാര്‍ ശക്തമായ ഭാഷയില്‍ പൗരോഹിത്യ ദുഷ്പ്രഭുത്വത്തിനെതിരെയും സാംഗത്യരഹിതവുമായ ആചാരങ്ങള്‍ക്കെതിരെയും ദരിദ്രരുടെയും നീതിയുടെയും പക്ഷത്തുനി് ധീരമായ നിലപാടുകള്‍ എടുത്തു. ”ഇനി നിങ്ങള്‍ വ്യര്‍ത്ഥമായ കാഴ്ചകള്‍ കൊണ്ടുവരരുത്; ധൂപം എനിക്കു വെറുപ്പാകുു. അമാവാസിയും ശബത്തും സഭായോഗം കൂടുതും – നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ: നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുു. അവ എനിക്ക് അസഹ്യം. ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുു; ….. നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍…. നന്മ ചെയ്യാന്‍ പഠിപ്പിന്‍; ന്യായം അന്വേഷിപ്പിന്‍; പീഡിപ്പിക്കുവനെ നേര്‍വഴിക്കാക്കുവിന്‍; അനാഥന് ന്യായം നടത്തി കൊടുപ്പില്‍; വിധവയ്ക്കുവേണ്ടി വ്യഹരിപ്പിന്‍….” (യെശയ്യാവ് 1:12-20). ഈ പ്രവാചക ആത്മീയത നീതിയുടെയും മാനവികതയുടെയും പക്ഷം പിടിക്കുതാണ്. സമൂഹത്തില്‍ ധനികരും വരേണ്യവര്‍ഗവും നടത്തുു ചൂഷണവും അതിനെ മറച്ചുവക്കുവാന്‍ നടത്തു പൂജകളും ഈ പ്രവാചക ആത്മീയത തള്ളിക്കളയുു. ആമോസ് പറയുു: ”അവര്‍ നീതിമാനെ പണത്തിനും ദരിദ്രനെ ഒരു കൂ’ുചെരുപ്പിനും വിറ്റു കളഞ്ഞിരിക്കയാല്‍ ത,െ ഞാന്‍ ശിക്ഷ മടക്കി കളയുകയില്ല.” (ആമോസ് 2:6). എാല്‍ ”ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകു”താണ് (5:24) ആമോസ് പ്രവാചകനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ ആത്മീയത. പ്രവാചക ആത്മീയത വിമോചനാത്മകമാണ്. യെശയ്യാവ് വീണ്ടും ഉദ്‌ഘോഷിക്കുു. ”എളിയവരോട് സദ്‌വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എ െഅഭിഷേകം ചെയ്തിരിക്കുതുകൊണ്ട് യഹോവയായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഇരിക്കുു. ഹൃദയം തകര്‍വരെ മുറിയിടുവാനും തടവുകാര്‍ക്ക് വിടുതലും ബന്ധനന്മാര്‍ക്ക് സ്വതന്ത്രവും അറിയിപ്പാനും യഹോവയുടെ പ്രസാദവര്‍ഷവും പ്രസിദ്ധമാക്കുവാനും…. അയച്ചിരിക്കുു (യെശയ്യാവ് 61:1-2). ഈ പ്രവാചക ആത്മീയതയാണ് യേശുക്രിസ്തുവും തന്റെ പ്രകടനപത്രികയാക്കി പ്രഖ്യാപിക്കുത് (ലൂക്കോസ് 4:18-20). അപ്പോള്‍ വേദപുസ്താധിഷ്ഠതവും പ്രവാചക പാരമ്പര്യത്തിലുള്ളതുമായ ആത്മീയതയുടെ അടിസ്ഥാനം ദരിദ്രരോടുള്ള പ്രതിബദ്ധതയാണ്. പതിതരോടുള്ള പക്ഷം ചേരലാണ്. യിരമ്യാവ് സൂചിപ്പിക്കുതുപോലെ, ”യഹോവയെ അറിയുക എാല്‍ നീതി ചെയ്യുക” (യിരമ്യാവ് 22:16). പാവപ്പെ’വരുടെ പ്രയാസം കാണാതെയും അതില്‍ പങ്കുചേരാതെയും അതേസമയം സമ്പരുടെ ഒപ്പം നില്‍ക്കുകയും ചെയ്തി’് നടത്തു ആരാധനകളിലും ആചാരങ്ങളിലും ദൈവത്തിന്റെ ആത്മാവ് ഉണ്ടാകില്ല. കോവിഡ്കാലത്ത് പള്ളി തുറക്കാന്‍ പറ്റാത്തതിലും ആചാരങ്ങള്‍ മുടങ്ങുതിലും ഉല്‍കണ്ഠപ്പെടുവര്‍ അത്രത്തോളം താല്‍പര്യവും പ്രതിബദ്ധതയും പ്രയാസം അനുഭവിക്കുവരുടെയും പ്രത്യേകിച്ച് പാവങ്ങളുടെയും കാര്യത്തില്‍ കാണിച്ചിരുെങ്കില്‍ അത് അര്‍ത്ഥവത്തായ ആത്മീയതയുടെ കാലികാവിഷ്‌കാരം ആകുമായിരുു. സംഗതമായ ആത്മീയത ആചാരങ്ങളുടെ (ശാബത്) ആക്ഷരികമായ പരിപാലനത്തിലല്ല, പ്രത്യുത അതിന്റെ ആത്മാവിലാണ്. റോമില്‍ പ’ിണിമൂലം ഒരു കുടുംബത്തില്‍ ഒരാള്‍ മരിച്ചു എറിഞ്ഞ് കുറ്റബോധം കൊണ്ട് പിറ്റേ ഞായറാഴ്ച വിശുദ്ധകുര്‍ബാന അര്‍പ്പിക്കാതിരു ഗ്രിഗറി മാര്‍പാപ്പയെ ഓര്‍ക്കാം. അവിടെ ആ കുര്‍ബാന മുടക്കത്തില്‍ ആത്മീയതയുടെ പാരമ്യം നമുക്ക് കാണാന്‍ കഴിയണം; മനുഷ്യത്വത്തിന്റെ പ്രകാശനമാണ് അവിടെ തെളിഞ്ഞത്; ”ശാബത് മനുഷ്യവേണ്ടിയാണ്; മനുഷ്യന്‍ ശാബതിനു വേണ്ടിയല്ല” (മര്‍ക്കോസ് 2:27) എ വേദപുസ്തക ആത്മീയതയുടെ പ്രകാശനം. വിശപ്പോള്‍ അല്പം ഭക്ഷണം എടുത്ത മധു എ ആദിവാസി യുവാവിനെ തല്ലിക്കൊ നമ്മള്‍ ഒരു കുറ്റബോധവുമില്ലാതെ നടത്തു ആരാധനകളില്‍ ആത്മാവുണ്ടാവില്ല. മധുവിന്റെ മുന്‍ഗാമി ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഷാങ്‌വോന്‍ ഷാങ് (ജീന്‍വാല്‍ജീന്‍ എ് നമ്മള്‍ പറഞ്ഞു പഠിച്ച കഥാപാത്രം) എ മനുഷ്യനെ ചേര്‍ത്തുപിടിച്ച് ”ഇവന്‍ കള്ളനല്ല, എന്റെ, എന്റെ സഹോദരനാണ്” എ് ”കള്ളസാക്ഷ്യം” പറഞ്ഞ് പൊലീസില്‍ നിും രക്ഷിച്ച ആ ബിഷപ്പ് കാ’ിയതാണ് യഥാര്‍ത്ഥ ക്രൈസ്തവ ആത്മീയത. കോവിഡാനന്തരകാലത്തെ ആത്മീയതയ്ക്ക് ഈ ഭാവം കൈവരണം. ആലൃറമ്യല് പറഞ്ഞി’ുണ്ടല്ലോ. ”എന്റെ നിത്യഭക്ഷണം എന്റെ ഭൗതിക ആവശ്യമാണ്; എാല്‍ എന്റെ അയല്‍ക്കാരന്റെ നിത്യഭക്ഷണം എന്റെ ആത്മീക ആവശ്യവുമാണ്” ഇതാണ് കാലികപ്രസക്തമായ ആത്മീയത. ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രത്തില്‍ ഈ ആത്മീയതയ്ക്ക് ‘ആരാധനയ്ക്കു ശേഷമുള്ള ആരാധന” എു പറയുു. നിര്‍ഭാഗ്യവശാല്‍ സ്ഥാപിതസഭകള്‍ക്ക് ഈ ആത്മാവ് കൈമോശം വിരിക്കുു. പകരം സമ്പതയുടെയും സമ്പരുടെയും അവരുടെ അത്യാര്‍ത്തിയുടെയും പരിചരണം ആണ് ആത്മീയത എ് വിരിക്കുു. വില്‍ ഡ്യുറന്റ് അഭിപ്രായപ്പെ’തുപോലെ. ‘ഠവല ഴൃലമലേേെ മേരശേരമഹ ുൃീയഹലാ ംശവേ ാീറലൃി ഇവൃശേെശമിശ്യേ ശ െീേ ൃലരീിരശഹ െശെേ റലുലിറലിരല ൗുീി വേല ൃശരവ ംശവേ ശെേ ിമൗേൃമഹ റല്ീശേീി ീേ വേല ുീീൃ’ മാനവസേവ വി’് മാമ്മോന്‍സേവ പതിവായിരിക്കു സഭകള്‍ക്കും സഭാനേതാക്കള്‍ക്കും വിശ്വാസികള്‍ക്കും കോവിഡ്-19 മാമ്മോന്റെ പൊള്ളത്തരം നിസ്സഹായതയും വെളിവാക്കുു. സമ്പത്തിലും വികസനത്തിലും അഹങ്കരിച്ചിരുവര്‍ക്ക് തങ്ങള്‍ക്ക് എല്ലാം ഉണ്ട്. എല്ലാം ഭദ്രം എു വിചാരിച്ചവര്‍ അതെല്ലാം പൊള്ളയായിരുു എ് തിരിച്ചറിയുവാനുള്ള കാലമാണ് കോവിഡ്കാലം. വെളിപാട് പുസ്തകത്തിലെ ലേവോദോക്യസഭയുടെ അവസ്ഥയാണ് മാമോന്‍ സേവ ആത്മീയതയാക്കിയ സഭകള്‍ക്കും സമൂഹത്തിനും വു ഭവിച്ചിരിക്കുത്. വി. യോഹാന്‍ ആ സഭയോട് അ് പറഞ്ഞ വാക്കുകള്‍ നമുക്ക് ഒുകൂടി ശ്രദ്ധിക്കാം. ”ഞാന്‍ ധനവാന്‍, സമ്പനായിരിക്കുു. എനിക്ക് ഒിനും മു’ില്ല എു പറഞ്ഞുകൊണ്ട് നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എ് അറിയാതിരിക്കയാല്‍…. ബുദ്ധി പറയുു.” (വെളിപാട് 3:17-18). ഏഷ്യാമൈനറിലെ ലേവോദോക്യ അ് അതിസമ്പത്തിന്റെ കേന്ദ്രമായിരുു. അതുകൊണ്ട് അവര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പായിരുു എവര്‍ അഹങ്കരിച്ചു. കമ്പിളി വസ്ത്രം ധാരാളം ഉല്പാദിപ്പിച്ചിരു; വിലപിടിപ്പുള്ള നയനലേപനം ഉല്പാദിപ്പിച്ചിരു ആ ദേശക്കാര്‍ക്ക് വസ്ത്രക്ഷാമമോ, കാഴ്ചപ്രശ്‌നമോ ഒും ഒരിക്കലും ഉണ്ടാകില്ല എവര്‍ അഹങ്കരിച്ചു. എാല്‍ ദൈവത്തിന്റെ മുറിയിപ്പ് അവര്‍ക്ക് ഉണ്ടായത് അവരുടെ ആത്മീയ ദാരിദ്ര്യവും നഗ്നതയും കുരുടത്വവും വെളിവാക്കിക്കൊണ്ടായിരുു. കോവിഡും ഈ കാലത്ത് സമ്പ മുതലാളിത്ത രാജ്യങ്ങളുടെയും സമ്പരുടെയും യഥാര്‍ത്ഥ പാപ്പരത്വം പുറംതൊലി പൊളിച്ചുകാ’ിയിരിക്കുു. അതുകൊണ്ട് ഇനിയുള്ള കാലം മാമോന്‍ എ ”അദൈവത്തെ” (ഡിഴീറ  ഗമുുലി) വി’് യഥാര്‍ത്ഥ ദൈവത്തിലേക്കും ആത്മീയതയിലേക്കും തിരിയുവാനുള്ള ആഹ്വാനമത്രേ കോവിഡ്-19 കാലം സഭയ്ക്കും സമൂഹത്തിനും നല്‍കുത്. യേശുക്രിസ്തുവിന്റെ ആത്മീയത നേരത്തെ സൂചിപ്പിച്ചതുപോലെ നസ്രേത്ത് പ്രകടനപത്രികയില്‍കൂടി (ലൂക്കോസ് 4:18-19) യേശുക്രിസ്തു പ്രവാചക ആത്മീയത പാരമ്പര്യമായി പ്രഖ്യാപിച്ചു. ദരിദ്രനോട് സുവിശേഷം അറിയിപ്പാനും രോഗികള്‍ക്ക് സൗഖ്യവും ബന്ധികള്‍ക്ക് വിടുതലും തടവുകാര്‍ക്ക് വിമോചനവും നല്‍കുവാനും ദൈവത്തിന്റെ പ്രസാദവര്‍ഷം വിളംബരം ചെയ്യുവാനുമത്രേ ദൈവാത്മാവിന്റെ അഭിഷേകം. യേശുവിന്റെ വാക്കുകളും പ്രവൃത്തികളും എല്ലാം ആത്മീയമായിരുു. ഗിരിപ്രഭാഷണവും, ഉപമകളും കാല്‍കഴുകലും, അടയാളങ്ങളും, ദൈവാലയ ശുദ്ധീകരണവും, മതപുരോഹിതരെ വിമര്‍ശിക്കുതും, ശാബത് ലംഘനങ്ങളും കുരിശിലെ മൊഴികളും, കുരിശുമരണവു, ഉയിര്‍പ്പും എല്ലാം ആഴമേറിയ ആത്മീയതയുടെ പ്രകടനഭാവങ്ങളായിരുു. ഇവിടെ ലൗകിക-ആത്മീയ വേര്‍തിരിവില്ല. നീതിയലും ത്യാഗത്തിലും ദരിദ്രരോടുള്ള ഏകീഭാവത്തിലും ഊിയതായിരുു ക്രിസ്തുവിന്റെ ആത്മീയത. അതുകൊണ്ടാണ് ജോപോള്‍ യേശുവിനെ ‘ഠവല ങമി ളീൃ ീവേലൃ’െ എു വിളിച്ചത്. നാം നമ്മെ വി’് അപരനിലേക്ക് തിരിയുതാണ് ദൈവത്തിലേക്കുള്ള തിരിവ് – അതാണ് യഥാര്‍ത്ഥ ആത്മീയത. കോവിഡ് കാലം, പ്രത്യേകിച്ച് ലോക്ഡൗകാലം ഈ പരിവര്‍ത്തനത്തിന് നമ്മെ സജ്ജരാക്കണം. എാല്‍ ഈ കാലത്തെ ചില താല്‍ക്കാലിക പ്രോ’ോകോളുകള്‍ – ശീലങ്ങള്‍ – നമ്മെ കൂടുതല്‍ സ്വാര്‍ത്ഥരാക്കാന്‍ – മറ്റുള്ളവരില്‍ നി് അകറ്റുവാനും പ്രേരിപ്പിച്ചേക്കാം – ഉദാഹരണത്തിന്: ”സാമൂഹികഅകലം” എ പുതിയ സാധാരണത്വം – താല്‍ക്കാലികമായി ശാരീരിക അകലം എ ശീലത്തെ ആത്യന്തികമായ സാമൂഹിക അകലമാക്കി നാം മാറ്റിയാല്‍ നമുക്ക് നഷ്ടപ്പെടാന്‍ പോകുത് ക്രിസ്തുവിന്റെ ആത്മാവാണ്. യേശുക്രിസ്തു തന്റെ ജീവിതകാലത്ത് ഉടനീളം സാമൂഹിക അകലം പാലിക്കയും അസ്പൃശ്യതയും വിവേചനങ്ങളും എതിര്‍ക്കുകയും ലംഘിക്കുകയും ചെയ്യും. കുഷ്ഠരോഗിയെ സ്പര്‍ശിച്ച് സൗഖ്യമാക്കുകയും ശമര്യാക്കാരിയോട് സംസാരിച്ചും വെള്ളം വാങ്ങി കുടിച്ചും ഒക്കെ തീണ്ടലിന്റെയും അയിത്തത്തിന്റെയും ഘടനകളെ യേശു തകര്‍ത്തുകളഞ്ഞതാണ്. എാല്‍ കോവിഡ് സുരക്ഷയുടെ പേരില്‍ ഇും നാം അനുവര്‍ത്തിക്കു അകലം പാലിക്കലും തൊ’ുകൂടായ്മയും ഭാവിയില്‍ നമ്മുടെ രാജ്യത്ത് പ്രചാരത്തില്‍ ഇരുതും നീണ്ട സമരങ്ങളില്‍കൂടി നിര്‍ത്തലാക്കിയതുമായ ജാതിബദ്ധമായ അയിത്തവും അസ്പൃശ്യതയും തിരിച്ചുകൊണ്ടുവരാന്‍ സവര്‍ണശക്തികള്‍ ശ്രമിക്കും എതില്‍ സംശയമില്ല. അവിടെ യഥാര്‍ത്ഥ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തുകയും അത്തരം ദുരാചാരങ്ങള്‍ക്കെതിരെ നിലകൊള്ളുവാനും പ്രതിബദ്ധത കാണിക്കുകയും വേണം. ഉദാഹരണത്തിന് ”നമസ്‌തേ” എ അഭിവാദ്യരീതിയെ ഇത്തെ കാലത്ത് ആദര്‍ശവല്‍ക്കരിക്കുത് ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ നിര്‍ദോഷം എു തോാമെങ്കിലും കാഞ്ചാ ഇളയപോലെയുള്ള ദളിത് ദാര്‍ശനികര്‍ നിരീക്ഷിച്ചി’ുള്ളതുപോലെ, ജാതിബദ്ധമായ ഭാരതത്തില്‍ ”നമസ്‌തേ” എ ശീലത്തിന്റെ പിറകില്‍ തൊ’ുകൂ’ായ്മയും അകലം പാലിക്കലും തുടങ്ങിയ പ്രത്യയശാസ്ത്രങ്ങള്‍ നിഗൂഢമായി ഒളിച്ചിരിപ്പുണ്ട് എത് കാണാതെ പോകരുത്. ഹസ്തദാനത്തിലും ആലിംഗനത്തിലും അടങ്ങിയിരിക്കു സ്പര്‍ശത്തിന്റെ ആത്മീയത കോവിഡാനന്തര കാലത്ത് നാം നഷ്ടപ്പെടുത്താതെ തിരിച്ച് സ്വായത്തമാക്കണം. ശുചിത്വത്തെക്കുറിച്ചുള്ള പുതിയ അവബോധവും നാം ഇതിനോട് ചേര്‍ത്തു വായിക്കണം. ‘ശുദ്ധി’ എ ആശയമാണ് ജാതിയത ഉള്‍പ്പെടെയുള്ള വര്‍ണവിവേചനങ്ങളുടെ പിറകിലുള്ള ആശയഅടിത്തറ എത് കൂടിവായിക്കുമ്പോള്‍ ശുദ്ധിയെ ജാതിശുദ്ധിയായി പുനര്‍ഭാഷാന്തരം ചെയ്യാന്‍ ജാതികേന്ദ്രീകൃതമായ ഇന്ത്യയില്‍ ഇപ്പോഴും എളുപ്പമാണ് എ യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ”സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്” പുതിയകാലത്തെ പുതിയ ”സോഷ്യല്‍ എന്‍ജിനീയറിംഗ്” ആയി മാറാതിരിക്കാന്‍ ശാരീരിക അകലം താല്‍ക്കാലികമായ ഒരു ”ശരിദൂരം” മാത്രമായി നാം ഉള്‍ക്കൊണ്ട് കോവിഡാനന്തരരംഗത്ത് സുദൃഢമായ സാമൂഹികബന്ധങ്ങള്‍ ഊ’ിഉറപ്പിക്കുവാന്‍ നമുക്ക് കഴിയണം. വേര്‍പാടിന്‍ നടുച്ചുവര്‍ കുരിശില്‍ എെേക്കുമായി തകര്‍ത്തുകളഞ്ഞ് (എഫേത്യര്‍ 2:14) എല്ലാവരെയും ഓക്കിയ യേശുവിന്റെ ആത്മാവ് ഈ കാലത്തെ അകലം പാലിക്കലും തൊ’ുകൂ’ായ്മയും ആത്യന്തവല്‍ക്കരിക്കുതില്‍ കൂടെ നാം നഷ്ടപ്പെടുത്തരുത്. താല്‍ക്കാലികമായ ഈ ശാരീരിക അകലം പാലിക്കല്‍, നിത്യമായ, സാമൂഹികമായ അടുപ്പത്തിലേക്കും ആത്മീയ സാമീപ്യത്തിലേക്കും നമ്മെ നയിക്കണം. കൊറോണ വൈറസ് നമ്മെ തമ്മില്‍ അകറ്റുു എങ്കില്‍ ക്രിസ്തുവിന്റെ കുരിശ് എല്ലാവരെയും തമ്മില്‍ അടുപ്പിക്കുകയും ശത്രുതയും വിവേചനവും  ഇല്ലാതാക്കുകയും രമ്യത ഉണ്ടാക്കുകയും ചെയ്യുു. സമത്വത്തിന്റെയും സമഭാവനയുടെയും ആത്മീയത ചോരാതെ നമുക്ക് ജാഗ്രത പുലര്‍ത്താം. കുരിശിന്റെ ചുവ’ില്‍ എല്ലാം സമതലമാണ് എ ആത്മീയസത്യം നമ്മുടെ കോവിഡാനന്തരകാലത്ത് നമ്മുടെ വിശ്വാസജീവിതത്തിന്റെ കേന്ദ്രബിന്ദുവാകണം. ഹരിതാഭമായ ആത്മീയത കോവിഡ്-19 ഉള്‍പ്പെടെ എല്ലാ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും നമ്മെ പുതിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുു. അതില്‍ ഏറ്റവും പ്രധാനപ്പെ’ ഓണ് പ്രകൃതിയിലേക്കു മടങ്ങുക എ പാഠം. ഇനിയും എഴുതപ്പെടാത്ത വേദഗ്രന്ഥമായ പ്രകൃതിയെ വായിച്ചറിയുവാനും പ്രകൃതിപരമായി ജീവിക്കുവാനുമുള്ള പാഠം. ഈ ലോക്ഡൗകാലത്തെ ഏറ്റവും ഗുണപരമായ മാറ്റം എത് ആഗോളതലത്തില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടായിരിക്കു പുനര്‍ജനിയാണ്. മനുഷ്യന്‍ ലോക്ഡൗണില്‍ ആയപ്പോള്‍ പ്രകൃതിയുടെ ചൂഷണം കുറഞ്ഞു. ആകാശയാത്രകള്‍ കുറഞ്ഞപ്പോള്‍ ആകാശത്തിന്റെ നീലിമ തെളിഞ്ഞു, ആകാശത്തിലെ പറവകളും പക്ഷികളും വീണ്ടും പാ’ും നൃത്തവും തുടങ്ങി; കൈയേറ്റങ്ങള്‍ക്ക് ഇടവേള ലഭിച്ചപ്പോള്‍ പാടങ്ങളും പുഴകളും നദികളും എല്ലാം പുതുജീവന്‍ പ്രാപിച്ചു. അന്തരീക്ഷ താപനില കുറഞ്ഞു; മലിനീകരണം കുറഞ്ഞു. മനുഷ്യന്‍ കൃഷിയിലേക്കു തിരിയാന്‍ നിര്‍ബന്ധിതമായി. പ്രകൃതിയുടെ പുനര്‍ജനിയുടെ ആത്മീയത തിരിച്ചുപിടിക്കാന്‍ കോവിഡ്-19 നമ്മെ വെല്ലുവിളിക്കുു. കോവിഡ്-19 പോലെയുള്ള രോഗങ്ങളും വൈറസുകളും ഒക്കെ ഉണ്ടാക്കുവാനും പ്രകൃതിയുടെ മാറ്റം പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം കാരണമാകുുണ്ട്. അതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തരം ദുരന്തങ്ങളെ പ്രകൃതിയുടെ പ്രതികാരം എു വിളിക്കാന്‍ ആഗ്രഹിക്കുില്ലെങ്കിലും അവ പ്രകൃതിയുടെ പ്രതികരണങ്ങളായി കാണണം എ് ഓര്‍മ്മപ്പെടുത്തുത്. ഇനിയും പ്രകൃതിയോട് നാം ക്രൂരത കാണിച്ചാല്‍… ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കോവിഡ്-19ന്റെ നിലവിലുള്ള പ്രതിവിധി സോപ്പും വെള്ളവുമാണ് – പ്രകൃതിയാണ് – അതുകൊണ്ട് പ്രകൃതിയിലേക്കു മടങ്ങുകയും ജൈവമായി ജീവിക്കുകയുമാണ് രോഗവിമുക്തമായ ഒരു ലോകത്തിനാവശ്യമായ പ്രതിവിധി. പ്രകൃതി നാശത്തിന് സ്ഥാപിത ക്രൈസ്തവ ആത്മീയത ഒരു വലിയ പങ്കുവഹിച്ചി’ുണ്ടെങ്കില്‍ പ്രകൃതിയുടെ വീണ്ടെടുപ്പിനും ആത്മീയതയ്ക്ക് വലിയ പങ്കുവഹിക്കുവാനാകും. ഘ്യിി ണവശലേ ആരോപിച്ചതുപോലെ ബൈബിളിലെ എസ്രായ – ക്രൈസ്തവ സൃഷ്ടി സങ്കല്‍പ്പവും അതിലടങ്ങിയിരിക്കു മനുഷ്യകേന്ദ്രീകൃത ലോകവീക്ഷണവും ആധുനിക മുതലാളിത്ത വികസന കാഴ്ചപ്പാടും ഒിച്ചപ്പോള്‍ അത് പ്രകൃതിയുടെ അനിയന്ത്രിത ചൂഷണത്തിനും താളംതെറ്റലിനും നിദാനമായി. ഉല്പത്തിയിലെ സൃഷ്ടിവിവരണത്തില്‍ പ്രകടമാകു എല്ലാ ജീവജാലങ്ങളുടെ മേലും മനുഷ്യനു ദൈവം നല്‍കു അധികാരത്ത പ്രകൃതിയെ യഥേഷ്ടം ചൂഷണം ചെയ്യാനുള്ള ലൈസന്‍സായി തെറ്റിധരിച്ച് മനുഷ്യന്‍ ചെയ്തുകൂ’ിയ ക്രൂരത പ്രകൃതിനാശത്തിന് വഴിതെളിച്ചു. ഇതിന് ബദലായി മനുഷ്യന്‍ പ്രകൃതിയുടെ ”കാര്യവിചാരകന്‍” എ സങ്കല്പം (ഉല്പ. 2:15) കൊണ്ടുവെങ്കിലും വലിയ മാറ്റമുണ്ടായില്ല. കാരണം അതു അടിസ്ഥാനപരമായി മനുഷ്യകേന്ദ്രീകൃതവും യാന്ത്രികവും മുതലാളിത്ത വികസനകാഴ്ചപ്പാടിന്റെ തലത്തിലുമുള്ള ഒരു ആശയസംഹിതയാണ്. അതുകൊണ്ട് ഇിന്റെ ആവശ്യം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ജൈവഅദ്വൈതമാണ്. ഇത് ബൈബിള്‍ അടിവരയി’് ഉറപ്പിക്കു ഒരു ലോകവീക്ഷണവുമാണ്. ”യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചി’് അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ു.” (ഉല്പ. 2:7). മണ്ണ് എതിന് എബ്രായാഭാഷയില്‍ ‘അദാമാ’ എും മനുഷ്യന് ‘അദാം’ എുമാണ്. പേരില്‍ ത െമനുഷ്യനും മണ്ണും തമ്മിലുള്ള ജൈവബന്ധം അന്തര്‍ഭവിച്ചി’ുണ്ട്. മണ്ണാണ് (പ്രകൃതി) മനുഷ്യന്റെ ഉമ. മനുഷ്യനും മണ്ണും തമ്മിലുള്ള അഭേദത്തിന് വ ഗ്ലഥമാണ് പ്രകൃതിയുടെ താളംതെറ്റല്‍. ആത്മീയത എത് ദൈവാത്മാവില്‍ വ്യാപനം അത്രേ എ് മുഖവുരയില്‍ സൂചിപ്പിച്ചുവല്ലോ. വേദപുസ്തകം ആരംഭിക്കുതുത െഅത്തരം ആത്മീയത വെളിവാക്കിക്കൊണ്ടാണ്. ”ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്‍ മീതേ പരിവര്‍ത്തിച്ചിരുു” (ഉല്പത്തി 1:1). ദൈവത്തിന്റെ ആത്മാവ് വെള്ളത്തില്‍ (പ്രകൃതി) വ്യാപരിക്കുു. ഇത് പാന്‍എന്‍തീയിസമാണ്: ദൈവം എല്ലാ സൃഷ്ടിയിലും ഉണ്ട് എ ചിന്ത. അപ്പോള്‍ പ്രകൃതിയുടെ താളത്തിലേക്ക് മടങ്ങുക എാല്‍ ദൈവാത്മാവിലേക്ക് തിരിയുക എര്‍ത്ഥം. അതാണ് പുതിയകാലത്തെ ആത്മീയതയ്ക്ക് അടിസ്ഥാനമാകേണ്ടത്. കോവിഡ് ലോക്ഡൗ മനുഷ്യരെ വീണ്ടും മണ്ണിലേക്ക് – കൃഷിയിലേക്ക് – അടുപ്പിച്ചിരിക്കു. ഇത് ആഴമേറിയ അര്‍ത്ഥത്തില്‍ ഒരു ആത്മീയവിപ്ലവം തെയാണ്. വൈദികരും കന്യാസ്ത്രീകളും ഒക്കെ ഈ കാലത്ത് തൂമ്പയും കൈക്കോ’ും ഒക്കെ എടുത്ത് കൃഷിചെയ്യു വൈറലാകു ചിത്രങ്ങള്‍ പ്രകൃതിയുടെ പുനര്‍ജനിയുടെ ആത്മീയതയുടെ കാലിക അടയാളപ്പെടുത്തലുകളാണ്. ഇതിന് ജൈവപരമായ വേദശാസ്ത്ര വീക്ഷണങ്ങള്‍ നിര്‍മിച്ചെടുക്കണം. മനുഷ്യനോടോ മണ്ണിനോടോ ബന്ധമില്ലാത്ത തത്വത്തിന്റെ തലത്തില്‍ മാത്രം ഒതുങ്ങു ദൈവസങ്കല്‍പ്പങ്ങളില്‍ നിും ദൈവത്തെയും ദൈവശാസ്ത്രത്തെയും വിമോചിപ്പിച്ച് ദൈവവും മനുഷ്യനും മണ്ണും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആത്മീയത നാം സൃഷ്ടിക്കണം. ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കാം. മസാവോ ടാകെനെകാ (ങമമെീ ഠമസലിലസമ) എഴുതിയ ഏീറ ശ െഞശരല എ ഗ്രന്ഥം ഈ വഴിക്കുള്ള നല്ല ശ്രമമാണ്. ഇവിടെ ടാകെനെകാ ദൈവത്തെ അമായി ചിത്രീകരിക്കുു. ആ പുസ്തകത്തില്‍ അദ്ദേഹം ഒരു കൊറിയന്‍ കവിയെ ഉദ്ധരിക്കുു. ”ചോറാണ് സ്വര്‍ഗ്ഗം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നമുക്ക് ഒറ്റക്കു കഴിയാത്തതിനാല്‍ നാം പരസ്പരം ചോറ് പങ്കിടണം അതേ, ചോറാണ് കാര്യം നാം ഒരുമിച്ച് അത് ഭക്ഷിക്കണം.” വി. കുര്‍ബാനയെ അനുസ്മരിപ്പിക്കു ഒരു സങ്കല്‍പ്പമാണിത്. അം ഭാരതസംസ്‌കാരത്തിന്റെയും (ഏഷ്യയുടെയും) അവിഭാജ്യഘടകവും ഈശ്വരനെക്കുറിച്ചുള്ള ഒരു ജൈവസങ്കല്‍പ്പവുമത്രേ. നവകോളനീകരണം അരങ്ങുവാഴു കാലത്ത്, നമ്മുടെ നിത്യഭക്ഷണമായ അത്തെയും ഗോതമ്പിനെയും അതില്‍ കൃഷിയെയും തകര്‍ത്ത്  നാണ്യവിളകളുടെ മാത്രം ഉല്പാദനവും തദ്വാരയുള്ള ലാഭവും മാത്രം ലക്ഷ്യമാക്കു മുതലാളിത്ത വ്യവസായ/വികസനനയങ്ങള്‍ പരിസ്ഥിതിനാശം സൃഷ്ടിക്കുമ്പോള്‍ ഒരു ബദല്‍ സംസ്‌കാരം കൃഷിയുടെ  …… കൂടി നാം സൃഷ്ടിക്കണം. മാത്യുഫോക്‌സിനെപോലെയുള്ളവര്‍ ‘സൃഷ്ടിയുടെ ആത്മീയത’ എാെരു ആത്മീയ പ്രസ്ഥാനംത െരൂപപ്പെടുത്തിയി’ുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു അഭേദം ഈ പ്രസ്ഥാനം മുാേ’് വയ്ക്കുുണ്ടെങ്കിലും ഒരു വരേണ്യപരവും കാല്പനികവുമായ തലത്തിലാണ് ഈ പ്രസ്ഥാനത്തിന്റെ ഊല്‍ എു തോും. ‘ഡീപ് ഇക്കോളജി’ പ്രസ്ഥാനങ്ങള്‍പോലെ ‘ക്രിയേഷന്‍ സ്പിരിച്വാലിറ്റി’ എ പ്രസ്ഥാനം പലപ്പോഴും മൂാം ലോകരാജ്യങ്ങളിലെ സാമൂഹിക/സാമ്പത്തിക നീതിയുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും ശേഷികുറവും കാണിക്കുുണ്ട്. യഥാര്‍ത്ഥ ജൈവ… അദ്വൈതത്തിലേക്ക് പ്രവേശിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ വഴി ആദിമനിവാസികളുടെ, ദളിതരുടെ, മത്സ്യത്തൊഴിലാളികളുടെ ലോകവീക്ഷണത്തിലേക്ക് തിരിയുക എതാണ്. പ്രകൃതിയുടെ താളവും പ്രകൃതിയുമായി സമരസപ്പെ’ുകഴിയു ഈ സമൂഹങ്ങളുടെ ജീവിതതാളവും സമാനമാണ്. ഇതായിരുു ലോകത്തിന്റെ ആദിതാളം. ഇതു വീണ്ടെടുക്കുവാനുള്ള സുവര്‍ണ അവസരമാണ് കോവിഡ്-19 എ പ്രതിസന്ധി നമുക്ക് സമ്മാനിക്കുത്. വേദപുസ്തക ദര്‍ശനം ലോകം രോഗവിമുക്തി നേടുതിനെക്കുറിച്ച് സാക്ഷിക്കുുണ്ട്, യുഗാന്ത്യദര്‍ശനത്തിലൂടെ. ‘ജീവന്റെ വൃക്ഷവും’, ‘ജീവജലവും’ അത്രേ ‘ജനതകളുടെ രോഗവിമുക്തി’ക്ക് കാരണമാക്കുത് (വെളിപാട് 22:1-4). വൃക്ഷവും ജലവും പ്രകൃതിയാണ്. രോഗാതുരമായ ഒരു ലോകം പ്രകൃതിയിലേക്ക് മടങ്ങിയാല്‍ – ദൈവാത്മാവ് വ്യാപരിക്കു പ്രകൃതിയിലേക്ക് തിരിഞ്ഞാല്‍ – അവിടെ രോഗശമനം – രക്ഷ – ഉണ്ടാകം. മരണത്തെപ്പോലും അപ്പോള്‍ നമുക്ക് പുനര്‍നിര്‍വചിക്കുവാന്‍ കഴിയും. ”മനുഷ്യാ നീ മണ്ണാകുു; മണ്ണിലേക്ക് തിരികെ ചേരും” എ വാക്കുകള്‍ ശാപമല്ല,  മറിച്ച് അനുഗ്രഹമാണ്. കാപ്പനച്ചന്‍ പറയുതുപോലെ ഭൂമിക്കുമായുള്ള മനുഷ്യന്റെ ജൈവബന്ധം വീണ്ടെടുക്കുതില്‍ മരണത്തെക്കുറിച്ചുള്ള പുതിയ ഒരു ധാരണ അടങ്ങിയിരിക്കുു. ”മരണം പ്രസാദവരത്തിന്റെ വാഹകയായ ഭൂമിമാതാവിന്റെ മടിത്ത’ില്‍ മനുഷ്യന്റെ അന്തിമ വിശ്രമമാണ്” (കാപ്പന്‍). അതിനാല്‍ ഇനിമേല്‍ മരണത്തെ കാണേണ്ടത് ഭൂമിയോടുള്ള വിടവാങ്ങലായി’ല്ല, പ്രത്യുത മനുഷ്യന്റെ ഉമയിലേക്കുള്ള മടക്കമായി’ായിരിക്കണം. ചുരുക്കത്തില്‍ കോവിഡാനന്തര കാലത്തെ ആത്മീയത പ്രവാചക ആത്മീയത ആവണം; സാമൂഹികനീതിയിലും, പതിതരോടുള്ള പക്ഷം ചേരലിലും, അപരോന്മുഖതയിലും, പാരിസ്ഥിത നീതിയിലും അധിഷ്ഠിതമായ ഒരു ആത്മീയതക്കേ ഭാവിയില്‍ പ്രസക്തി ഉണ്ടാകൂ; അത് ആചാരപരതകളുടെ അതിര്‍വരമ്പുകളെ ലംഘിച്ച് മാനവികതയിലും പ്രകൃതിപരതയിലും അതിന്റെ ആത്മാവിനെ കണ്ടെത്തും. അത്യാര്‍ത്തിയുടെ വിപണി ന്യായങ്ങളെ തള്ളിക്കളഞ്ഞ് മനുഷ്യന്റെയും പ്രകൃതിയുടെയും അതിജീവനത്തിന്റെ താളം കണ്ടെത്തു ആത്മീയതയായിരിക്കും നാളെയുടേത്.