സാത്താന്റെ ചൂളം – വി.കെ.കെ.രമേഷ്

 പാർക്കിംഗ് ഏരിയയിൽനിന്ന് കാർ നീങ്ങുമ്പോൾത്തന്നെ മിറാഷിന് എന്തോ പന്തികേടു തോന്നിയിരുന്നു. ഭൂമിക്കടിയിൽനിന്ന് ക്രമേണ ഉയർന്നുവരുന്ന കയറ്റം പിന്നിട്ട്വണ്ടി നാൽപ്പത്തിരണ്ടു ഡിഗ്രി നഗരച്ചൂടിലേക്ക് കയറിയതുംപിൻവശം കാണാനാവുംവിധം മിറർ തിരിച്ച്അയാൾ ശ്രദ്ധിച്ചുനോക്കി. ആരും അതിനകത്തില്ലെന്നുറപ്പിച്ചതിനുശേഷമാണ് കാറിൽ കയറിയത്. എങ്കിലുംസംശയമങ്ങോട്ടു മാറുന്നില്ല. ശ്വാസം ആഞ്ഞുവലിക്കുമ്പോൾഅതേ മണം കിട്ടുന്നുണ്ട്. വണ്ടിയിൽ കയറുന്നതിനുമുമ്പ്മുന്നിൽനിന്ന് ചൂളംവിളിയും വ്യക്തമായി കേട്ടതാണ്. മറ്റാരുടേയെങ്കിലും ചൂളംവിളിയാണെങ്കിൽ അയാൾക്ക് ഇത്രയും പരിഭ്രമം വരില്ലായിരുന്നു. തന്റെ പതിവു പദ്ധതിതന്നെയായിരുന്നു അത്! ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്തന്റെ ചൂളംവിളി തന്നേക്കൂടാതെ തനിക്കു മുന്നിലായി ഫ്‌ളാറ്റിന് പുറത്തിറങ്ങുന്നുതാൻ പതിവായി ഉപയോഗിക്കുന്ന ബ്രൂട്ടിന്റെ മണത്തേയും കൂടെക്കൂട്ടി സംശയമില്ലാതെ നടന്നുചെന്ന് കാറിൽ കയറുന്നു!


   രാവിലെ മുതൽ മിറാഷിനെ ആശയക്കുഴപ്പത്തിലാക്കാൻപോന്നമട്ടിലാണ് കാര്യങ്ങൾ. പത്രവുമായി ടോയിലെറ്റിലേക്ക് കയറിയപ്പോൾഅതിനകത്ത് തന്റെ ബ്രൂട്ടിന്റെ മണം. തനിക്കുമുമ്പ് താൻ അതിനകത്ത് കയറിയതുപോലെ! അതുകൊണ്ട് കാര്യങ്ങളെല്ലാം എത്രയുംവേഗം അവസാനിപ്പിക്കുകയാണുണ്ടായത്. മാത്രവുമല്ലടോയ്‌ലറ്റിനുവെളിയിൽനിന്ന് ഇടതടവില്ലാതെ ചൂളംവിളിയും. പുറത്തിറങ്ങിയപ്പോൾആരെയും കണ്ടില്ല. മണം ക്രമേണ ഇടനാഴിയിൽനിന്ന് മുന്നോട്ടുനീങ്ങുന്നതായി തോന്നി. അവനവനെ പിൻതുടരുന്നതുപോല മിറാഷ് തിടുക്കപ്പെട്ട് ഡൈനിംഗിലേക്കു നടന്നു. പതിവുപോലെ ബെറ്റി ആഹാരം ശരിയാക്കുന്നതിന്റെ പതിഞ്ഞതിരക്കുകളിലായിരുന്നു. ചൂളംവിളിക്ക് അവിടെ അവസാനംകണ്ടെങ്കിലുംമണം അവിടെയെത്തിക്കഴിഞ്ഞിരുന്നു.


     ”എന്താ?”


     ബെറ്റി പുരികം മേലോട്ടുവളച്ചു.


   സാധാരണയായി അതീവബുദ്ധിമാൻമാരെപ്പോലും ആശ്ചര്യഭരിതരാക്കുംവിധത്തിൽ ഷെയർമാർക്കറ്റിംഗിന്റെ ഉപദേശങ്ങൾ നൽകാൻകഴിവുള്ള എക്‌സ്പർട്ടുകളിൽ ഒരാളാണ് അയാൾ. ലോകസാമ്പത്തികമാന്ദ്യം അതിന്റെ വരവറിയിച്ചുതുടങ്ങിയ ആദ്യനാളുകളിൽപ്പോലുംഇളകുന്ന അക്ഷാംശത്തിലായിപ്പോയ മാർക്കറ്റിനുമുന്നിൽ അചഞ്ചലനായി നിന്നുകൊണ്ട് ഉപദേശംനൽകാനുള്ള വൈഭവം അയാളുടെ കീശയിലുണ്ട്. ടൈയ്ഡിംഗിന് പുകൾപെറ്റ ആ മെട്രോപൊളീറ്റൻസിറ്റിയിൽ അയാൾക്കിത് വിജയകരമായ പത്താംവർഷമാണ്.


     ”ദി റിയൽ മോൺസ്റ്റർ!


     പാർട്ടികളിലും മറ്റും ഇതായിരുന്നു അയാൾക്കുള്ള വിശേഷണം. കച്ചവടത്തിനുമുണ്ട് ഇങ്ങനെ ചില വാത്സല്യങ്ങൾ. സമവായങ്ങളുടെ അപമാനവീകരണങ്ങൾ ഡിപ്‌ളോമാറ്റിക്ബലത്തോടെ പ്രത്യക്ഷമാകുന്ന ഇത്തരം പാർട്ടികളിൽ ഏതാണ്ടൊരു മധ്യസ്ഥന്റെ റോളും അയാൾ തലയേറ്റാറുണ്ട്. അത്തരം പാർട്ടികൾക്ക് ചിരപരിചിതമാണ് അയാളുടെ ബ്രൂട്ടിന്റെ മണവുംചൂളംവിളിയും. പണ്ട്മഞ്ഞിനിക്കര ദയറയിൽനിന്ന് പുറത്താവാൻ കാരണമായത് ഈ ചൂളംവിളിയാണ്. കറുകച്ചാലിലെ വീട്ടിൽനിന്ന് കൂടെക്കൂടിയ ആ പ്രയോഗത്തെ മിറാഷ് വിട്ടുകളഞ്ഞതേയില്ല. മെട്രോപൊളീറ്റൻസിറ്റിയുടെ ഡൗൺടൗണിൽഎട്ടാംനിലയിലുള്ള തന്റെ ഓഫീസ്മുറിയിൽതലപുകയ്ക്കുന്ന പ്രശ്‌നങ്ങൾക്കിടയിലുംവിജയപ്രഹർഷങ്ങൾക്കിടയിലുമെല്ലാം മാറ്റമില്ലാതെ അയാൾ അത് തുടർന്നുപോരുന്നുണ്ട്.

    അപ്പോഴൊന്നും പൊയ്‌പ്പോകാത്ത ഈ രണ്ടു സിദ്ധികളാണ് അന്നു രാവിലെമുതൽ ശുദ്ധമായ ഡൈലമയിൽ വഴിമുട്ടുന്നത്. കറുത്ത ദൈവത്തെ‘ മുത്തുന്നതുപോലെ അരോചകമാണത്പിശാചിന്റെ രക്തം പാനംചെയ്യുന്നതിനോളം നീചവും.


     പതിവുപോലെ ഫ്‌ളാറ്റിൽനിന്നിറങ്ങുമ്പോൾയാത്രയാക്കാനായി കാത്തുനിന്ന ബെറ്റിയുടെ പിന്നിൽനിന്നും മണം പൊങ്ങുന്നത് അയാൾ ശ്രദ്ധിച്ചു. താൻ നിൽക്കുന്നതിന്റെ എതിർവശത്തുനിന്നും തന്റെ മണം വരുന്നതിൽപ്പരം ആശ്ചര്യം മറ്റൊന്നില്ല. താൻ ഉപയോഗിച്ചുവരുന്ന ബ്രൂട്ടുംഅവളുടെ പെർഫ്യൂമും തമ്മിൽ മണത്തിന്റെ കാര്യത്തിൽ ആൺപെൺ വ്യത്യാസമുണ്ട്. അവൾക്കു മുന്നിൽ നിൽക്കുമ്പോൾമണം വരുന്നത് അവൾക്കു പിന്നിൽനിന്നാണ്! അത്തരം ആശയക്കുഴപ്പങ്ങളൊന്നും ബെറ്റി ശ്രദ്ധിച്ചിരുന്നില്ല. അതിനുംമാത്രമുള്ള സമയമൊന്നും അവൾ ജീവിതത്തിൽ നഷ്ടപ്പെടുത്തുമെന്നും തോന്നുന്നില്ല. പതിവുപോലെ ഒട്ടും വൈകാതെ വാതിൽ അയാൾക്കു മുന്നിൽ അടഞ്ഞു. യാത്രപറയാനുംഫ്‌ളാറ്റിനു പുറത്തുകടക്കാനുമായി അതിലേറെ സമയം അയാൾ ഉപയോഗിക്കില്ലെന്ന് അവൾക്കറിയാമല്ലോ. സ്‌നേഹമാണെങ്കിലുംഅതിനുമുണ്ട് അതിന്റേതായ ടൈമിംഗ്!


    അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിലേക്കു നടക്കുമ്പോൾഅടുത്ത അത്ഭുതം സംഭവിച്ചു. ചൂളംവിളി അതാമുന്നിൽ നടക്കുന്നു! സ്വന്തം ചുണ്ടുകൾ ഒരു വിശ്വാസത്തിനായി അയാൾ ഇറുകെചേർത്തുവച്ചുമാറ്റമുണ്ടായില്ല. ചൂളംവിളി അയാളുടെ നടത്തത്തിന്റെ വേഗതയിൽ തൊട്ടുമുന്നിലായി നടക്കുകതന്നെയാണ്. പാർക്കിംഗ് ഏരിയയുടെ തൂണുകൾക്കു പിന്നിൽ മറഞ്ഞുപിടിച്ചുകൊണ്ട് ശബ്ദമങ്ങനെ കാറിനടുത്തേക്ക് നീങ്ങിപ്പോകുകയാണ്.


    മുന്നിൽ സംശയിക്കത്തക്കതായി യാതൊന്നിനെയും കാണുന്നില്ല. നിരനിരയായി നിർത്തിയിട്ട പലമാതിരി വാഹനങ്ങൾ നിശ്ചലതയാൽ വെറുങ്ങലിച്ചുനിൽക്കുന്നുണ്ടെന്നല്ലാതെ അവിടെ മറ്റൊന്നുംതന്നെയില്ല. ദൂരെനിന്നുകൊണ്ട് പതിവിൻപടി കാറിന്റെ ഡോർ തുറക്കാൻ ധൈര്യംവരാത്തതുകൊണ്ട് അങ്ങനെ ചെയ്തില്ല. കയറുന്നതിനുമുമ്പ് അതിനകത്തേക്ക് കുറഞ്ഞൊന്ന് ശ്രദ്ധിച്ചുനോക്കുകയുംചെയ്തു. അകത്തു കയറിയപ്പോഴാവട്ടെഅവിടെയുണ്ട് ബ്രൂട്ടിന്റെ മണം! താൻ എത്തുന്നതിനുമുമ്പ്താൻതന്നെ അവിടെ കടന്നിരുന്നതുപോലെ!


   ഓഫീസിലെത്തുന്നതുവരെയാതൊരു കുഴപ്പവും കണ്ടില്ല. ഓഫീസിലേക്കുള്ള ലിഫ്റ്റിനകത്തെത്തിയപ്പോൾ വീണ്ടുംമണം പൊങ്ങിവന്നു. തൊട്ടുമുമ്പ് കയറിപ്പോയിരിക്കണം. ഓഫീസിനകത്ത് ചില്ലുകൂടാക്കി തിരിച്ചുവച്ച  തന്റെ സ്ഥാനത്തേക്ക് കയറിച്ചെന്നു. പതിവുപോലെ ജോലിക്കാരൊന്നും വന്നിരുന്നില്ല. ഗൂർഖ ചായ കൊണ്ടുവന്നുവച്ച്സലാം പറഞ്ഞുപോയി. തിരക്കുപിടിച്ച ബുധനാഴ്ച്ചകളിലൊന്നായിരുന്നു അത്. കാര്യം അങ്ങനെയാണെങ്കിലുംട്രേഡിംഗ് തുടങ്ങിയാൽഅയാൾക്ക് പേശികളിൽ അയവുവരികയാണുണ്ടാവുക. അതിനുമുമ്പാണ് സത്യത്തിൽതലയോട്ടിക്കകത്ത് തീയാളുക. ആയത് എന്തെന്നറിയാത്തവർക്ക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം എന്താണെന്നുംഅക്കൗണ്ട് ടൈപ്പുകൾ എന്തൊക്കെയാണെന്നുംമറ്റുമുള്ള എഡ്യൂക്കേഷൻ പാക്കേജുകളുമായി ദല്ലാളിന്റെ നാക്കു നീട്ടി കുത്തിയിരിക്കുന്ന ഒരാളായിരുന്നില്ല മിറാഷ്. ദലാൾ സ്ട്രീറ്റിൽ അയാളുടെ നിഴൽ വീഴാറേയില്ല. വസ്ത്രധാരണത്തിലെ ഡിപ്ലോമസിയെ വെട്ടിച്ചു പുറത്തുചാടുന്ന മീൻചന്തയുടെ അലറിവിളകൾക്കിടയിൽ മിറാഷിന്റെ പതിഞ്ഞശബ്ദം ഇന്നേവരെ ആരും കേട്ടിട്ടില്ല. ഡൗൺടൗണിൽത്തന്നെയാണ് അയാളുടെ ഓഫീസെന്നത് ശരിയാണെങ്കിലുംദലാൾ സ്ട്രീറ്റിലെന്തിന്പരിസരത്തെ മോഡേൺ കഫേയിൽ ആഹാരം കഴിക്കുന്ന പതിവുപോലും അയാൾക്കില്ല. നന്നായി വിശദീകരിച്ചാൽപോലും പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത പ്രത്യേകമായ തൊഴിലായിരുന്നു അയാളുടേത്. ഒരർത്ഥത്തിൽജ്യോതിഷംപോലെ അവ്യക്തമായൊരു പരിപാടി.


    ദീർഘകാലത്തെ ട്രേഡിംഗ്പരിചയത്തിന്റെ ബലം ഉപയോഗിച്ച് ഉപദേശം നൽകുന്ന പണിയാണ് ചുരുക്കിപറഞ്ഞാൽഅയാളുടേത്. എന്നാൽഅങ്ങനെ ചുരുങ്ങിയനിലയിൽ പറയേണ്ടതുമല്ല അത്. തന്റെ കവിടിക്കുരുക്കൾ കുലുക്കിയെറിയുകയുംഅതിന്റെ വെളിച്ചത്തിൽ കൃത്യമായി ഇടപാടുകാരനെ നേർവഴിക്കുനയിക്കുകയും ചെയ്തുവരുന്ന അഭിനവജ്യോതിഷിയായിരുന്നു മിറാഷ്. അതല്ലെങ്കിൽട്രേഡിംഗിന്റെ ഷെർലക്‌ഹോംസ്. കേൾക്കുമ്പോൾസംഗതി പിള്ളേരുകളിപോലെ തോന്നിക്കുമെങ്കിലുംഅയാളുടെ ഈ കഴിവിന് ഏറെപ്പേർ ആവശ്യക്കാരായി അദൃശ്യതയിലുണ്ട്. പരസ്യമായി സമ്മതിക്കാതെരഹസ്യമായി തന്നെ ആശ്രയിക്കുന്ന വമ്പൻമാരുടെ ഇടപാടുകളിലൂടെയാണ് അയാൾ വർഷങ്ങളായി ഈ നഗരത്തിൽ സസുഖം ജീവിച്ചുപോരുന്നത്.


     സ്വന്തം തലയോട്ടിക്കകത്തെ ഉരുപ്പടി കഴിഞ്ഞാൽപ്പിന്നെശമ്പളംപറ്റുന്ന രണ്ടേരണ്ടു ജോലിക്കാർമാത്രമാണ് അയാൾക്കുള്ളത്. ദയറയിൽ അച്ചൻപട്ടത്തിന് ഉപകരിക്കാതെപോയ അന്തർജ്ഞാനം ട്രേഡിംഗിൽ കയറി കസറി. ബലത്തിന്റെ വിവിധശ്രേണികളിലായി കൊടികുത്തിനില്ക്കുന്ന സമൂഹത്തെയാകെ ളോഹകൊണ്ട് കുഞ്ഞാടാക്കാൻ കഴിയാതെപോയതിന്റെ നിരാശ ഇപ്പോഴും പക്ഷേബാക്കികിടപ്പുണ്ട്. അവിടെ തോറ്റുപോയതിന്റെ ക്ഷീണം അവ്യക്തമായ ഈ ജോലികൊണ്ട് മറികടക്കുകയായിരുന്നു അയാൾ. നഗരത്തിലെ ഒട്ടുമിക്ക വമ്പൻ വ്യവസായസ്രാവുകളും സ്വന്തം കുപ്പായക്കീശയിയിലാണ്. ഉപ്പുതൊട്ട് ഉരുക്കിൽവരെ അവർ കാശിറക്കണമെങ്കിൽമിറാഷിന്റെ സർവസമ്മതത്തിന്റെ ക്ലീൻ ചിറ്റ്‘ വേണം.


     പഴഞ്ചൻചുമരുകളിൽ പുതുക്കിസൂക്ഷിച്ച അലുമിനിയം ജനലുകളിലൊന്ന് തുറന്നുവച്ച്മിറാഷ് അകലേക്കു നോക്കിനിന്നു. അപൂർവമായി സംഭവിക്കാറുള്ള ആശയക്കുഴപ്പം അയാളെ മഥിക്കാനാരംഭിച്ചിട്ടുണ്ട്. സാധാരണയായി ജാലകങ്ങൾ തുറക്കാറില്ല. പുറംകാഴ്ചകളേക്കാൾ അകംകാഴ്ചകളാണ് അയാൾക്കേറെ പഥ്യം. കാന്റിൽസ്റ്റിക് ചാർട്ട് മാതിരിയാണ് പലപ്പോഴും അയാൾക്ക് സ്വന്തം ഓഫീസിന്റെ അകത്തളം. പൊടുന്നനെ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ചില വിചിത്രബലങ്ങൾ പകർന്നുകിട്ടുന്ന ഒരിടമെന്നനിലയിൽ അവിടം അയാളെ സ്വസ്ഥനുംമിക്കപ്പോഴും ഉദ്ധതനുമാക്കിപ്പോന്നിരുന്നു. വ്യക്തിനിഷ്ഠവ്യാപാരതീരുമാനങ്ങളുടെ മുടിചൂടാമന്നനായിരുന്നു അയാൾ. സ്വന്തം ഓഫീസ്മുറിയുടെ ക്ഷേത്രഗണിതത്തിൽ ചവിട്ടിനിന്നുകൊണ്ട്വിചിത്രമായ തന്റെ പാരാമീറ്ററുകളുടെ സഹായത്തോടെ വിവിധങ്ങളായ കാന്റിൽസ്റ്റിക് ചാർട്ടുകൾ അതിദ്രുതം അയാൾ മാറ്റിമാറ്റി വരക്കും. അതിനായി ഉപയോഗിച്ചുപോന്നിരുന്നത്ഓഫീസിന്റെ അകത്തളം മാത്രമായിരുന്നില്ല. കംപ്യൂട്ടറിനു മുന്നിലിരുന്ന് ട്രേഡിംഗ് ശ്രദ്ധിക്കുന്ന ബൈജാന്തി എന്ന നേപ്പാളി പെൺകുട്ടിയുടെ ഒന്നിനുമേൽ ഒന്നായി അമർത്തിവെച്ചിരിക്കുന്ന തുടകളേപ്പോലും തന്റെ പാറ്റേണുകളുടെ മാറ്റിപ്പണിക്കായി ഉപയോഗിക്കുന്ന പതിവ് അയാൾക്കുണ്ട്.


     ”ബുള്ളിഷ് ഹരാമിയിൽനിന്ന്ഹാമറിലേക്ക് പാറ്റേൺ മാറട്ടെ.


     തുടകളിൽനിന്ന് കണ്ണെടുക്കാതെ അയാൾ പെട്ടെന്നായിരിക്കുംഅലറുന്നത്. ഈ ശബ്ദം കേൾക്കുന്നതോടെ ബൈജാന്തി മുറിയിലേക്ക് കയറിവരും. ഇടപാടുകാരന്റെ പേര് അന്നേരമാണ്പ്രഖ്യാപിക്കപ്പെടുക. അടുത്തമാത്രയിൽ ആ മനുഷ്യനെ അവൾ വിളിച്ചുകഴിഞ്ഞിരിക്കും. ഇടപാടുകാരൻ ഫോൺ കൈപ്പറ്റുമ്പോഴേക്കും മിറാഷ് ഉദ്ധതഭാവം മറികടന്നിട്ടുണ്ടാവുമെന്ന് ഉറപ്പ്. അവൻ ഫോണിൽ അഭിമുഖീകരിക്കുന്നത് തികച്ചും ശാന്തനായ മറ്റൊരു മിറാഷിനെയായിരിക്കും. ചിരപരിചയത്താൽ പതംവന്നതുകൊണ്ട്നേരിയൊരു പുഞ്ചിരിയോടെയാണ് നേപ്പാളിപ്പെൺകുട്ടി അതു കണ്ടുനിൽക്കുക പതിവ്.